Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശങ്കയുടെ അകമ്പടിയിൽ...

ആശങ്കയുടെ അകമ്പടിയിൽ നിർദിഷ്ട കേരള ബാങ്ക് മുന്നോട്ട്

text_fields
bookmark_border
ആശങ്കയുടെ അകമ്പടിയിൽ നിർദിഷ്ട കേരള ബാങ്ക് മുന്നോട്ട്
cancel

തൃശൂർ: കേരള ബാങ്കുമായി മുന്നോട്ടു പോകാൻ റിസർവ് ബാങ്കിെൻറ നിർദേശം ലഭിക്കുകയും ജില്ല ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തിട്ടും ആശങ്കകൾ ഒഴിയുന്നില്ല. കിട്ടാക്കടം ഉൾപ്പെടെ മുന്നോട്ടുള്ള പ്രയാണത്തിലെ കടമ്പകളെക്കുറിച്ച് സഹകരണ രംഗത്തുള്ളവർ ആശങ്ക പങ്കുവെക്കുകയാണ്.

സംസ്ഥാന ബാങ്കുമായി ലയനത്തിന് എല്ലാ ജില്ല ബാങ്ക് ബോർഡുകളുടെയും അനുമതി വേണം. യു.ഡി.എഫിന് മേൽക്കൈയുള്ള അഞ്ച് ബാങ്കിൽ രാഷ്ട്രീയ നിലപാട് പ്രതികൂലമാവും. അതിനെ ഒാർഡിനൻസോ മറ്റോ കൊണ്ടുവന്ന് മറികടന്നാലും അടിസ്ഥാന പ്രശ്നങ്ങൾ അവശേഷിക്കും.

നിലവിൽ 354 കോടി രൂപ നഷ്ടത്തിലുള്ള സംസ്ഥാന ബാങ്കിലേക്കാണ് ജില്ല ബാങ്കുകളെ ലയിപ്പിക്കുന്നത്. സംസ്ഥാന ബാങ്ക് കൊടുത്ത വായ്പയിൽ 34 ശതമാനം കിട്ടാക്കടമാണ്. കോഴിക്കോട്, തൃശൂർ ജില്ല ബാങ്കുകളൊഴികെ 12 ബാങ്കിലും കിട്ടാക്കടം 12 ശതമാനത്തിൽ കൂടുതലാണ്. അത് അഞ്ച് ശതമാനത്തിൽ താഴെ കൊണ്ടുവരണമെന്നാണ് റിസർവ് ബാങ്കിെൻറ നിർദേശം. അടുത്ത മാർച്ച് 31നകം കിട്ടാക്കടം പിരിച്ചെടുക്കണം. അതിനുള്ള സാധ്യത വിരളമാണെന്ന് സഹകരണ രംഗത്തുള്ളവർ പറയുന്നു. വായ്പ എഴുതിതള്ളുകയോ ഗ്യാരണ്ടി നിന്ന സർക്കാർ പണം അടക്കുകയോ ചെയ്യേണ്ടി വരും. ഫലത്തിൽ കിട്ടാക്കടം തിരിച്ചു പിടിക്കൽ ഫലപ്രദമാവില്ല. ആർ.ബി.െഎ നിഷ്കർഷിക്കുന്ന മൂലധന പര്യാപ്തതയുടെ കാര്യത്തിലും സംസ്ഥാന സഹകരണ ബാങ്ക് പിന്നിലാണ്.

ഒമ്പത് ജില്ല ബാങ്കുകൾക്ക് എ.ടി.എം സേവനമുണ്ട്. ഇതിൽ തൃശൂർ ഉൾപ്പെടെ ചില ബാങ്കുകൾക്ക് െഎ.എഫ്.എസ് കോഡുമുണ്ട്. സംസ്ഥാന ബാങ്കിൽ ലയിക്കുേമ്പാൾ ജില്ല ബാങ്കുകൾ ലൈസൻസ് റിസർവ് ബാങ്കിന് സറണ്ടർ ചെയ്യണം. സ്വാഭാവികമായും എ.ടി.എം ഉൾപ്പെടെയുള്ള സേവനം അതോടെ തടസ്സപ്പെടും. വീണ്ടും അനുമതി ആവശ്യമാണ്. സംസ്ഥാന ബാങ്കിനാണെങ്കിൽ എ.ടി.എം ഇല്ല. ജില്ല ബാങ്കുകൾക്ക് െഎ.എഫ്.എസ് കോഡ് ലഭിച്ചത് വ്യവസ്ഥകൾ പാലിച്ച് രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്. അതും നഷ്ടമാവും. 2019ൽ കേരള ബാങ്ക് രൂപവത്കരിച്ചാൽ 2022ഒാടെ ഇൗ സൗകര്യങ്ങൾ ഏർപ്പെടുത്താമെന്നാണ് സംസ്ഥാനം ഉറപ്പ് നൽകിയിരിക്കുന്നത്. അതായത്, നിലവിൽ ജില്ല ബാങ്കുകൾ നൽകുന്നതും ലയനത്തോടെ നഷ്ടപ്പെടുന്നതുമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കാൻ 2022 വരെ കാത്തിരിക്കേണ്ടി വരും.

ജില്ല ബാങ്കുകൾക്ക് 984 ശാഖയുണ്ട്. കേരള ബാങ്കിന് ഒരു ജില്ലയിൽ ശരാശരി 10 ശാഖ മതിയെന്നാണ് ധാരണ. നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കില്ലെങ്കിലും പുനർവിന്യാസം വേണ്ടി വരും. പുതിയ നിയമനവും ഉണ്ടാവില്ല. ഇത്തരം വിഷയങ്ങളിൽ ഇതുവരെ വ്യക്തതയില്ലെന്ന ആക്ഷേപം ശക്തമാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala bankmalayalam news
News Summary - Kerala Bank - Kerala News
Next Story