സഞ്ചാരികൾ ഇന്നുമുതൽ എത്തിത്തുടങ്ങും; ഇന്ത്യക്കാരുടെ കാത്തിരിപ്പ് തുടരുന്നു
text_fieldsദുബൈ: ദുബൈയിലേക്ക് സഞ്ചാരികൾ ഇന്നുമുതൽ എത്തിത്തുടങ്ങും. വിവിധ രാജ്യങ്ങളിലെ സഞ്ചാരികൾക്കാണ് ദുബൈ വിമാനത്താവളം ഇന്നുമുതൽ സ്വാഗതമോതുന്നത്. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള സർവിസിൽ അനിശ്ചിതാവസ്ഥ തുടരുന്നതിനാൽ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഇതിെൻറ ഗുണം ലഭിക്കില്ല. 50ഒാളം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് എത്തുന്നത്. യൂറോപ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങൾക്കുപുറമെ ഏഷ്യയിൽ നിന്നുള്ള ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സഞ്ചാരികളെയും യു.എ.ഇയിൽ എത്തിക്കും.
യാത്രയുടെ 96 മണിക്കൂർ മുമ്പ് നടത്തിയ പരിശോധന ഫലവുമായാണ് യാത്രക്കാർ എത്തേണ്ടത്. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ക്വാറൻറീൻ നിർബന്ധമില്ല. എന്നാൽ, നാട്ടിൽ പരിശോധന നടത്താത്തവർക്ക് ദുബൈ വിമാനത്താവളത്തിൽ പരിശോധന സൗകര്യമുണ്ട്. ഇതിൽ പോസിറ്റിവായാൽ ക്വാറൻറീനിൽ കഴിയേണ്ടിവരും. എല്ലാ സഞ്ചാരികളെയും സ്വാഗതം ചെയ്യുന്നുവെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രധാന നടപടിയാണ് ദുബൈ വിമാനത്താവളങ്ങളിലൂടെ വിമാന സർവിസുകൾ പുനരാരംഭിക്കുന്നത്.
അവരുടെ രണ്ടാമത്തെ രാജ്യമായ യു.എ.ഇയിൽ എല്ലാവിധ സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദുബൈ വിമാനത്താവളങ്ങളിലെ പങ്കാളികളുമായി സഹകരിച്ച് എല്ലാ യാത്രക്കാരെയും സ്വാഗതം ചെയ്യാൻ ദുബൈ ഒരുങ്ങിയതായി പോർട്ട്സ് അഫയേഴ്സ് ജനറൽ ഡയറക്ടർ അസിസ്റ്റൻറ് ബ്രിഗേഡിയർ തലാൽ അഹ്മദ് അൽ ഷാൻകിതി വ്യക്തമാക്കി. വിമാനങ്ങൾ പുനരാരംഭിച്ചശേഷം യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായി. ഇത് സാമ്പത്തിക, നിക്ഷേപ മേഖലകൾക്ക് ഉത്തേജനം നൽകുമെന്നും ടൂറിസം മേഖലക്ക് കൂടുതൽ പ്രതീക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരെ സ്വാഗതം ചെയ്യാൻ പ്രത്യേക ലേബൽ
ദുബൈയിൽ തിരിച്ചെത്തുന്നവർക്ക് സ്വാഗതമോതി പാസ്പോർട്ടിൽ പുതിയ സ്റ്റിക്കർ പതിച്ചുനൽകും. ‘നിങ്ങളുടെ രണ്ടാം വീട്ടിലേക്ക് ഉൗഷ്മള സ്വാഗതം’എന്ന ലേബലാണ് പാസ്പോർട്ടിൽ പതിക്കുന്നത്. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിെൻറ സ്റ്റിക്കറാണ് പാസ്പോർട്ടിെൻറ പുറംചട്ടയിൽ പതിച്ചുനൽകുന്നത്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.