Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതിവിധിയിൽ സന്തോഷം;...

കോടതിവിധിയിൽ സന്തോഷം; കൂടെ നിന്നവർക്ക് നന്ദി -അബ്ദുൽ സമദ് മാസ്റ്റർ

text_fields
bookmark_border
കോടതിവിധിയിൽ സന്തോഷം; കൂടെ നിന്നവർക്ക് നന്ദി -അബ്ദുൽ സമദ് മാസ്റ്റർ
cancel
camera_alt

അബ്ദുൽ സമദ് മാസ്റ്റർ, അബ്ദുന്നാസിർ മഅ്ദനി

ശാസ്താംകോട്ട: സ്ഥിരമായി കേരളത്തിൽ താമസിക്കുന്നതിന് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച സുപ്രീംകോടതി വിധിയിൽ അതിയായ സന്തോഷമുണ്ടെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ പിതാവ് അബ്ദുൽ സമദ് മാസ്റ്റർ. പ്രാർഥിച്ചവരോടും കൂടെ നിന്നവരോടും ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

രോഗബാധിതനായി മഅ്ദനിയുടെ കുടുംബ വീടായ മൈനാഗപ്പള്ളി തോട്ടുവാൽ മൽസിലിൽ കഴിയുകയാണ് അബ്ദുൽ സമദ് മാസ്റ്റർ.ഓർമക്കുറവ് കാര്യമായി ബാധിച്ചിട്ടുള്ള അദ്ദേഹത്തെ സുപ്രീംകോടതിവിധി മഅ്ദനിയുടെ സഹോദരന്മാർ അറിയിക്കുകയായിരുന്നു. നീതി വൈകിയാലും അന്തിമമായി തങ്ങൾക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നെന്ന് അബ്ദുൽ സമദ് മാസ്റ്റർ ‘മാധ്യമ’ത്തോട് പറഞ്ഞു. കോയമ്പത്തൂർ കേസിലടക്കം അങ്ങനെയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എത്രയും പെട്ടെന്ന് മകനെ കാണണമെന്ന ആഗ്രഹവും അബ്ദുൽ സമദ് മാസ്റ്റർ പങ്കുവെച്ചു. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ആഴ്ചകൾക്കുമുമ്പ് കേരളത്തിലേക്ക് തിരിച്ച മഅ്ദനിക്ക് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ശാസ്തംകോട്ടയിലെത്താനാവാത്തതിൽ ഏറെ ദുഃഖിതനായിരുന്നു പിതാവ്. അപ്പോഴും പ്രാർഥനയിൽ തന്നെ അദ്ദേഹം കഴിഞ്ഞു. ഒടുവിൽ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച ഉത്തരവിൽ ദൈവത്തോട് നന്ദിപറയുകയാണ് അദ്ദേഹം.

മഅ്ദനി നേതൃത്വം നൽകുന്ന മതപാഠശാലയായ അൻവാർശ്ശേരിയും കോടതിവിധിയിൽ ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ്.മഅ്ദനി നാട്ടിലെത്തിയാൽ കൂടുതൽ സമയവും ചെലവഴിക്കുന്നത് അൻവാർശ്ശേരിയിലാണ്.മഅ്ദനിയുടെ കുടുംബാംഗങ്ങൾക്കൊപ്പം പി.ഡി.പി പ്രവർത്തകരും മഅ്ദനിക്ക് അനുകൂലമായി വന്ന കോടതി ഉത്തരവിന്‍റെ ആശ്വാസവും സന്തോഷവും പങ്കുവെക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madaniabdul nasar madaniAbdul Samad Master
News Summary - Joy in judgment; Thank you to those who have been with me -Abdul Samad Master
Next Story