ആരാധനാലയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ അഭ്യർഥന
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ആൾക്കൂട്ടമൊഴിവാക്കണമെന്ന് സർ ക്കാർ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയൻ മത-സാമുദായിക നേതാക്കളുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ മുന്നോട്ടുെവച്ച ഇൗ നിർദേശം എല്ലാ മതമേലധ്യക്ഷന്മാരും സ്വാഗതം ചെയ്തു.
ഇതിനു പിന്നാലെ ആൾക്കൂട്ടമൊഴിവാക്കാനുള്ള നടപടികൾ കെ.സി.ബി.സിയും കോഴിേക്കാട് പട്ടാളപ്പള്ളി അടക്കം ചില ആരാധനാലയങ്ങളും പ്രഖ്യാപിച്ചു. ഇത് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിന്നീട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മതപരമായ ചടങ്ങുകൾ, പ്രാർഥനകൾ, വ്യത്യസ്ത പരിപാടികൾ എന്നിവയിൽ വലിയ ആൾക്കൂട്ടമാണുണ്ടാകുന്നെതന്നും ഇന്നത്തെ സാഹചര്യത്തിൽ ഇത് പ്രയാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച നമസ്കാരത്തിലും ക്രൈസ്തവ ദേവാലയത്തിെല ഞായറാഴ്ചത്തെ ആരാധനക്കും ആൾക്കൂട്ടം ഒഴിവാക്കണം. പത്തനംതിട്ടയിൽ 10 ൽ കൂടുതൽ ആരാധനാലയങ്ങളിൽ ആഘോഷം ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഇത് മാതൃകപരമാണ്. മദ്റസ പരീക്ഷ നടത്താൻ ധാരണയായിട്ടുണ്ട്.
കൊടുങ്ങല്ലൂർ ഭരണിയിലും ആൾക്കൂട്ടം ഒഴിവാക്കാൻ ആവശ്യപ്പെട്ടു. നിരീക്ഷണത്തിലുള്ളവരെ മഹാരാഷ്ട്രയിലെ പോലെ സീൽ ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് നേരിടാനുള്ള നടപടികൾക്ക് പ്രതിപക്ഷത്തിെൻറ പൂർണ സഹകരണം ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ ബസുകൾ എത്തിച്ചതിെല ആശയക്കുഴപ്പത്തെ കുറിച്ച് ചോദിച്ചപ്പോൾ അതൊക്കെ സ്വാഭാവികമെന്നായിരുന്നു മറുപടി.
െഎ.എം.എ സർക്കാറിന് പൂർണ പിന്തുണ നൽകുന്നുണ്ട്. എറണാകുളത്ത് ഒരു ഡോക്ടർ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. കേട്ട ഉടൻ സർക്കാറിനെതിെര പരാമർശം വരുന്നെന്ന് അദ്ദേഹം കരുതി. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ എല്ലാവർക്കും ബോധ്യമുണ്ട്. ഇത് ഒൗദ്യോഗിക നിലപാടല്ലെന്ന് െഎ.എം.എ. അറിയിച്ചു. അവർ അതിനു മറുപടി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.