കർണാടകയിൽ ജെ.ഡി-എസും ബി.ജെ.പിയും ഒന്നിച്ചുനീങ്ങും
text_fieldsബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാറിനെതിരെ ഒന്നിച്ചുനീങ്ങാൻ ജെ.ഡി-എസും ബി.ജെ.പിയും. ഇരു പാർട്ടികളുടെയും നിയമസഭ കക്ഷി നേതാക്കളായ എച്ച്.ഡി. കുമാരസ്വാമിയും ബസവരാജ് ബൊമ്മൈയും വെള്ളിയാഴ്ച സംയുക്ത വാർത്തസമ്മേളനം നടത്തി. ബംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോറിലെ ക്രമക്കേടിനെതിരെ സംയുക്ത സമരം നടത്തും
അതേസമയം, ദേശീയ തലത്തിൽ ഭരണകക്ഷിയായ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിലോ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിലോ ചേരില്ലെന്ന് ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ ബംഗളൂരുവിൽ വ്യക്തമാക്കി. ജെ.ഡി-എസിന് കാര്യമായി വേരുള്ള കർണാടകയിൽ ബി.ജെ.പിയുമായി ചേർന്ന് പ്രതിപക്ഷ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനാണ് എച്ച്.ഡി. കുമാരസ്വാമിയുടെ നീക്കം. പ്രതിപക്ഷത്ത് ബി.ജെ.പിക്ക് 66ഉം ജെ.ഡി-എസിന് 19ഉം സീറ്റാണുള്ളത്. എന്നാൽ, ഇതുവരെ പ്രതിപക്ഷ നേതാവിനെ ബി.ജെ.പി നിശ്ചയിച്ചിട്ടില്ല. ഒരു പക്ഷേ, ജെ.ഡി-എസുമായി കർണാടകയിൽ ധാരണയുണ്ടാക്കി എച്ച്.ഡി. കുമാരസ്വാമിയെ പ്രതിപക്ഷ നേതാവാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.