പ്രവാസി ദുരിതത്തിന് സാന്ത്വനത്തിെൻറ ‘മരുന്നു’മായി ജെ.ഡി.ടി ഫാർമസി പൂർവ വിദ്യാർഥികൾ
text_fieldsദുബൈ: കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം എന്ന മഹാപ്രസ്ഥാനത്തിന് ഒരു ചരിത്രമുണ്ട്. മനുഷ്യർ വേദനയിലും ദുരിതത്തിലും ഉഴലുന്ന ഘട്ടത്തിൽ അവരുടെ കൈപിടിച്ച് സമാധാനത്തിലേക്ക് നയിച്ച കരുണയുടെ മഹിത പാരമ്പര്യം. ആ നന്മയുടെ വീഥി വർഷങ്ങൾക്കിപ്പുറവും പിന്തുടരുകയാണ് അവിടത്തെ വിദ്യാർഥികളും പൂർവ വിദ്യാർഥികളും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതപ്പെടുന്ന നൂറുകണക്കിന് മനുഷ്യരുടെ പ്രയാസത്തിന് പരിഹാരം കാണാൻ ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ ചേർന്ന് ഒരുക്കിയ മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയുമായി സഹകരിച്ച് ഏറ്റവും അർഹരായ ഒരു പറ്റം ആളുകളെ നാട്ടിലെത്തിക്കാൻ മുന്നോട്ടു വന്നിരിക്കുകയാണ് ജെ.ഡി.ടി ഇസ്ലാം ഫാർമസി കോളജിലെ പൂർവ വിദ്യാർഥികൾ. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഫാർമസിസ്റ്റുകളും മെഡിക്കൽ റെപ്പുമാരുമായി സേവനമനുഷ്ഠിക്കുന്ന ജെ.ഡി.ടിക്കാർ ഒത്തുചേർന്നാണ് മിഷൻ വിങ്സ് ഒാഫ് കംപാഷന് പിന്തുണ നൽകിയത്.
കോവിഡ് പ്രയാസ കാലത്ത് മരുന്നിനായി ബുദ്ധിമുട്ടുന്ന നൂറുകണക്കിനാളുകൾക്ക് കെ.എം.സി.സിയും മറ്റ് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് അവശ്യ മരുന്നുകൾ എത്തിച്ച ഇൗ കൂട്ടായ്മ നാട്ടിലെത്താൻ പ്രയാസപ്പെടുന്നവരുടെ വിഷമം തിരിച്ചറിഞ്ഞയുടൻ ഗൾഫ് മാധ്യമവുമായി ബന്ധപ്പെടുകയായിരുന്നു. ആദ്യഘട്ടമായി 10 ടിക്കറ്റുകൾക്കുള്ള തുകയാണ് കൈമാറിയത്. ഷാനവാസ്, അലി അസ്കർ, അബ്ദുൽ ഹഖ്, ജംഷീർ, അബ്ദുൽ സലാം, ആരിഫ്, റുബീഷ്, നിസാം, ഫൈസൽ എന്നിവരുടെ നേതൃത്വത്തിലെ സമിതിയാണ് മിഷനുമായി സഹകരിച്ച പ്രയത്നങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിവിധ കോളജുകളുടെ പൂർവ വിദ്യാർഥി കൂട്ടായ്മകൾ ഇൗ സംരംഭവുമായി സഹകരിക്കാൻ മുന്നോട്ടുവന്നാൽ പ്രയാസപ്പെടുന്ന വലിയ ഒരു വിഭാഗം പ്രവാസികളെ നാട്ടിലെത്തിക്കാനാകുമെന്ന് ഇവർ അഭിപ്രായപ്പെട്ടു. ഗൾഫ് മാധ്യമം യു.എ.ഇ ബ്യൂറോ ചീഫ് സവാദ് റഹ്മാൻ, അക്കൗണ്ട്സ് ഒാഫിസർ നസീഫ് അഹ്മദ്, മീഡിയവൺ സീനിയർ വിഷ്വൽ ജേണലിസ്റ്റ് എം.എ. ഇർഷാദ് എന്നിവർ തുക ഏറ്റുവാങ്ങി. നേരത്തേ ജെ.ഡി.ടി നഴ്സിങ് േകാളജ് വിദ്യാർഥികളും മിഷന് മികച്ച പിന്തുണയുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.