മെഡിക്കൽ ഫീസ് വർധന കടുത്ത അന്യായം –എസ്.എഫ്.ഐ
text_fieldsതിരുവനന്തപുരം: മെഡിക്കൽ എം.ബി.ബി.എസ് പ്രവേശനത്തിനായി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ഫീസ് വർധനക്കുള്ള തീരുമാനം കടുത്ത അന്യായമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സാധാരണക്കാരായ വിദ്യാർഥികൾ പഠിച്ചിറങ്ങുമ്പോൾ ഫലത്തിൽ 27.5 ലക്ഷം രൂപ ഫീസിനത്തിൽ നൽകേണ്ടിവരുന്ന അത്യന്തം വിദ്യാർഥി വിരുദ്ധ അവസ്ഥയാണ് സംജാതമാകുന്നത്. 25,000 രൂപ നിരക്കിൽ സംവരണം ചെയ്യപ്പെട്ടിരുന്ന 449 സീറ്റുണ്ടായിരുന്ന മുൻ വർഷത്തെ കരാർ പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 20 ശതമാനം സീറ്റുകൾ മുൻ ഫീസ് നിരക്കിൽ സംരക്ഷിച്ചുകൊണ്ട് ഫീസ് വർധന പിൻവലിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ജയിക് സി.തോമസ്, സെക്രട്ടറി എം. വിജിൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഫീസ്വർധന: പാവപ്പെട്ട വിദ്യാർഥികളുടെ മെഡിക്കൽ വിദ്യാഭ്യാസം അട്ടിമറിക്കും –എം.എസ്.എഫ്
കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ ഫീസ് വർധന പാവപ്പെട്ട വിദ്യാർഥികളുടെ മെഡിക്കൽ വിദ്യാഭ്യാസം അട്ടിമറിക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി. നവാസ് എന്നിവർ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സർക്കാർ ഭരിച്ചിരുന്ന 2015ൽ 1.75 ലക്ഷം ആയിരുന്ന ഫീസ് ഇടതുസർക്കാർ ഫീസ് ഏകീകരണത്തിെൻറ പേരിൽ മെറിറ്റ് സീറ്റിൽ ഇരട്ടിയിലധികം വർധിപ്പിച്ച് 5.5 ലക്ഷം രൂപയാണാക്കിയത്. വിദ്യാർഥികളോടുള്ള വഞ്ചന അവസാനിപ്പിച്ച് ഭീമമായ ഫീസ് വർധന പിൻവലിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും.പാവപ്പെട്ട വിദ്യാർഥികളുടെ മെഡിക്കൽവിദ്യാഭ്യാസം സംരക്ഷിക്കണം എന്ന ആവശ്യത്തിൽ എം.എസ്.എഫ് കോടതിയെ സമീപിക്കുമെന്നും ഇരുവരും പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.