സംസ്ഥാനത്തെ നാല് മേഖലയായി തിരിച്ച് നിയന്ത്രണം; നാല് വടക്കൻ ജില്ലകൾ ഒറ്റ ഹോട്ട്സ്പോട്ട്
text_fieldsതിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ നാ ല്‍ മേഖലകളായി തിരിച്ച് ലോക്ഡൗൺ ഇളവ് നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച ്ചു. കേന്ദ്രം പ്രഖ്യാപിച്ച അതിതീവ്രബാധിത മേഖലകളിൽ (ഹോട്ട് സ്പോട്ട്) നേരിയ മാറ്റത് തിന് കേന്ദ്രാനുമതി തേടും. മേയ് മൂന്നുവരെ നിയന്ത്രണം കർശനമായി നടപ്പാക്കും. പൊതുഗ താഗതം, വിമാന യാത്ര, ട്രെയിൻ-മെട്രോ അടക്കമുള്ളവക്ക് പൂർണ നിരോധം. സംസ്ഥാനം വിട്ടു ള്ള യാത്രകളും ജില്ലകൾ വിട്ടുള്ള യാത്രകളും അനുവദിക്കില്ല. ജില്ലകൾക്കുള്ളിലെ അതിത ീവ്ര വില്ലേജുകൾ അടയ്ക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും പ്രവ ർത്തിക്കാൻ പാടില്ല. ആരാധനാലയങ്ങൾ, മാളുകൾ, തിയറ്ററുകൾ, പൊതുസ്ഥലങ്ങൾ, ആൾക്കൂട് ടങ്ങൾ എന്നിവക്കെല്ലാം പൂർണ നിയന്ത്രണം.
ആറു ജില്ലകൾ അതിതീവ്രബാധിത മേഖലകളാക്കി യ കേന്ദ്ര നിർദേശം അശാസ്ത്രീയമാണെന്നാണ് സംസ്ഥാന വിലയിരുത്തൽ. രോഗബാധിതരുടെ എ ണ്ണം കുത്തനെ കുറഞ്ഞതിെൻറ അടിസ്ഥാനത്തിൽ മേഖല നിശ്ചയിക്കുന്നതാണ് പുതിയ നിർദേ ശം. കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് കേന്ദ്രം നിശ്ചയിച്ച ഹോട്ട് സ്പോട്ടുകൾ. ഇതിൽ ചില മാറ്റമാണ് സംസ്ഥാനം നിർദേശിക്കു ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മേഖല ഒന്ന്:
കടുത്ത നിയന്ത്രണം
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ. കടുത്ത നിയന്ത്രണം തുടരും. മേയ് മൂന്നുവരെ ലോക്ഡൗൺ ശക്തമായി തുടരും. തീവ്ര രോഗബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന വില്ലേജുകൾ പൂർണമായി അടക്കും. ഇവിടേക്ക് പ്രവേശിക്കാനും പുറത്തുപോകാനും പോയൻറ് നിശ്ചയിക്കും. മറ്റുള്ള വഴികൾ അടയ്ക്കും. ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതും ഇൗ വഴികളിലൂടെയാകും. ഇതിൽ കേന്ദ്ര സർക്കാറിെൻറ ഹോട്ട് സ്പോട്ട് അല്ലാത്ത കോഴിക്കോടും ഉൾപ്പെടുന്നു. കാസർകോട് -61, കണ്ണൂർ -45, കോഴിക്കോട്, മലപ്പുറം -ഒമ്പത് വീതമാണ് നിലവിൽ കോവിഡ് രോഗികൾ. ഇവ ഒറ്റ മേഖലയാക്കണമെന്ന സംസ്ഥാന അഭിപ്രായം കേന്ദ്രത്തെ അറിയിക്കും.
മേഖല രണ്ട്:
24നുശേഷം ഭാഗിക ഇളവ്
കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകൾ. 24ന് ശേഷം ഭാഗിക ഇളവ്. ഹോട്ട് സ്പോട്ടുകൾ പൂർണമായി അടയ്ക്കും. 24ന് സ്ഥിതിഗതി വിലയിരുത്തി സാഹചര്യം അനുകൂലമെങ്കിൽ കൂടുതൽ ഇളവ്. പത്തനംതിട്ടയിൽ ആറും എറണാകുളത്ത് മൂന്നും കൊല്ലത്ത് അഞ്ചും കേസുകളാണുള്ളത്.
മേഖല മൂന്ന്:
ഭാഗികമായി സാധാരണ ജീവിതം
തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് ജില്ലകൾ. 20 മുതൽ ഇളവ്. ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. കടകളും റസ്റ്റാറൻറുകളും വൈകുന്നേരം ഏഴുവരെ തുറക്കാം. റസ്റ്റാറൻറുകളിൽ ഭക്ഷണം ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകം. ഇൗ ജില്ലകളിലെയും സംസ്ഥാന- ജില്ല അതിർത്തികളും ഹോട്ട് സ്പോട്ടുകളും അടയ്ക്കും. കൂട്ടംകൂടാനോ പൊതു-സ്വകാര്യ പരിപാടികേളാ അനുവദിക്കില്ല. ഇതിൽ കേന്ദ്രം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച തിരുവനന്തപുരം ഉെണ്ടങ്കിലും രണ്ട് കേസുകൾ മാത്രമേ ഉള്ളൂവെന്നതിനാൽ നിയന്ത്രണത്തിൽ മാറ്റം വേണെമന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
മേഖല നാല്:
സാധാരണ ജീവിതം
കോട്ടയം, ഇടുക്കി ജില്ലകൾ. നിലവിൽ ഇവിടെ കേസുകളില്ല. സുരക്ഷയോടെ 20 മുതൽ സാധാരണ ജീവിതം അനുവദിക്കും. പൊതുനിയന്ത്രണം മാത്രം. ഇടുക്കിയിലെ തമിഴ്നാട് അതിർത്തി ഉള്ളതിനാൽ കൂടുതൽ ജാഗ്രത. സംസ്ഥാന-ജില്ല അതിർത്തി അടയ്ക്കും. ജില്ല വിട്ടുള്ള യാത്രയും കൂട്ടംകൂടലും അനുവദിക്കില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകം.
വാഹനങ്ങൾക്ക് ഒാടാൻ അനുമതി; ഇടവിട്ട ദിവസങ്ങളിൽ നമ്പറടിസ്ഥാനത്തിൽ
തിരുവനന്തപുരം: ഇൗമാസം 20ന് ശേഷം ഇടവിട്ട ദിനങ്ങളിൽ നമ്പറിെൻറ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് ഒാടാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റ, ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തിലാകും വാഹനങ്ങൾ പുറത്തിറക്കുക. സ്ത്രീകൾ ഒാടിക്കുന്ന വാഹനങ്ങൾക്ക് ഇളവുണ്ടാകും. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാത്തത് മൂലം കേടാകുന്ന അവസ്ഥ ഒഴിവാക്കാൻ വാഹന വിതരണ കമ്പനികൾ, യൂസ്ഡ് കാർ സ്ഥാപനങ്ങൾ, സ്വകാര്യ ബസുകൾ എന്നിവക്കൊക്കെ ആഴ്ചയിൽ ഒരുദിവസം അനുമതി നൽകും.
- ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പ് തുറക്കും, എ.സി പാടില്ല, രണ്ടിൽ കൂടുതൽ ആളുകൾ കാത്തിരിക്കാൻ പാടില്ല.
- ബ്യൂട്ടി പാര്‍ലർ തുറക്കില്ല
- നിർമാണ പ്രവർത്തനം പുനഃരാരംഭിക്കും. ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ പണിയുൾപ്പെടെ സമയബന്ധിതമായി പൂർത്തീകരിക്കണം.
- ഹോട്ട്സ്പോട്ട് അല്ലാത്ത പ്രേദശങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾ തുറക്കണം. ജീവനക്കാർക്ക് പ്രവേശിക്കാൻ പ്രത്യേക കവാടമുണ്ടാകണം. പ്രത്യേക താമസസൗകര്യമില്ലാത്ത സ്ഥാപനങ്ങൾ ജീവനക്കാർക്കായി വാഹനസൗകര്യം ഏർപ്പെടുത്തണം, ഷിഫ്റ്റ് അടിസ്ഥാനത്തിൽ 50 ശതമാനം ജീവനക്കാരെ മാത്രമേ ഒരുസമയം ജോലിക്ക് നിയോഗിക്കാവൂ.
- പരമ്പരാഗത വ്യവസായങ്ങളുടെ പ്രവർത്തനം പുനഃരാരംഭിക്കും
- റബർ സംസ്കരണ യൂനിറ്റുകൾക്ക് പ്രവർത്തിക്കാം
- മഴക്കാല പൂർവ ശുചീകരണത്തിന് അനുമതി
- കാർഷകവൃത്തികൾക്കും കാർഷികോൽപന്നങ്ങൾ വിൽക്കുന്ന മാർക്കറ്റുകളും തുറക്കാം
- എണ്ണ, ധാന്യ, മാവ് പൊടിക്കുന്ന മില്ലുകൾക്ക് പ്രവർത്തിക്കാം
- കാർഷിക ഉൽപന്നങ്ങളിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന യൂനിറ്റുകളും അനുവദിക്കും
- കുറച്ച് ജീവനക്കാരെ െവച്ച് സഹകരണ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം
- പഞ്ചായത്ത് ഒാഫിസുകൾ, വില്ലേജ് ഒാഫിസുകൾ, കൃഷിഭവൻ, അക്ഷയ സെൻററുകൾ എന്നിവ തുറക്കാം.
- തോട്ടം മേഖലയിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ഇൗ മേഖലയിൽ ഏലം കൂടി ഉൾപ്പെടുത്തി
- ആശുപത്രികൾ, ക്ലിനിക്കുകൾ, ഫിസിയോതെറപ്പി യൂനിറ്റുകൾ തുറക്കാം
- ആയുർവേദ, ഹോമിയോ മെഡിക്കൽഷോപ്പുകൾ, മരുന്ന് നിർമാണ യൂനിറ്റുകൾ തുറക്കാം
- തൊഴിലുറപ്പ് പദ്ധതി പുനഃരാരംഭിക്കും. എന്നാൽ അഞ്ച് പേരേ ഒരു സംഘത്തിൽ പാടുള്ളൂ.
- ഒാട്, ഒാല മേഞ്ഞ കെട്ടിടങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താം
- കിണറുകൾ വൃത്തിയാക്കാം
- അംഗൻവാടികൾ തുറക്കാത്തതിനാൽ മേയ് 15 വരെ ഭക്ഷണസാധനങ്ങൾ വീട്ടിലെത്തിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.