Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ മെഡിക്കൽ:...

സ്വാശ്രയ മെഡിക്കൽ: ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ ഹൈകോടതിയില്‍

text_fields
bookmark_border
സ്വാശ്രയ മെഡിക്കൽ: ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ ഹൈകോടതിയില്‍
cancel

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ എം.ബി.ബി.എസ് സീറ്റുകളിലും സര്‍ക്കാര്‍ അലോട്ട്മെന്‍റ് നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ക്രിസ്ത്യന്‍ മാനേജ്മെന്‍റിന്‍െറ ഹരജി. ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജസ് അസോസിയേഷനും ഇതിനുകീഴിലെ നാല് കോളജുകളും ഒരു ഡെന്‍റല്‍ കോളജുമാണ് ഹൈകോടതിയെ സമീപിച്ചത്. മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്കടക്കം അലോട്ട്മെന്‍റ് നടത്താന്‍ പ്രവേശ പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തി ആരോഗ്യവകുപ്പ് ആഗസ്റ്റ് 20ന് ഇറക്കിയ ഉത്തരവ് മെഡിക്കല്‍ പ്രവേശ മേല്‍നോട്ട സമിതിയുടെ അംഗീകാരത്തോടെ ആരംഭിച്ച പ്രവേശ നടപടികള്‍ അട്ടിമറിക്കുമെന്നാണ് ഹരജിയിലെ ആരോപണം.

കേന്ദ്രീകൃത സംവിധാനത്തിലൂടെ എല്ലാ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ സുതാര്യമായി പ്രവേശം നടത്തുന്ന രീതിയാണ് ഹരജിക്കാര്‍ നടപ്പാക്കിയത്.  സര്‍ക്കാര്‍മാനേജ്മെന്‍റ് സീറ്റുകളിലും ഏകീകൃത ഫീസ് നിരക്കിന് സര്‍ക്കാര്‍ തയാറായതോടെ 2012ല്‍ ആദ്യമായി ഹരജിക്കാരായ മാനേജ്മെന്‍റുകള്‍ സീറ്റ് പങ്കിടല്‍ കരാറില്‍ ഒപ്പുവെച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പകുതി സീറ്റ് സര്‍ക്കാറിനും പകുതി മാനേജ്മെന്‍റിനും അവകാശപ്പെട്ടതായി. 2012 മുതല്‍ ഇത് തുടര്‍ന്നു. 2015ല്‍ 201718 വരെയുള്ള മൂന്നുവര്‍ഷത്തേക്ക് സര്‍ക്കാറുമായി ഇക്കാര്യത്തില്‍ കരാറുണ്ടാക്കി.

2007 മുതല്‍ ഇതുവരെ ഒരുപരാതിയും ഹരജിക്കാരുടെ പ്രവേശ നടപടികളും ഫീസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. 201718 അധ്യയനവര്‍ഷത്തേക്കുള്ള പ്രോസ്പെക്ടസിന് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്.  നീറ്റ് പട്ടികയില്‍നിന്ന് മാത്രമേ പ്രവേശം പാടുള്ളൂവെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ വീണ്ടും പ്രോസ്പെക്ടസ് തിരുത്തി പരസ്യം നല്‍കേണ്ടി വന്നു.  അഡ്മിഷന്‍ നടപടികളുമായി ബന്ധപ്പെട്ട് 39 ലക്ഷം രൂപ നഷ്ടമായി. ആഗസ്റ്റ് 20 വരെ 5000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം എന്ന പേരില്‍ സീറ്റുകള്‍ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടിട്ടില്ളെന്ന് ഹരജിയില്‍ പറയുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical seet
Next Story