എരഞ്ഞിപ്പാലത്ത് ഉദ്യാനവും പകൽവീടും ഗ്രൗണ്ടും ഒരുങ്ങി
text_fieldsകോഴിക്കോട്: എരഞ്ഞിപ്പാലത്ത് നഗരസഭയുടെ 46 ലക്ഷത്തിെൻറ ഉദ്യാനവും 30 ലക്ഷത്തിെൻറ പ്രായമായവര്‍ക്കുള്ള പകല്‍ വീടും 60 ലക്ഷത്തിെൻറ ഫൈവ്സ് ഫുട്ബാൾ മൈതാനവും ഉദ്ഘാടനത്തിനൊരുങ്ങി. ഉദ്യാനത്തിെൻറ ഉദ്ഘാടനം ബുധനാഴ്ച രാവിലെ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും. ഗ്രൗണ്ടും പകൽ വീടും അടുത്തമാസം ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ കൗൺസിലർ ടി.സി. ബിജുരാജ് അറിയിച്ചു.
ഇതോടെ നഗരഹൃദയത്തിലുള്ള എരഞ്ഞിപ്പാലത്തും ശാസ്ത്രി നഗർ ഭാഗത്തും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും യുവാക്കൾക്കും ഉചിതമായ മാനസികോല്ലാസ കേന്ദ്രങ്ങളാവും. സഹകരണ ആശുപത്രിക്ക് മുന്നില്‍ ശാസ്ത്രി നഗര്‍ കോളനിയിലെ ഒഴിഞ്ഞ ഗ്രൗണ്ടിലാണ് പുതിയ മൈതാനം തീർക്കുന്നത്. നഗരത്തില്‍ ആദ്യത്തെ റോളര്‍ സ്േകറ്റിങ്ങ് ഗ്രൗണ്ടിെൻറ പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫിസുകളും മറ്റും പ്രവര്‍ത്തിക്കുന്ന ഹൗസ് ഫെഡ് ഓഫിസ് സമുച്ചയത്തിന് സമീപത്താണ് ഉദ്യാനവും പകല്‍ വീടും വരുന്നത്.
അശരണരായ മേഖലയിൽ വയോധികർ നഗരത്തിൽ ഏറെയുണ്ടെന്ന് കണ്ടതിനാലാണ് പകല്‍ വീട് ഉള്‍പ്പെടെയുള്ളവ ഒരുങ്ങുന്നത്. പകൽ വീട്ടിൽ മാനസികാരോഗ്യ സൗകര്യം, പരിചരണം, ഇരിപ്പിട സൗകര്യം എന്നിവയൊരുക്കും.
പത്രങ്ങള്‍, ടി.വി തുടങ്ങിയവയുമുണ്ടാവും. പകല്‍ വീടിന് തൊട്ട് മുന്നിൽ റോഡ് ജങ്ഷനില്‍ 21 സെൻറ് സ്ഥലത്താണ് മിഡ് കോസ് സഹകരണ സംഘത്തിെൻറ ആഭിമുഖ്യത്തിൽ ഉദ്യാനം പണിയുന്നത്.
ചുറ്റുമതിലോടുകൂടിയ ഗേറ്റ്, ഇരിപ്പിടങ്ങള്‍, കരിങ്കല്ല് വിരിച്ചനടപ്പാത, പവലിയന്, ആംഫിതിയറ്റര്‍, എഫ്.എം റേഡിയോ, പർഗോള റൂഫ്, മണൽ കിടക്കകൾ, കുട്ടികൾക്ക് കളിസ്ഥലങ്ങള്‍, വ്യായാമത്തിനുള്ള സാമഗ്രികൾ തുടങ്ങിയ സൗകര്യങ്ങൾ പാർക്കിൽ സ്ഥാപിച്ചു കഴിഞ്ഞു. ചുറ്റും നടാനുള്ള വലിയ അലങ്കാരപ്പനകൾ അടുത്ത ദിവസമെത്തും.
വൈകീട്ട് നാല് മുതൽ എട്ട്വരെ പ്രവേശനമനുവദിക്കാൻ ഉദ്ദേശിക്കുന്ന പാർക്കിൽ കുടിവെള്ളത്തിനായി കിണറടക്കം എല്ലാ സൗകര്യവുമൊരുക്കിയിട്ടുണ്ട്. പുതിയ ഗ്രൗണ്ടില്‍ ഔട്ട് ഡോര്‍ ജിം, ഫുട്ബാളിനും ബാഡ്മിൻറണും കോര്‍ട്ടുകള്‍ എന്നിവയുമൊരുക്കും. കാലിക്കറ്റ് െഡവലപ്മെൻറ് സൊസൈറ്റി നിര്‍ത്തലാക്കിയതോടെ നഗരസഭക്ക് ലഭിച്ച സ്ഥലങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.