Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരീക്ഷണം കഴിഞ്ഞവരിലെ...

നിരീക്ഷണം കഴിഞ്ഞവരിലെ കോവിഡ് ബാധ; ആദ്യപരിശോധന ഒഴിവാക്കുന്നത് പോരായ്മ

text_fields
bookmark_border
നിരീക്ഷണം കഴിഞ്ഞവരിലെ കോവിഡ് ബാധ; ആദ്യപരിശോധന ഒഴിവാക്കുന്നത് പോരായ്മ
cancel

കൊച്ചി: നിരീക്ഷണ കാലാവധി കഴിഞ്ഞവരിലും ലക്ഷണങ്ങളില്ലാത്തവരിലും കോവിഡ് സ്ഥിരീ കരിക്കുന്നത് ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുന്നതിലെ കാലതാമസമെന്ന ആക്ഷേപം ശക്ത ം. കോവിഡ് വ്യാപനം തടയാൻ രോഗമുള്ളവരുമായി സമ്പർക്കമുള്ള എല്ലാവരെയും നിരീക്ഷണ ത്തിലാക്കിയപ്പോൾ, തുടക്കത്തിൽ പരിശോധനകൾ ഒഴിവാക്കിയതാണ് വിനയായത്. രണ്ടുമാസ ത്തിനിടെ 1.75 ലക്ഷത്തോളം പേരെയാണ് നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണത്തിൽ കഴിഞ്ഞ എല്ലാവരുടെയും പരിശോധന തുടക്കത്തിൽ നടത്തേണ്ടിയിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്.

1.5 ലക്ഷത്തോളം പേർ ഒരു പരിശോധനയും കൂടാതെ നിരീക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്. നിരീക്ഷണം കഴിഞ്ഞവരിൽ കണ്ടെത്തുന്ന കോവിഡ് പോസിറ്റിവ്, അപകടകാരിയല്ലെങ്കിലും സമൂഹവ്യാപന സാധ്യത കൂട്ടുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

രോഗസാധ്യത കൂടിയവർ 28 ഉം കുറഞ്ഞവർ 14 ഉം ദിവസമാണ് നിരീക്ഷണത്തിൽ തുടർന്നത്. പിന്നീട് ലക്ഷണങ്ങളൊന്നും കാണാത്തതിനാൽ നിരീക്ഷണം അവസാനിപ്പിച്ചു. രോഗലക്ഷണം കണ്ടവരുടെ സാംപിളുകൾ മാത്രമാണ് പരിശോധിച്ചത്. നിരീക്ഷണം കഴിഞ്ഞവരിൽ കോവിഡ് പോസിറ്റിവായ സ്ഥിതിക്ക് ഇത്തരം ആൾക്കാരെയും െഎസൊലേറ്റ് ചെയ്ത് കോവിഡ് രോഗികളെപ്പോലെ ചികിത്സ നൽക്കേണ്ടതുണ്ട്. അതു സർക്കാറിനു വലിയ ബാധ്യതയുമാണ്.

ടെസ്റ്റ് ഉൾപ്പെടെ ശാസ്ത്രീയ മാർഗങ്ങൾ തുടക്കത്തിൽ ഒഴിവാക്കുന്നതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം. നിരീക്ഷണ കാലാവധിക്ക് ശേഷം 45 ദിവസം കഴിഞ്ഞ് ഷാർജയിൽനിെന്നത്തിയ ഒരാൾക്കാണ് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - covid test in kerala
Next Story