പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; മദ്രാസ് സർവകലാശാല വിദ്യാർഥികളെ അറസ്റ്റ് ചെയ്തുനീക്കി
text_fieldsചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ സമരം തുടർന്ന വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബുധനാഴ്ച രാത്രിയോടെയാണ് പൊലീസ് നടപടി. പൊലീസ് ക്യാംപസിനകത്ത് കടന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ എങ്ങോട്ടാണ് മാറ്റിയതെന്ന് പൊലീസ് വ്യക്തമാക്കിയില്ല.
രണ്ടു ദിവസമായി കാമ്പസിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു വിദ്യാർഥികൾ. പ്രക്ഷോഭം ശക്തിപ്പെട്ടതിനെ തുടർന്ന് ഡിസംബർ 23വരെ സർവകലാശാലക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഹോസ്റ്റൽ മുറികൾ നിർബന്ധപൂർവം ഒഴിപ്പിക്കുകയും ചെയ്തു. എന്നാൽ, ഒരു വിഭാഗം വിദ്യാർഥികൾ സമരം തുടരുകയായിരുന്നു.
ബുധനാഴ്ച വൈകീട്ടോടെ വിദ്യാർഥികളെ കാണാനെത്തിയ മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽഹാസനെ പൊലീസ് കവാടത്തിൽ തടഞ്ഞിരുന്നു. സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്താണ് കമൽഹാസനെ തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.