സി.എസ്.െഎ സഭ അക്കൗണ്ടിൽ തിരിമറി: ബിഷപ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: സി.എസ്.ഐസഭക്ക് കീഴിെല പള്ളിയുടെ അക്കൗണ്ടിൽനിന്ന് വ്യാജരേഖയു ണ്ടാക്കി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ദക്ഷിണ കേരള രൂപത ബിഷപ് ഉൾപ്പെടെ നാലുപേർക്കെതിരെ ക്രിമിനൽ കേസ്.
സഭ സൗത്ത് കേരള രൂപത ബിഷപ് ധർമരാജ് റസാലം, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഡോ. ബെന്നറ്റ് എബ്രഹാം, എസ്.ബി.െഎ നന്തൻകോട് ശാഖ മാനേജർ മോളി തോമസ്, മലമുകളിലെ സി.എസ്.ഐ പള്ളി പ്രസിഡൻറ് ശാമുവേൽ എന്നിവരെ പ്രതിചേർത്താണ് കോടതി കേസെടുത്തത്.
പള്ളി സെക്രട്ടറിയായ ഡി. മനോ 2018 ൽ നൽകിയ ഹരജിയിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രഭാഷ് ലാലിേൻറതാണ് ഉത്തരവ്. ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്.
2013 ഡിസംബർ 23ന് ബിഷപ്പിെൻറ നിർേദശപ്രകാരമാണ് നന്തൻകോടുള്ള എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചത്. ഇതനുസരിച്ച് പള്ളിയുടെ 2017 വരെയുള്ള വരുമാനം ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു.
മലമുകളിലെ സി.എസ്.ഐ പള്ളി പ്രസിഡൻറ് ശാമുവേൽ സഭ അക്കൗണ്ടിലെ പണം ആവശ്യപ്പെട്ട് അപേക്ഷ നൽകി. സഭയുടെ പണം വ്യക്തിപരമായി ഉപയോഗിക്കാൻ കഴിയില്ല എന്ന് കാട്ടി സഭ കമ്മിറ്റി ആവശ്യം തള്ളി. എന്നാൽ സഭ അംഗങ്ങൾ അറിയാതെ ഒന്നും രണ്ടും പ്രതികളായ ഡോ. ബെന്നറ്റ് എബ്രഹാമും ശാമുവേലും കൂടി പള്ളിയുടെ പേരിലുള്ള ചെക്ക് ഉപയോഗിച്ച് 1,08,379 രൂപ തട്ടിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.