മകെൻറ ദുരഭിമാന കൊലപാതകം: നീതിയുടെ വാതിൽ ഇൗ അമ്മക്ക് മുന്നിൽ കൊട്ടിയടഞ്ഞ് തന്നെ
text_fieldsന്യൂഡൽഹി: ദുരഭിമാന കൊലക്ക് ഇരയായി കൺമുന്നിൽ മകൻ ദാരുണമായി കൊല്ലപെട്ടത് കാണേണ്ടി വന്ന മാതാവിന് മുന്നിൽ നീതിയുടെ വാതിലുകൾ കൊട്ടിയടച്ച് ഭരണകൂടം. രാജസ്ഥാനിലെ ജയ്പൂരിൽ പ്രണയിച്ച് വിവാഹം കഴിച്ചെന്ന കുറ്റത്തിന് ഏഴ് മാസം ഗർഭിണയായി സ്വന്തം ഭാര്യക്കും പെറ്റുവളർത്തിയ മാതാവിനും മുന്നിൽ വെടിയേറ്റ് മരിച്ച മലയാളി അമിത് നായരുടെ കുടുംബമാണ് നീതിതേടി ഡൽഹിയിൽ എത്തിയത്. അമിതിനെയും ഭാര്യ സുമനെയും കാണാൻ വീട്ടിലെത്തിയ ഭാര്യവീട്ടുകാർ കൊണ്ടുവന്ന വാടക കൊലയാളിയുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപെട്ടത്.
മേയ് 17നായിരുന്നു സംഭവം. അമിത് കൊല്ലപെട്ട് ഇന്ന് ഒരു മാസം തികയുേമ്പാഴും കൊലയാളിയെ രാജസ്ഥാൻ പൊലീസ് പിടികൂടിയിട്ടില്ല. നീതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെ കാണാൻ അനുമതി ലഭിച്ച് എത്തിയെങ്കിലും ‘തിരക്കുകൾ’ കാരണം അമ്മ രമാദേവിക്കും സഹോദരി സ്മിതാ നായർക്കും അമ്മാവൻ സുരേഷ് കുമാറിനും അേദ്ദഹവുമായി കൂടികാഴ്ചക്ക് കഴിഞ്ഞില്ല. ‘രാജസ്ഥാൻ സർക്കാറിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്ന്’ രമാദേവി പറഞ്ഞു.
‘എെൻറയും ഗർഭിണിയായ ഭാര്യയുടെയും മുന്നിൽവെച്ചാണ് മകനെ കൊന്നത്. ഒരു മാസം തികയുേമ്പാഴും പ്രതിയെ പിടികൂടുന്നില്ല. ജീവിക്കാൻ തന്നെ ഭയമാണ്. മകെൻറ ഭാര്യയുടെ വയറ്റിലുള്ള കുഞ്ഞിനെയും അവർ വകവരുത്തുമോയെന്ന ഭയമാണ് ഇപ്പോഴെ’ന്നും പറഞ്ഞ് അവർ വിങ്ങിപൊട്ടി.
തങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടിടും ഇതുവരെ നൽകിയിട്ടിെല്ലന്ന് സഹോദരി സ്മിതാ നായർ പറഞ്ഞു. ഇപ്പോൾ അയൽക്കാരുടെ സംരക്ഷണത്തിൽ സുമനെ ആക്കിയ ശേഷമാണ് തങ്ങൾ ഇവിേടക്ക് വന്നത്. തുടർന്ന് ജീവിക്കാൻ അമിതിെൻറ ഭാര്യക്ക് ഒരു ജോലിയും ആവശ്യമാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് വിഷയത്തിൽ ഇടപെട്ടത്. അദ്ദേഹം രാജസ്ഥാൻ മുഖ്യമന്ത്രിക്ക് കത്തെഴുതി. മറ്റാരും ഇടപെടാൻ തയ്യാറായില്ലെന്നും അവർ പറഞ്ഞു. സി.പി.െഎ ആസ്ഥാനമായ അജോയ് ഭവനിൽ എത്തിയ കുടുംബം നേതാക്കളെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.