Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോപുലർ ഫ്രണ്ടിനൊപ്പം...

പോപുലർ ഫ്രണ്ടിനൊപ്പം ആർ.എസ്.എസിനെയും ബജ്രംഗ് ദളിനെയും നിരോധിക്കണം -കോൺഗ്രസ് നേതാവ്

text_fields
bookmark_border
പോപുലർ ഫ്രണ്ടിനൊപ്പം ആർ.എസ്.എസിനെയും ബജ്രംഗ് ദളിനെയും നിരോധിക്കണം -കോൺഗ്രസ് നേതാവ്
cancel
Listen to this Article

ബംഗളൂരു: പോപുലർ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കുന്നതിനൊപ്പം തന്നെ ആർ.എസ്.എസിനെയും തീവ്രഹിന്ദുത്വ സംഘടനകളായ ബജ്രംഗ് ദൾ, വി.എച്ച്.പി, ശ്രീരാമ സേന തുടങ്ങിയവയെയും നിരോധിക്കണമെന്ന് കർണാടക കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ എം.ബി. പാട്ടീൽ. എല്ലാ വർഗീയ സംഘടനകളെയും നിരോധിക്കാൻ ബി.ജെ.പി സർക്കാർ തീരുമാനിച്ചാൽ അതിനെ കോൺഗ്രസ് പൂർണമായും പിന്തുണക്കുമെന്നും മുൻ ആഭ്യന്തര മന്ത്രി കൂടിയായ എം.ബി. പാട്ടീൽ പറഞ്ഞു.

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. അത് എത്രയും വേഗം നടപ്പാക്കണം. അതോടൊപ്പം എസ്.ഡി.പി.ഐയെയും നിരോധിക്കണം. അതിനും കോൺഗ്രസിന്‍റെ പിന്തുണയുണ്ടാകും. ഇതോടൊപ്പം ആർ.എസ്.എസ്, ബജ്രംഗ് ദൾ, വിശ്വ ഹിന്ദു പരിഷത്ത്, ശ്രീരാമ സേന തുടങ്ങിയ സംഘടനകളെയും നിരോധിക്കണം. വർഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ സംഘടനകളെയും നിരോധിക്കണം. എ.ഐ.എം.ഐ.എം പാർട്ടിയെയും നിരോധിക്കുന്നതിനും എതിർപ്പില്ല. ഈ തീരുമാനം നടപ്പാക്കി ബി.ജെ.പിക്ക് അവരുടെ കരുത്ത് കാണിക്കാം. ഇക്കാര്യത്തോട് കോൺഗ്രസ് പൂർണമായും പിന്തുണ നൽകുമെന്നും എം.ബി. പാട്ടീൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular FrontCongress leader
News Summary - RSS and Bajrang Dal should be banned along with Popular Front -Congress leader
Next Story