സ്ത്രീകളുടെ ആരോഗ്യം പ്രധാനം, അകറ്റാം കാൻസറിനെ
text_fieldsസ്്ത്രീകളെ ഏറെ ബാധിക്കുന്ന കാൻസർ രോഗത്തിെൻറ വകഭേദങ്ങളെ കുറിച്ച് വനിതാദിനത്തിൽ ഒരു ഒാർമപ്പെടുത്തൽ. ഇന ്ത്യയിലും ഗൾഫിലുമായി 35 വർഷമായി പ്രവൃത്തിപരിചയമുള്ള ഡോ. നൂർജഹാൻ ഇസ്മായിലിെൻറ വാക്കുകളിലേക്ക്...
കാലം മ ാറുന്നു, ഒപ്പം ജീവിതശൈലിയും. ഇൗ മാറ്റങ്ങൾക്കൊത്ത് പുതിയ രോഗങ്ങളും കൂടുന്നു. പണ്ട് കേട്ടറിവ് മാത്രം ഉണ്ടായിരുന്ന കാൻസർ എന്ന രോഗം ഇപ്പോൾ നമുക്കിടയിൽ സുപരിചിതമാണ്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകൾ ആണ് ഇന്ന് കാൻസർ രോഗത്തിന് കൂടുതൽ അടിമകളാകുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രായഭേദമന്യേ സ്ത്രീകളിലെ യൂട്രസ്, സെർവിക്സ്, സ്തനം, ഒാവറി തുടങ്ങിയ അവയവങ്ങളെ കാർന്നുതിന്നുന്ന വിവിധ തരം കാൻസറുകളാണുള്ളത്. ഇതേ കുറിച്ചുള്ള അവബോധമാണ് ഏറെ പ്രധാനം.
ചികിൽസയില്ലാത്ത രോഗമല്ല ഇത്. ചിട്ടയായ ജീവിതരീതികളിലൂടെയും ദിനചര്യകളിലൂടെയും സൂക്ഷ്മനിരീക്ഷണത്തിലൂടെയും തുടക്കത്തിൽ തന്നെ നമുക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയും. 35 മുതൽ 64 വരെ പ്രായമുള്ളവരുടെ പ്രധാനമരണകാരണം കാൻസർ എന്ന രോഗമാണെന്നാണ് അമേരിക്കയിൽ നടന്ന പഠനങ്ങൾ പറയുന്നത്. 14.1 ദശലക്ഷം പുതിയ കേസുകളാണ് പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽ 16.1 ദശലക്ഷം ആളുകളും സ്തനാർബുദം മൂലമാണ് മരണപ്പെടുന്നത്. പ്രതിവർഷമുള്ള പ്രതിരോധ വാക്സിനുകളിലൂടെയും അടിസ്ഥാനപരമായ ചികിൽസാരീതികളിലൂടെയും കാൻസറിനെതിരെ നമുക്ക് പോരാടാം. മുൻകരുതലാണ് ചികിൽസയേക്കാൾ നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.