െഎഡെക്സ്: സൈനിക വ്യവസായങ്ങളിലേക്കുള്ള കവാടം
text_fieldsഅബൂദബി: ലോക രാജ്യങ്ങൾ കോവിഡ് പകർച്ചവ്യാധിക്കിടയിൽ വിറങ്ങലിച്ചു നിക്കുമ്പോഴും ആഗോള രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരെയും പ്രതിരോധ വ്യവസായ മേഖലയിലെ വിദഗ്ധരെയും തീരുമാനമെടുക്കുന്നവരെയും സന്ദർശകരെയും ആകർഷിക്കുന്ന സൈനിക വ്യവസായങ്ങളിലേക്കുള്ള ലോകത്തിെൻറ കവാടമാകുകയാണ് ഐഡെക്സും നവ്ഡെക്സും.
ഈ അന്താരാഷ്്ട്ര പ്രതിരോധ എക്സിബിഷനുകളിലെ പ്രധാന സാന്നിധ്യമാണ് ഇത്തവണ യു.എ.ഇയിലെ ദേശീയ കമ്പനികൾ. പ്രതിരോധ മേഖലയിലെ നൂതന സാങ്കേതികവിദ്യ, സുരക്ഷാ മേഖലയിലെ ഏറ്റവും പുതിയ ഉൽപന്നങ്ങൾ, ഉപകരണങ്ങൾ, പുതുമകൾ എന്നിവയും യു.എ.ഇയിലെ കമ്പനികൾ വിവിധ പവിലിയനുകളിലായി പ്രദർശിപ്പിക്കുന്നു.
അജ്ബാൻ 44 എക്സ്, ഹഫീത് 66 എക്സ് എന്നീ വാഹനങ്ങൾ എഡ്ജിെൻറ അനുബന്ധ സ്ഥാപനമായ നിമർ മോട്ടോഴ്സ് പ്രദർശിപ്പിക്കുന്നു. 2020ൽ വികസിപ്പിച്ച ഈ വാഹനങ്ങളുടെ ലോഡിങ് കപ്പാസിറ്റി ഇരട്ടിയാണെന്നതിനൊപ്പം സംരക്ഷണം, കവചം എന്നിവയിലെ മികവും ഈ വാഹനങ്ങളുടെ പ്രത്യേകതയാണ്. അഞ്ച് സൈനികർക്ക് അജ്ബാൻ വാഹനത്തിലും 10 പേർക്ക് ഹഫീത് കവചിത വാഹനത്തിലും സഞ്ചരിക്കാം.
ആംബുലൻസുകൾ, കമാൻഡ് ആൻഡ് കൺട്രോൾ, കോംബാറ്റ് വാഹനങ്ങൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. പിസ്റ്റൾ, കോംപാക്റ്റ് മെഷീൻ ഗൺ, അറ്റാക്ക് റൈഫിൾ, സ്നിപ്പർ എന്നിവയുൾപ്പെടെ ചെറിയ ആയുധങ്ങളിൽനിന്ന് സായുധ സേനയുടെ ആവശ്യങ്ങൾക്കനുസൃതമായ എല്ലാം ആയുധ നിർമാണ മേഖലയിലെ വിദഗ്ധ കമ്പനി 'കാരക്കൽ' പ്രദർശിപ്പിക്കുന്നു.
സായുധ സേനയുടെ ആവശ്യങ്ങൾക്കനുസൃതമായി രൂപകൽപന ചെയ്ത ലഘുവും നൂതനവുമായ ഉപകരണങ്ങൾ പ്രദർശനത്തിലുണ്ട്. നാല് കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽനിന്ന് 360 ഡിഗ്രിയിൽ സമുദ്ര മേഖല നിരീക്ഷണത്തിനുള്ള നൂതന കാമറകളും പ്രദർശിപ്പിച്ചിരിക്കുന്നു. എക്സിബിഷനിൽ പങ്കെടുക്കുന്ന മൊത്തം കമ്പനികളുടെ 16 ശതമാനവും യു.എ.ഇയിലെ ദേശീയ കമ്പനികളാണെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.