Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാർഡ് വിഭജനം...

വാർഡ് വിഭജനം നീളുന്നു; തദ്ദേശ തെരഞ്ഞെടുപ്പ് വൈകും

text_fields
bookmark_border
വാർഡ് വിഭജനം നീളുന്നു; തദ്ദേശ തെരഞ്ഞെടുപ്പ് വൈകും
cancel

തിരുവനന്തപുരം: ലോക്ഡൗണിലും വാർഡ് വിഭജനത്തിലും തട്ടി തദ്ദേശ തെരഞ്ഞെടുപ്പ് വൈ കാൻ സാധ്യത. വാർഡ് പുനർവിഭജന നടപടികളിൽ സർക്കാർ ഉറച്ച് നിന്നാൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടിവരും. വാർഡ് പുനർവിഭജനം പൂർത്തീകരിക്കാൻ അഞ്ച് മാസമെങ്കിലും വേ ണം. നവംബർ 12നാണ് പുതിയ ഭരണസമിതി നിലവിൽ വരേണ്ടത്. 

േകാവിഡ് നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ പുനർവിഭജനം സമയബന്ധിതമായി പൂർത്തീകരിക്കാനാവുമോ എന്ന് തെരഞ്ഞെ ടുപ്പ് കമീഷന് തന്നെ ആശങ്കയുണ്ട്. ഒാരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വർധിക്കുന്ന പുനർവിഭജനം  എൽ.ഡി.എഫിെൻറ നയപരമായ തീരുമാനം ആയിരുന്നു. 2015ലെ സെൻസസ് ആസ്പദമാക്കി ഒാരോ തദ്ദേശ സ്ഥാപനത്തിലെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കണം വാർഡ് പുനർവിഭജനം. ഇതോടെ ഒാരോ വാർഡ് വീതം വർധിക്കും. അഞ്ച് മാസമെങ്കിലും നീളുന്ന വിപുല നടപടി ക്രമമാണ് വാർഡ് വിഭജനത്തിന്. പരാതികളും നിയമ നടപടികളും ഉണ്ടായാൽ പിന്നെയും നീളും.

തദ്ദേശ സെക്രട്ടറിമാർക്ക് ഏപ്രിൽ ആറിനും ഏഴിനും നൽകാൻ തീരുമാനിച്ച പരിശീലനം അടച്ചുപൂട്ടലോടെ മുടങ്ങി. മേയ് മൂന്നിന് ശേഷമേ കമീഷൻ യോഗം ചേരാനാകൂയെന്നും അതിനുമുമ്പ് ഒന്നും പറയാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സർക്കാർ തീരുമാനമാണ് നിർണായകം. വാർഡ് പുനർവിഭജനവുമായി മുന്നോട്ട് പോയാൽ നവംബറിന് മുമ്പ് തെരഞ്ഞെടുപ്പ് അസാധ്യമാകും. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ ചുമതല അഡ്മിനിസ്ട്രേറ്റർമാരെ ഏൽപ്പിക്കേണ്ടിവരും.

വാർഡ് പുനർവിഭജനം നീണ്ട പ്രക്രിയ
തദ്ദേശ സെക്രട്ടറിമാർക്ക് നൽകുന്ന പരിശീലനം മുതലാണ് വാർഡ് പുനർവിഭജന നടപടി ആരംഭിക്കുന്നത്. വിഭജന ശിപാർശ സമർപ്പിക്കാൻ കലക്ടറെ വാർഡ് പുനർവിഭജന കമീഷൻ ചുമതലപ്പെടുത്തണം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കരട് ശിപാർശ നൽകണം.

കലക്ടർ പരിശോധിച്ച് വാർഡ് പുനർവിഭജന കമീഷൻ മാർഗ നിർദേശത്തിന് അനുസൃതമെന്ന് ഉറപ്പ് വരുത്തി കമീഷന് സമർപ്പിക്കും. തുടർന്ന്, കമീഷൻ അതിർത്തി നിശ്ചയിച്ച കരട് വിജ്ഞാപനം ആക്ഷേപത്തിനും അഭിപ്രായത്തിനുമായി പ്രസിദ്ധീകരിക്കും. കമീഷൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന്, കമീഷൻ ആക്ഷേപങ്ങളും അഭിപ്രായങ്ങളും കേൾക്കാൻ സിറ്റിങ് നടത്തണം.

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനിടയില്ല
അടച്ചുപൂട്ടൽ തുടരുന്നതോടെ ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് സാധ്യതയും ഇല്ലാതായി. 2021 മേയ് 25 നാണ് സംസ്ഥാന സർക്കാർ കാലാവധി അവസാനിക്കുന്നത്. മേയ് മൂന്നിന് ശേഷമേ സ്ഥിതി വിലയിരുത്തൂവെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ടീക്കാറാം മീണ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - election in kerala may delay
Next Story