Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിരാലൂരില്‍ ‘അനാഥ...

കിരാലൂരില്‍ ‘അനാഥ പാഠശാല’

text_fields
bookmark_border
കിരാലൂരില്‍ ‘അനാഥ പാഠശാല’
cancel

തൃശൂര്‍: എട്ടു പതിറ്റാണ്ടിലധികം പാരമ്പര്യമുള്ള കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്കൂളിലെ 41 കുട്ടികള്‍ ഇപ്പോള്‍ ‘അനാഥ പാഠശാല’യിലെ പഠിതാക്കളാണ്. അവര്‍ രാവിലെ സ്കൂളിലത്തെും. തുറന്നിട്ട ക്ളാസ് മുറികളില്‍ കയറിയിരിക്കും. അവരുടെ നാല് അധ്യാപകരും വരും. കുട്ടികളോട് കളിയും കാര്യവും പറയും. ഇടക്ക് വലപ്പോഴും അധ്യാപക സംഘടന കൊടുത്ത പാഠപുസ്തകം മറിച്ചുനോക്കും. ഉച്ചയാവുമ്പോള്‍ ജനകീയ വിദ്യാഭ്യാസ സംരക്ഷണ സമിതി ഒരുക്കിയ ഉച്ചഭക്ഷണം കഴിക്കുന്നതോടെ പിരിയും. കഴിഞ്ഞ ഒരാഴ്ചയായി ഇതാണ് അവസ്ഥ.

അനാദായകരമെന്നു പറഞ്ഞ് സ്കൂള്‍ മാനേജര്‍ സുപ്രീംകോടതിയില്‍നിന്ന് പൂട്ടാന്‍ അനുമതി വാങ്ങിയ കിരാലൂര്‍ സ്കൂളിന് കഴിഞ്ഞ 30നാണ് താഴുവീണത്. ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ പൊതുവിദ്യാഭ്യാസം നേരിട്ട ആദ്യ വെല്ലുവിളിയായി അത്. 2011ലെ പ്രവേശനോത്സവ ദിവസം മാനേജര്‍ സ്കൂള്‍ പൂട്ടിയതാണ്. അന്ന് നാട്ടുകാരും രക്ഷിതാക്കളും ബലമായി തുറന്നാണ് അധ്യാപനത്തിന് സൗകര്യമൊരുക്കിയത്. വേലൂര്‍ പഞ്ചായത്തിലെ കിരാലൂര്‍ പ്രദേശത്തെ നാല് പട്ടികജാതി കോളനികളിലെ കുട്ടികള്‍ ഇവിടെയാണ് പഠിക്കുന്നത്. നാല് കിലോമീറ്റര്‍ ചുറ്റളവില്‍  സര്‍ക്കാര്‍ സ്കൂളോ എയ്ഡഡ് സ്കൂളോ ഇല്ല. ഉള്ളത് ഏറെ അകലെയാണ്. അടുത്തുള്ള സ്കൂളുളെല്ലാം അണ്‍ എയ്ഡഡാണ്.

തന്‍െറ ഉടമസ്ഥതയിലുള്ള സ്കൂള്‍ നടത്തിപ്പിനായി ഏല്‍പിച്ചതാണെന്നും മാനേജറുടെ ചുമതല വഹിച്ചയാള്‍ പ്രമാണം സ്വന്തം പേരിലാക്കി വഞ്ചിച്ചതാണെന്നും സാംസ്കാരിക പ്രവര്‍ത്തകനായ മാടമ്പ് കുഞ്ഞുകുട്ടന്‍ ആരോപിക്കുന്നുണ്ട്. സംരക്ഷണ സമിതി നടത്തുന്ന സമരത്തില്‍ മാടമ്പിന്‍െറയും സാന്നിധ്യമുണ്ട്. ടി.സി വാങ്ങിപ്പോകണമെന്ന വ്യവസ്ഥയിലാണ് ഇത്തവണ മാനേജര്‍ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചതത്രേ. എന്നാല്‍, ടി.സി വാങ്ങില്ളെന്ന് രക്ഷിതാക്കള്‍ സംരക്ഷണ സമിതിക്ക് എഴുതിക്കൊടുത്തിട്ടുണ്ട്. ഇതോടെ കുട്ടികളുടെയും അധ്യാപകരുടെയും സംരക്ഷണം വകുപ്പിന്‍െറ ഉത്തരവാദിത്തമായി. രക്ഷിതാക്കളെക്കൊണ്ട് ടി.സി വാങ്ങിപ്പിക്കാന്‍ പല ഭാഗത്തുനിന്നും സമ്മര്‍ദമുണ്ട്.

ഫീസിളവ് ഉള്‍പ്പെടെ പല വാഗ്ദാനങ്ങളുമായി സമീപത്തെ അണ്‍ എയ്ഡഡ് സ്കൂളുകളുടെ പ്രതിനിധികള്‍ കുട്ടികളെ പിടിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ചില രക്ഷിതാക്കള്‍ മക്കളുടെ ഭാവിയോര്‍ത്ത് അതിന് വഴിപ്പെടുന്നുമുണ്ട്. രക്ഷിതാക്കളെ സമ്മര്‍ദത്തിലാക്കി ടി.സി വാങ്ങിപ്പിച്ച് കുട്ടികളെ തുരത്താന്‍ മാനേജറും കുട്ടികളെ ‘പിടികൂടാന്‍’ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളും എന്ത് ചെയ്യണമെന്നറിയാതെ വിദ്യാഭ്യാസ വകുപ്പും നില്‍ക്കുമ്പോള്‍ 41 കുട്ടികള്‍ അവരുടെ വിദ്യാലയത്തില്‍ അക്ഷരാര്‍ഥത്തില്‍ അനാഥരാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kinalur school
Next Story