Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: വിദേശികളെ ഇറക്കി ബി.ജെ.പിയുടെ പുതിയ നീക്കം; നടപടി വേണമെന്ന് ടി.എം.സി

text_fields
bookmark_border
Gujarat election
cancel

ന്യൂഡൽഹി: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി വിദേശികളെ ഇറക്കിയത് വിവാദമാകുന്നു. ഗുജറാത്ത് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റ്ൽ വഴിയാണ് വിദേശികൾ ബി.ജെ.പിക്ക് വേണ്ടി പ്രചരണം നടത്തുന്നതിന്റെ വിഡിയോ പുറത്തു വന്നത്. ബി.ജെ.പിയുടെ ചിഹ്നം പതിച്ച സ്കാർഫുകൾ ധരിച്ച് പ്രചരണം നടത്തിയ വിദേശികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.

ഇന്ത്യൻ തെരഞ്ഞെടുപ്പിലെ വിദേശ ഇടപെടലിനോട് സമാനമായ ഈ നടപടി 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യയിലെ വിസ നിയമങ്ങളുടെയും ലംഘനമാണെന്ന് ഗോഖലെ പറഞ്ഞു.

ഗുജറാത്ത് ബി.ജെ.പി ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ വിദേശികൾ ബി.ജെ.പിക്ക് വേണ്ടി പ്രചരണം നടത്തുന്നതും നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതും കാണാം.

നിരവധി ആളുകൾ അവരുടെ നേതാവിനെ കാണാനും ബഹുമാനിച്ച് സ്നേഹം അറിയിക്കാനും എത്തുന്നുവെന്നാണ് ഒരാൾ പറയുന്നത്.

വിദേശികളുടെ ശബ്ദം റഷ്യക്കാരുടെതിന് സമാനമാണെന്നും ഇവരെ ഉപയോഗിച്ചുള്ള പ്രചരണം തെരഞ്ഞെടുപ്പിലെ വിദേശ കൈകടത്തലാണെന്നും ഗോഖലെ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story