ജോളിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
text_fieldsകോഴിക്കോട്: കൂടത്തായി െകാലപാതക പരമ്പര കേസിലെ ഒന്നാംപ്രതി ജോളിയുടെ ജാമ്യാപേക ്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ശനിയാഴ്ച കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയപ് പോൾ അഡ്വ. കെ. ഹൈദറാണ് ജോളിക്കുേവണ്ടി ജാമ്യാപേക്ഷ നൽകിയത്. തിങ്കളാഴ്ച താമരശ്ശേ രി മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ജോളിക്ക് ജാമ്യം ലഭിക്കാനിടയില്ല. അതിനിടെ കോടതിയുടെ അനുമതി ലഭിച്ചതിനാൽ ആൽഫൈൻ വധക്കേസിൽ ജോളിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
തുടർന്ന് അന്വേഷണസംഘം കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങും. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സക്കറിയയുടെയും സിലിയുടെയും ഒന്നരവയസ്സുള്ള മകൾ ആൽൈഫൻ 2014 മേയ് മൂന്നിനാണ് െകാല്ലപ്പെട്ടത്. മറ്റു കൊലകളിൽനിന്ന് വിഭിന്നമായി പൊതുജന മധ്യത്തിൽ പരസ്യമായാണ് ആൽഫൈനെ െകാലപ്പെടുത്തിയത് എന്നതിനാൽ ആ ദിവസത്തിലെ സംഭവങ്ങൾ വീണ്ടും പുനരാവിഷ്കരിച്ച് പൂർണവിവരങ്ങളും തെളിവുകളും ശേഖരിക്കാനാണ് പൊലീസ് ശ്രമം. ജോളിയെ സംഭവസ്ഥലത്ത് െകാണ്ടുപോയി തെളിവെടുപ്പ് നടത്തും.
സയനൈഡ് പുരട്ടിയ ബ്രഡ് ഇറച്ചിക്കറിയിൽ മുക്കി നൽകിയാണ് ആൽഫൈനെ െകാലപ്പെടുത്തിയത് എന്നാണ് കേസ്. ആൽഫൈന് നൽകാനുള്ള ബ്രഡ് ഷാജുവിെൻറ സഹോദരിയാണ് എടുത്തുനൽകിയത് എന്നതടക്കമുള്ള ദൃക്സാക്ഷി മൊഴി നേരത്തേ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കൂടത്തായി കൊലപാതക പരമ്പര േകസിൽ പൊലീസ് രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ റോയ് തോമസ് വധം, സിലി വധം എന്നിവയിലാണ് ജോളിയെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തതും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.