ഗവര്‍ണറും മുഖ്യമന്ത്രിയും മൂന്നാറിൽ എത്തി
text_fieldsമൂന്നാർ: പെട്ടിമുടിയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശം സന്ദർശിക്കുന്നതിനായി ഗവർണര്‍ ആരിഫ് മുഹമ്മദ്ഘാനും മുഖ്യമന്ത്രി പിണറായി വിജയനും മൂന്നാര്‍ ആനച്ചാല്‍ ഹെലിപ്പാഡില്‍ എത്തി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി എന്നിവരോടൊപ്പം റോഡ് മാർഗം പെട്ടിമുടിയിലേക്ക് പുറപ്പെട്ടു. ജനപ്രതിനികളും ഡി.ജി.പി ലോക്നാഥ് ബെഹ്റ, ദക്ഷിണ മേഖല റേഞ്ച് ഐ.ജി ഹർഷിത അട്ടല്ലൂരി, ക്രൈം ബ്രാഞ്ച് ഐ.ജി യോഗേഷ് അഗർവാൾ, ജില്ലാ കലക്ടർ എച്ച് ദിനേശൻ, പോലീസ് മേധാവി കറുപ്പസ്വാമി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്.
പെട്ടിമുടി ദുരന്തത്തിന് ഇരയായ മുഴുവൻ കുടുംബങ്ങൾക്കും പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായിട്ടുണ്ട്. പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സ ചെലവിനുള്ള തുകയും അനുവദിച്ചിട്ടുണ്ട്. പെട്ടിമുടിയിൽ രക്ഷാപ്രവർത്തനവും തെരച്ചിലും പൂർത്തിയായശേഷമായിരിക്കും പുനരധിവാസ പാക്കേജ്. നാശനഷ്ടത്തിെൻറ വിശദമായ കണക്കെടുക്കും. ജില്ലാ ഭരണകൂടത്തിെൻറ റിപ്പോർട്ട് കൂടി വാങ്ങി വിശദ ചർച്ചക്കുശേഷമാകും തീരുമാനം. ദുരന്തത്തിൽ അകപ്പെട്ടവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കും. ഇരയായവരുടെ കുടുംബങ്ങൾക്ക് വീട്, കുട്ടികളുടെ വിദ്യാഭ്യാസം അടക്കം പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.