Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവേശ്യാവൃത്തിക്ക്...

വേശ്യാവൃത്തിക്ക് ക്ഷണിച്ചെന്ന കേസിൽ 14 വർഷത്തിന് ശേഷം വനിതകളെ വെറുതെ വിട്ടു

text_fields
bookmark_border
Court verdict
cancel

ന്യൂഡൽഹി: വേശ്യാവൃത്തിക്കു ക്ഷണിച്ചുവെന്ന് ആരോപിച്ച് രണ്ടു വനിതകൾക്കെതിരെ 14 വർഷം മുമ്പ് എടുത്ത കേസ്, പല അവ്യക്തതകൾ ഉണ്ടെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. വേശ്യാവൃത്തിക്കു വേണ്ടി ‘പ്രേരിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും’ ചെയ്തുവെന്ന് ആ​രോപിച്ച് ഡൽഹി ​ഭജൻപുര പൊലീസ് അനാശ്യാസ നിരോധന നിയമപ്രകാരം എടുത്ത കേസിലാണ് ജഗ്ജിത് നഗർ ന്യൂ ഉസ്മാൻപുർ പ്രദേശവാസികളായ വനിതകളെ ​മെ​േട്രാപൊളിറ്റൻ കോടതി വെറുതെവിട്ടത്.

അനാശ്യാസ പ്രവർത്തനം നടക്ക​ുന്നവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ 2008ലാണ് വീട് റെയ്ഡ് ചെയ്ത് ഇരുവർക്കുമെതിരെ കേസെടുത്തതെന്നായിരുന്നു പ്രേസിക്യൂഷൻ വാദം.

സ്വാഭാവിക സംശയത്തിനപ്പുറം അനാശ്യാസം തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കുന്നതിൽ ​പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും സംഭവവികാസങ്ങൾ വിശദീകരിക്കുന്നതിൽ പലവിധത്തിലുള്ള അവ്യക്തതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അനാശ്യാസ നിരോധന നിയമം വേശ്യാവൃത്തി നിയമവിരുദ്ധമാക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, വേശ്യാലയ നടത്തിപ്പ്, ഇത്തരം പ്രവൃത്തിയിൽ നിന്ന് വരുമാനം നേടൽ, ഇതിനുവേണ്ടി പ്രലോഭിപ്പിക്കൽ തുടങ്ങിയവയാണ് ഈ നിയമപ്രകാരം കുറ്റകൃത്യമെന്നും വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police caseacquitted
News Summary - The women were acquitted after 14 years in the case of inviting them to prostitution
Next Story