ആശുപത്രി ഐ.സി.യുവിൽ ബലാൽസംഗം; ഡോക്ടർ അറസ്റ്റിൽ
text_fieldsഗാന്ധിനഗർ: ആശുപത്രി െഎ.സിയുവിൽ രോഗിയെ ബലാൽസംഗം ചെയ്ത കേസിൽ ഡോക്ടറും സഹായിയും അറസ്റ്റിൽ. ഡോക്ടർ രാേജഷ് ചൗഹാനും വാർഡ് ബോയ് ചന്ദ്രകാന്ത് വങ്കാർ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ഗാന്ധിനഗറിൽ അപ്പോളോ ആശുപത്രി െഎ.സിയുവിൽ ചികിത്സയിലായിരുന്ന യുവതിയെയാണ് ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യക്കാരനായ ഡോക്ടർ രാജേഷ് ചൗഹാൻ ദീർഘകാല വിസയിലാണ് അഹ്മദാബാദിൽ താമസിച്ചിരുന്നത്.
ഡെങ്കിപനി ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച 21 കാരിയായ രോഗിയെയാണ് ഡോക്ടറും സഹായിയും രണ്ടു ദിവസങ്ങളിലായി ബലാൽസംഗം ചെയ്തത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ അബോധാവസ്ഥയിലാകുന്നതിനുള്ള മരുന്ന് കുത്തിവെച്ചാണ് ഡോക്ടർ യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ആരോപണം സത്യമാണെന്ന് മെഡിക്കൽ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ബലാത്സംഗത്തിനിരയായ യുവതി തിരിച്ചറിയൽ പരേഡിൽ ഇരുവരെയും തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.