Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവന്നൂർ:...

കരുവന്നൂർ: നിക്ഷേപകർക്ക് 15 മുതൽ തുക തിരിച്ചുനൽകുമെന്ന് സർക്കാർ

text_fields
bookmark_border
കരുവന്നൂർ: നിക്ഷേപകർക്ക് 15 മുതൽ തുക തിരിച്ചുനൽകുമെന്ന് സർക്കാർ
cancel

കൊച്ചി: കരുവന്നൂർ സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ തുക തിരിച്ചു നൽകുമെന്ന് സർക്കാർ ഹൈ​കോടതിയിൽ. നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് തൃശൂർ മാപ്രാണം സ്വദേശി ജോഷി ആന്റണിയടക്കമുള്ളവർ നൽകിയ ഹരജികളിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

സ്ഥിരം നിക്ഷേപത്തുകയുടെ പത്തു ശതമാനവും പലിശയുടെ 50 ശതമാനവുമാണ് തൽക്കാലം തിരിച്ചു നൽകുക. ബാങ്കിൽനിന്ന് വായ്പ കുടിശ്ശികയായതിനെ തുടർന്നുള്ള നടപടികൾ തടയണമെന്നാവശ്യപ്പെട്ട് വായ്പയെടുത്തവർ നൽകിയ ഹരജികളും സിംഗിൾബെഞ്ച് പരിഗണിച്ചു.

വ്യാജരേഖകൾ ഉപയോഗിച്ച്​ ബാങ്കിൽനിന്ന് 117 കോടിയുടെ തട്ടിപ്പ്​ നടത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. 2011 മുതൽ നടന്ന തട്ടിപ്പു കേസിൽ 18 പ്രതികളാണ് ആകെയുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karuvannur Bank
News Summary - government will refund the amount to the Karuvannur Bank investors from 15
Next Story