Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലേഗാവ് കേസിൽ ഇനിയും...

മാലേഗാവ് കേസിൽ ഇനിയും ജഡ്ജിയെ മാറ്റരുതെന്ന് ഇരകൾ

text_fields
bookmark_border
മാലേഗാവ് കേസിൽ ഇനിയും ജഡ്ജിയെ മാറ്റരുതെന്ന് ഇരകൾ
cancel
Listen to this Article

മുംബൈ: ഉന്നത സൈനികരും സന്യാസിമാരും പ്രതികളായ 2008 ലെ മാലേഗാവ് സ്ഫോടനക്കേസിൽ വാദം കേൾക്കുന്ന പ്രത്യേക ജഡ്ജി പി.ആർ. സിത്രെയെ സ്ഥലംമാറ്റരുതെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന് സ്ഫോടനക്കേസ് ഇരകളുടെ കത്ത്. ഈ വർഷത്തെ ജഡ്ജിമാരുടെ പൊതു സ്ഥലംമാറ്റത്തിൽ പി.ആർ. സിത്രെയെ അഹമദ് നഗർ ജില്ല കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് കേസിൽ വിധി പറയുംവരെ സിത്രെയുടെ സ്ഥലംമാറ്റം തടയണമെന്ന് ഇരകൾ കത്തെഴുതിയത്.

2015 ൽ വിചാരണ തുടങ്ങിയ കേസിൽ മൂന്നാമത്തെ ജഡ്ജിയാണ് സിത്രെ. നൂറോളം സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. ആയിരം പേജ് വീതം ദൈർഘ്യമുള്ള മഹാരാഷ്ട്ര എ.ടി.എസ് സമർപ്പിച്ച കുറ്റപത്രവും പിന്നീട് കേസ് ഏറ്റെടുത്ത എൻ.ഐ.എ നൽകിയ അനുബന്ധ കുറ്റപത്രങ്ങളുമാണ് കേസിലുള്ളത്. പുതിയ ജഡ്ജി വരുന്നതോടെ കേസ് പഠിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും നീതി നീളുമെന്നുമാണ് ഇരകളുടെ വാദം. ലഫ്. കേണൽ പ്രസാദ് പുരോഹിത്, ഭോപാൽ ബി.ജെ.പി എം.പി പ്രജ്ഞസിങ് ഠാകൂർ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malegaon case
News Summary - Victims say judge should not be replaced in Malegaon case
Next Story