Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് 11...

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ്

text_fields
bookmark_border
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ്
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ആറും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്നു വീതവും ആണ് ശനിയാഴ ്ച രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ അഞ്ച് പേര്‍ ദുൈബയില്‍ നിന്നും (കാസര്‍കോട്-മൂന്ന്, കണ് ണൂര്‍-ഒന്ന്, എറണാകുളം-ഒന്ന്) മൂന്ന് പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസ ർകോട് ഒന്നു വീതം) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. ശേഷിക്കുന്ന രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.


ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 306 ആയി. അതേസമയം, ശനിയാഴ്ച എട്ട് പേർ കൂടി രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. കണ്ണൂരിൽ ഏഴു പേരുടെയും തിരുവനന്തപുരത്ത് ഒരാളുടെയും ഫലമാണ് നെഗറ്റീവായത്. സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ ആകെ എണ്ണം 50 ആയി. നിലവില്‍ 254 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.


സംസ്ഥാനത്ത് 1,71,355 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും. ശനിയാഴ്ച 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിൽ കോഴിക്കോട് ജില്ലയിലാണ് (21934 ). 3137 പേർ നിരീക്ഷണത്തിലുള്ള ഇടുക്കിയിലാണ് കുറവ്. കൂടുതൽ പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത് കാസർകോട്ടാണ് (195 ).


വിവിധ ജില്ലകളിലായി രോഗലക്ഷണങ്ങള്‍ ഉള്ള 9744 പേരുടെ സാമ്പിള്‍ പരിശോധനക്കയച്ചതിൽ ലഭ്യമായ 8586 സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പത്തനംതിട്ടയിൽ 75 പേരുടെ പരിശോധനഫലംകൂടി നെഗറ്റീവായി. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയ 14 പേരുടെ ഫലവും ഇതിൽെപടുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകാതെ രണ്ട് പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചതായ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത നിഷ്കർഷിച്ചിട്ടുണ്ട്.

വ്യാജ വാർത്ത: ചിത്രം പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ നിർമിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. ഇത്തരക്കാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. പ്രചരിപ്പിക്കുന്നവരും കുറ്റക്കാരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19
News Summary - kerala covid update-kerala news
Next Story