Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅവശ്യസാധനങ്ങൾ...

അവശ്യസാധനങ്ങൾ വാങ്ങാൻ പോവുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

text_fields
bookmark_border
അവശ്യസാധനങ്ങൾ വാങ്ങാൻ പോവുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
cancel

ദുബൈ: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് പഴുതടച്ച സുരക്ഷയാണ് രാജ്യമെങ്ങും ഏർപ്പെടുത്തിയിട്ടുള്ളത്. ദേശീയ അണുനശീകരണ യജ്ഞം ഏപ്രിൽ അഞ്ചു വരെ നീട്ടിയതോടെ രാത്രി എട്ടു മുതൽ പുലർച്ച ആറു വരെ പുറത്തിറങ്ങുന്നതിന് കർശന വിലക്കുണ്ട്. പകൽ സമയങ്ങളിലും അടിയന്തര കാരണങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങിയാലും പ്രശ്നമാണ്. ഫലത്തിൽ വീടകംതന്നെയാണ് ഇപ്പോൾ നമ്മുടെ ലോകം.
ഔഷധങ്ങൾ വാങ്ങുന്നതിനും ഭക്ഷണത്തിനുള്ള സാമഗ്രികൾ ശേഖരിക്കുന്നതിനുമായി ഗ്രോസറികളിലോ ഫാർമസികളിലോ പോവുകയാണെങ്കിലും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നു തന്നെയാണ് അധികൃതർ നൽകുന്ന നിർദേശം. സാമൂഹിക അകലം പാലിക്കുന്നതിന് നിർദേശിച്ചിട്ടുള്ള എല്ലാ മര്യാദകളും തികഞ്ഞ അനുഭാവത്തോടെ പാലിക്കേണ്ടത് അത്യാവശ്യമാണ്. വീടിന് സമീപത്തെ സൂപ്പർ മാർക്കറ്റിലോ ഗ്രോസറികളിലോ പോകുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ഓർത്തുവെക്കാം

തെരഞ്ഞെടുക്കാം തിരക്കില്ലാത്ത സമയം
വീട്ടിലെ ഏതെങ്കിലും ഒരു അംഗം മാത്രമേ സൂപ്പർമാർക്കറ്റ് അല്ലെങ്കിൽ ഫാർമസി സന്ദർശിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുക. ഏത് സമയത്തും 30 ശതമാനത്തിൽ കൂടുതൽ ആളുകൾക്ക് പ്രവേശനമില്ലാത്തതിനാൽ തിരക്കൊഴിഞ്ഞ സമയം സ്വയം കണ്ടെത്തി തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. പ്രവേശിക്കാൻ കുറച്ചുസമയം കാത്തിരിക്കേണ്ടി വന്നാലും ദേഷ്യപ്പെടുകയോ പരാതിപ്പെടുകയോ അരുത്.

മാസ്‌ക്കുകൾ‌ -ധരിക്കണോ?
മാസ്ക് ധരിക്കുന്ന കാര്യത്തിൽ ഇപ്പോഴും എല്ലാവർക്കും സംശയം തന്നെയാണ്. രാജ്യത്തെ അറ്റോണി ജനറൽ ഡോ. ഹമദ് അൽ ഷംസി വ്യക്തമാക്കിയതുപോലെ പനി, ജലദോഷം, ചുമ എന്നിവയുള്ള രോഗിയോ വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവരോ ആണെങ്കിൽ മാത്രമേ ഇത് ബാധകമാകൂ.
ഇത് ഒരു ഫെഡറൽ വിഷയമായതിനാൽ ഇക്കാര്യത്തിൽ ഒരു സൂപ്പർമാർക്കറ്റിനും പിഴ ചുമത്താനോ ശേഖരിക്കാനോ അധികാരമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ പനിപോലുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം മാസ്ക് ധരിച്ചാൽ മതിയാകും.

ഗ്ലൗസുകൾ ധരിക്കണോ?
ഷോപ്പിങ്ങിന് പോകുമ്പോൾ കൈയുറകൾ ധരിക്കുന്നത് ഒരു ഉൽപന്നവുമായോ ഉപരിതലവുമായോ നേരിട്ട് ബന്ധപ്പെടുന്നതിൽനിന്ന് നിങ്ങളെ തടയുന്നു. മാത്രമല്ല, വൈറസ് പടരുന്നത് തടയുന്നതിനും ഗ്ലൗസ് ധരിക്കുന്നത് പ്രയോജനം ചെയ്യും. ഡിസ്പോസിബ്ൾ ഗ്ലൗസുകൾ ധരിക്കുന്നതും സുരക്ഷിതമായി ഉപേക്ഷിക്കുന്നതും നല്ലതാണ്.

ഉപരിതല സ്പർശനം പ്രശ്നമാണോ?
കൊറോണ വൈറസ് ഒരു ഉപരിതലത്തിൽ നന്നായി ജീവിക്കുന്നതായാണ് പറയപ്പെടുന്നത്. പഠനപ്രകാരം വൈറസിന് പ്ലാസ്റ്റിക്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയിൽ രണ്ട് മുതൽ മൂന്നു ദിവസം വരെയും കടലാസിൽ 24 മണിക്കൂർ വരെയും ചെമ്പിൽ നാല് മണിക്കൂർ വരെയും ജീവിക്കാം കഴിയുമെന്ന് പറയുന്നുണ്ട്. അതിനാൽ നിങ്ങളുടെ കൈകളാൽ ഏതെങ്കിലും തരത്തിലുള്ള ഉപരിതല സ്പർശനം നടത്തുന്നത് ഒഴിവാക്കുക. കൈകൾ വൃത്തിയായി കഴുകുന്നതുവരെ കൈകൊണ്ട് മുഖം തൊടരുത്.

വൃത്തിയുള്ള ട്രോളി കരുതാം
ഷോപ്പിങ്ങിന് വൃത്തിയുള്ള ട്രോളി അല്ലെങ്കിൽ ബാസ്‌ക്കറ്റാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. മിക്ക സൂപ്പർമാർക്കറ്റുകളിലും ട്രോളികളും ഉപയോഗശേഷം പൂർണമായും അണുമുക്തമാക്കുന്നുണ്ട്. അണുമുക്തമല്ലെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിലും വൃത്തിയായി അണുമുക്തമാക്കിയശേഷം മാത്രം ട്രോളികൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

എങ്ങനെ പണമടക്കാം?
പണമിടപാടുകൾ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. മറ്റ് മാർഗമില്ലെങ്കിൽ മാത്രം കറൻസി ഉപയോഗിക്കാം. എന്നാൽ വൃത്തിയായി കൈ കഴുകണം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയോ ഓൺലൈൻ പേ പ്ലാറ്റ്ഫോമുകൾ വഴിയോ ഷോപ്പിങ് നടത്തുന്നത് ശീലമാക്കുക.

അവസാന നിമിഷത്തിലെ തിരക്ക് ഒഴിവാക്കാം
ദേശീയ അണുനശീകരണ യജ്ഞം രാത്രി എട്ടിന് ആരംഭിക്കുന്നതിനാൽ മിക്ക സൂപ്പർമാർക്കറ്റുകളും ഈ ദിവസങ്ങളിൽ (വൈകുന്നേരം ഏേഴാടെ) അടക്കും. അതിനാൽ, അവസാന നിമിഷത്തെ ഷോപ്പിങ് ഒഴിവാക്കുക. നേരത്തേ സ്റ്റോറുകളിലെത്തി ആവശ്യമായ സാധനങ്ങൾ സാവകാശം തെരഞ്ഞെടുത്ത് മടങ്ങാം.

അകലം പാലിച്ചേ പറ്റൂ
സാമൂഹിക സമ്പർക്കം ഇല്ലാതാക്കുകയാണ് വൈറസ് വ്യാപനം തടയാനുള്ള പ്രധാന പോംവഴി. സാമൂഹിക അകലം പാലിക്കുന്ന മര്യാദകളെ ബഹുമാനിക്കുക. ഷോപ്പിങ്ങിൽ സാധനങ്ങൾ തിരയുമ്പോഴും ഉൽപന്നങ്ങൾ എടുക്കുമ്പോഴും മറ്റു ആളുകളുമായി കൂടുതൽ അടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഉപഭോക്താക്കൾക്ക് കാഷ്കൗണ്ടറുകളിൽ നിൽക്കേണ്ട സ്ഥലങ്ങൾ മിക്ക സൂപ്പർമാർക്കറ്റുകളിലും അടയാളപ്പെടുത്തിയിട്ടുണ്ട്. നമുക്ക് മുന്നിലോ പിന്നിലോ നിൽക്കുന്ന ആൾ 1.5 മുതൽ രണ്ട് മീറ്റർ വരെ ദൂരത്തിലാണെന്ന് ഉറപ്പാക്കാം. മുന്നിലുള്ള ഉപഭോക്താവ് കൗണ്ടർ വിടുന്നതുവരെ കാത്തിരിക്കുക. മാത്രമല്ല, കാഷ്യറിൽനിന്നും അകലം പാലിക്കാൻ ശ്രമിക്കുക.

വീട്ടിലെത്തിയാലും കൈ കഴുകുക
സാധനങ്ങളുമായി വീട്ടിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകലാണ്. കൂടാതെ, പച്ചക്കറികളും പഴങ്ങളും റഫ്രിജറേറ്ററിൽ ഇടുന്നതിനുമുമ്പ് ശുദ്ധജലത്തിൽ നന്നായി കഴുകുക. ഷോപ്പിങ് ബാഗുകളും കവറുകളും സുരക്ഷിതമായി ഉപേക്ഷിക്കുക.

ടെൻഷൻ വേണ്ട
ടെൻഷനോടെ ഷോപ്പിങ് നടത്തുന്നതും ആലോചനയില്ലാതെ സാധനങ്ങൾ തെരഞ്ഞെടുക്കുന്നതും ഒഴിവാക്കണം. ഇതിനായി മുൻ‌കൂട്ടി ആവശ്യമുള്ളവയുടെ ഒരു പട്ടിക ഉണ്ടാക്കുക. ആവശ്യമുള്ളത് കൃത്യമായി അറിയുകയും സൂപ്പർ‌മാർക്കറ്റിൽ‌ കഴിയുന്നത്ര സമയം ചെലവഴിക്കുകയും ചെയ്യുക. നന്നായി ആലോചിച്ച് ലിസ്റ്റ് തയാറാക്കിയാൽ സൂപ്പർമാർക്കറ്റ് സന്ദർശനങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനും സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsproducts
News Summary - products-uae-gulf news
Next Story