Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലികയെ തീകൊളുത്തി...

ബാലികയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

text_fields
bookmark_border
arrest 14.07.2019
cancel

പെരുമ്പാവൂര്‍: കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് 12 വയസ്സുകാരിയായ മകളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പിതാവ് അ റസ്റ്റില്‍. തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഞാലകംകരയില്‍ തമ്പിക്കുടിയില്‍ വീട്ടില്‍ അബൂബക്കറിനെയാണ് (43) പെരുമ ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബവുമായി അബൂബക്കര്‍ വർഷങ് ങളായി അകല്‍ച്ചയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറച്ചുനാളായി ഇയാളുടെ ഭാര്യയും മക്കളും പെരുമ്പാവൂരിന് സമീപത്തെ അനുജത്തിയുടെ വീട്ടിലേക്ക് മാറിത്താമസിച്ചിരുന്നു. ഇവരെ അബൂബക്കര്‍ തിരിച്ചുവിളിച്ചെങ്കിലും പോകാന്‍ തയാറായില്ല. ഇതോടെയാണ് ഭാര്യയും മക്കളും താമസിക്കുന്ന സ്ഥലത്തെത്തി ഇളയ മകളെ അബൂബക്കര്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.

മക്കളെ കാണാനെന്ന പേരില്‍ താമസസ്ഥലത്തെത്തിയ അബൂബക്കര്‍ പ്ലാസ്റ്റിക് കവറില്‍ പെതിഞ്ഞ് രണ്ട് കുപ്പികളിലായി രണ്ട് ലിറ്റര്‍ പെട്രോളും കരുതിയിരുന്നു. ഇളയ മകളെ അരികിലേക്ക് വിളിച്ച് തലവഴി പെട്രോള്‍ ഒഴിച്ചു. ഒരു കുപ്പിയിലെ പെട്രോള്‍ അബൂബക്കര്‍ സ്വന്തം ദേഹത്തും ഒഴിച്ചു. എന്നാല്‍, കുട്ടി ഉച്ചത്തില്‍ കരഞ്ഞതോടെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിക്കൂടി. ഇതോടെ അബൂബക്കര്‍ ഓടിമറഞ്ഞു. തുടര്‍ന്ന് കേസെടുത്ത പൊലീസ് അബൂബക്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നിരവധി സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന അബൂബക്കര്‍ കടക്കാരില്‍നിന്ന് രക്ഷപെടാന്‍ ഭാര്യയുടെ ഫോണ്‍ നമ്പറാണ് എല്ലാവര്‍ക്കും നല്‍കിയിരുന്നത്. ഇതുമൂലമുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് ഭാര്യയും മക്കളും വീടുവിട്ടിറങ്ങിയതെന്ന് പൊലീസ് പറയുന്നു. അബൂബക്കറിെൻറ പേരില്‍ കൊലപാതകശ്രമത്തിനും കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിനുള്ള പ്രത്യേക വകുപ്പും ചേര്‍ത്ത് കേസെടുത്തതായി എസ്.ഐ ലൈസാദ് മുഹമ്മദ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala news
News Summary - Crime- Kerala news
Next Story