പാപഭാരമായി അട്ടപ്പാടി ദേശീയ ശ്രദ്ധയിൽ
text_fieldsന്യൂഡൽഹി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവം കേരളത്തിന് താങ്ങാനാവാത്ത നാണക്കേടായി ദേശീയ ശ്രദ്ധയിൽ. സാധു മനുഷ്യെൻറ കൊല ദേശീയ മാധ്യമങ്ങളും പാർട്ടികളും പൗരാവകാശ സംഘടനകളും ഏറെ ഗൗരവത്തോടെ ഉയർത്തിക്കാട്ടി. സ്വമേധയാ കേസെടുത്ത് റിപ്പോർട്ട് തേടിയ പട്ടികവർഗ കമീഷൻ സംസ്ഥാനത്തേക്ക് തിങ്കളാഴ്ച അന്വേഷണസംഘത്തെ അയക്കാൻ നിശ്ചയിച്ചു. ദേശീയ മനുഷ്യാവകാശ കമീഷനും വിഷയത്തിൽ ഇടപെടുമെന്നാണ് വിവരം.
അടുത്ത മാസാദ്യം തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ വിഷയം ഉയർന്നുവരും. സി.പി.എമ്മിനും പൊലീസിനുമെതിരായ വിഷയമായി സംഭവം കോൺഗ്രസ് ഉയർത്തിക്കാട്ടുേമ്പാൾ, വടക്കേന്ത്യയിലെ ആൾക്കൂട്ട കൊലകൾ വഴി പ്രതിക്കൂട്ടിൽ നിൽക്കുന്ന ബി.ജെ.പി കേരളത്തിലേക്ക് വിരൽചൂണ്ടി പ്രതിരോധിക്കാമെന്ന കണക്കുകൂട്ടലിലാണ്. ഇതിെൻറ തുടർച്ചയായ ഒച്ചപ്പാടുകൾക്ക് പാർലമെൻറ് വേദിയാവും.
ഇത്തരം രാഷ്ട്രീയ മാനങ്ങൾക്കപ്പുറം, മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായി മധുവിെൻറ കൊലപാതകം ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചയാണ് ഉയർന്നത്. ദേശീയ ചാനലുകളിലും ക്രൂരത വലിയ വാർത്താ തലക്കെട്ടായി. സമാധാനത്തിനും സാക്ഷരതക്കും ആരോഗ്യ, വിദ്യാഭ്യാസ പുരോഗതിക്കും കേരളത്തിലേക്ക് നോക്കുന്ന വടക്കേന്ത്യ ‘മാതൃകാ സംസ്ഥാന’ത്തിനു നേരെ മുഖംചുളിച്ച ദിവസമാണ് കടന്നുപോയത്.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
പാലക്കാട്: മോഷ്ടാവെന്ന് കരുതി നാട്ടുകാർ തടഞ്ഞ് പൊലീസിലേൽപ്പിച്ച ആദിവാസി യുവാവ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധു ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് പാലക്കാട് ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും റിപ്പോർട്ട് ഹാജരാക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.