Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഇത്തവണയും നെഹ്റുവാണോ...

'ഇത്തവണയും നെഹ്റുവാണോ കുറ്റക്കാരൻ‍?'; വൈദ്യുതി പ്രതിസന്ധിയിൽ കേന്ദ്രത്തെ വിമർശിച്ച് രാഹുൽ

text_fields
bookmark_border
rahul and modi 304
cancel
Listen to this Article

ന്യൂഡൽഹി: രാജ്യം കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന് രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കും ഉത്തരവാദി ജവഹർലാൽ നെഹ്റുവാണോയെന്ന് രാഹുൽ പരിഹാസരൂപേണ ചോദിച്ചു.

'പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളും ഉദ്ദേശവും തമ്മിൽ ഒരിക്കലും ഒരു ബന്ധവുമില്ല. മോദിജി, ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം ആരുടെ തലയിലിടും? നെഹ്റുജിയോ സംസ്ഥാനങ്ങളോ അതോ ജനങ്ങളോ?' -രാഹുൽ ട്വീറ്റിൽ ചോദിച്ചു.

നരേന്ദ്ര മോദിയുടെ മുൻകാല പ്രസംഗത്തിന്‍റെ വിഡിയോയും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് മോദി 2015ൽ പ്രസംഗിച്ചതിന്‍റെയും, വൈദ്യുതി പ്രതിസന്ധിയെ കുറിച്ചോ കൽക്കരി ക്ഷാമത്തെ കുറിച്ചോ ഇനി തലക്കെട്ടുകൾ കാണാനാവില്ല എന്ന് 2017ൽ പ്രസംഗിച്ചതിന്‍റെയും വിഡിയോയാണ് രാഹുൽ പങ്കുവെച്ചത്.

വെന്തുരുകി ഉത്തരേന്ത്യ; വൈദ്യുതി പ്രതിസന്ധി രൂക്ഷം

ന്യൂഡൽഹി: തീക്കാറ്റിലും കൊടുംചൂടിലും പൊള്ളി ഉത്തരേന്ത്യ. ഉഷ്ണതരംഗത്തിനിടയിലെ കൽക്കരിക്ഷാമം രാജ്യത്ത് ഊർജപ്രതിസന്ധിയും രൂക്ഷമാക്കി. നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ട് മണിക്കൂർ മുതൽ 12 മണിക്കൂർ വരെ പവർകട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത ചൂട് വിളവെടുപ്പിനെ ബാധിച്ചതോടെ രാജ്യത്ത് ഭക്ഷ്യപ്രതിസന്ധി ആശങ്കയുമുയർന്നു. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിൽനിന്ന് താപനില റെക്കോഡ് ഭേദിച്ച കണക്കുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

മേയ് അഞ്ചു വരെ ഇതേനില തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഹരിയാനയും ഡൽഹിയും പടിഞ്ഞാറൻ യു.പിയും മധ്യപ്രദേശും വെള്ളിയാഴ്ച കൊടുംചൂടിലമർന്നു. ഒരു വ്യാഴവട്ടത്തിനിടയിൽ ഏപ്രിലിലെ കനത്ത ചൂടാണ് ഡൽഹിയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഡൽഹിയുടെ പലഭാഗങ്ങളിലും താപനില 46 ഡിഗ്രി സെൽഷ്യസിലെത്തി. സാധാരണഗതിയിൽ ഒരു മാസത്തേക്കുള്ള കൽക്കരി സ്റ്റോക്ക് ഉണ്ടാകാറുള്ള ഡൽഹിയിലെ താപനിലയങ്ങൾക്ക് ഇത്തവണ ഒരു ദിവസത്തേക്കുള്ള ശേഖരം മാത്രമാണ് അവശേഷിക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏപ്രിൽ മാസത്തിലെ കൊടുംചൂടായ 47 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 122 വർഷത്തിനിടയിലെ ഏറ്റവും ചൂടുള്ള മാർച്ച് മാസമാണ് ഇക്കുറി കടന്നുപോയത്.

രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൊടുംതാപത്തിൽ വിളകൾക്ക് നാശം സംഭവിച്ചു തുടങ്ങി. മഹാരാഷ്ട്രയിൽ സൂര്യാതപ മരണമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Power CrisisRahul Gandhi
News Summary - Who would you blame now – Nehru, states or people: Rahul
Next Story