Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് 21...

സംസ്ഥാനത്ത് 21 പേർക്ക്കൂടി കോവിഡ്

text_fields
bookmark_border
സംസ്ഥാനത്ത് 21 പേർക്ക്കൂടി കോവിഡ്
cancel
camera_alt???????????? ??????? ?????

തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാനത്ത് 21 പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയ ൻ അറിയിച്ചു. കാസർകോട് 8, ഇടുക്കി 5, കൊല്ലം 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എ ന്നീ ജില്ലകളിൽ ഒാരോരുത്തർക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി . ഇതിൽ 256 പേർ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥീരികരിച്ച രണ്ടുപേർ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെ ത്തി നിരീക്ഷണത്തിലുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

1,65,934 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,65,261 പേർ വീടുകള ിലും 643 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 145 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8456 സാമ്പിളുകൾ പരിശോധനക്കയിച്ചു. ഇതിൽ 7622 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഉൾപ്പെടെ ഇതുവരെ രോഗം ബാധിച്ച 200 പേർ വിദേശത്തുനിന്ന് വന്ന മലയാളികളാണ്. ഏഴു പേർ വിദേശികളാണ്. രോഗികളുമായുള്ള സമ്പർക്കംമൂലം വൈറസ് ബാധിച്ചവർ 76 പേരാണ്.

ഐസൊലേഷൻ 28 ദിവസമാക്കി
മാർച്ച് 5 മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽനിന്നോ മറ്റു സംസ്ഥാനങ്ങളിൽനിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസത്തെ ഐസോലേഷൻ നിർബന്ധമായും പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവർ ദിശയുടെ നമ്പറിൽ ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യണമെന്ന് മനസ്സിലാക്കുകയും വേണം. 60 കഴിഞ്ഞവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവരുമായി ഇടപഴകാൻ പാടില്ല. സാമൂഹിക വ്യാപനം തടയാനുള്ള പ്രധാനപ്പെട്ട വഴിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് ബാധിതരല്ലാതെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണം
കോവിഡ് ബാധിതരല്ലാതെ മറ്റു കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ മരിക്കുന്ന മല‍യാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ എംബസികൾക്ക് നിർദേശം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോകത്താകമാനമുള്ള മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണം. ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ അതിഥി തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് പോകാനുള്ള യാത്രാ സൗകര്യം ഒരുക്കണം. സംസ്ഥാനാന്തര ചരക്കുനീക്കം തടയുന്നില്ലെന്ന് ഉറപ്പാക്കാനും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരുലക്ഷത്തോളം ബാത്ത് അറ്റാച്ച്ഡ് മുറികൾ സജ്ജം
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഏത് അടിയന്തരസാഹചര്യവും നേരിടാൻ ഒരുലക്ഷത്തോളം ബാത്ത് അറ്റാച്ച്ഡ് മുറികൾ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോഡ്ജുകൾ, ഹോട്ടൽ, ഹോസ്റ്റൽ തുടങ്ങിയയിടങ്ങളിലാണ് മുറികൾ സജ്ജമാക്കിയിട്ടുള്ളത്. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് കുറവാണെങ്കിലും സംസ്ഥാനത്ത് ചരക്കുനീക്കം നടക്കുന്നുണ്ട്. തിക്കുംതിരക്കും ഒഴിവാക്കിയുള്ള പെൻഷൻ വിതരണത്തിന് ഏർപ്പെടുത്തിയ ക്രമീകരണം ഫലപ്രദമായിരുന്നു. വ്യാഴാഴ്ച 13.51 ലക്ഷം പേർ സർക്കാർ അനുവദിച്ച സൗജന്യ റേഷൻ വാങ്ങി. ഇതോടെ രണ്ടുദിവസങ്ങളിലായി മൊത്തം റേഷൻ വാങ്ങിയവരുടെ എണ്ണം 28.36 ലക്ഷമായി. വയനാട്ടിലെ ആദിവാസിമേഖലയിൽ മുഴുവൻ റേഷൻ വാങ്ങാതെ തന്നെ റേഷൻ വാങ്ങിെയന്ന് വ്യാജരേഖയുണ്ടാക്കിയെന്ന പരാതി പരിശോധിക്കും.
കോവിഡ് കൂടാതെ മണ്ണപ്പിത്തം ഉൾപ്പെടെ മറ്റ് പകർച്ച വ്യാധികൾ പിടിെപടാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ പരിസരശുചീകരണത്തിൽ ഉൾപ്പെടെ ജാഗ്രത കാട്ടണം. ഉറവിട മാലിന്യ സംസ്കരണത്തിന് പ്രസക്തി വർധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ കോവിഡ് ആശുപത്രികളുടെ ലിസ്റ്റ് പരസ്യപ്പെടുത്തും. സംസ്ഥാന സാമൂഹികനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ കീഴിൽ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ-കുട്ടികൾ എന്നിവർക്കായി സർക്കാർ നേരിട്ടും സർക്കാർ അംഗീകാരത്തോടെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് അവശ്യസാധനങ്ങളും മാനസിക വെല്ലുവിളി നേരിടുന്നവരുടെ 124 സ്ഥാപനങ്ങളിൽ മരുന്നിന് ദൗർലഭ്യം പരിഹരിക്കാനും നടപടിയെടുക്കും. നിർമാണത്തൊഴിലാളികൾക്ക് അവരുടെ ക്ഷേമനിധിയിൽനിന്ന് ആയിരം രൂപ വീതം അനുവദിക്കും. കശുവണ്ടി സംഭരണത്തിനും നടപടിയുണ്ടാകും. കർഷകർക്കുള്ള പെൻഷൻ തടസ്സമില്ലാതെ നൽകും. കോഴിത്തീറ്റ ക്ഷാമവും പരിഹരിക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19
News Summary - cm briefing covid-kerala news
Next Story