Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമഹേഷ് കുമാറിെൻറ...

മഹേഷ് കുമാറിെൻറ മൃതദേഹം ഏഴു മാസത്തിനുശേഷം നാട്ടിലെത്തിച്ചു

text_fields
bookmark_border
മഹേഷ് കുമാറിെൻറ മൃതദേഹം ഏഴു മാസത്തിനുശേഷം നാട്ടിലെത്തിച്ചു
cancel
camera_alt

ഡല്‍ഹിയിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍  മഹേഷ് കുമാറിെൻറ സഹോദരന്‍ അജയ്‌ക്കൊപ്പം

ജിദ്ദ: ഹൃദയാഘാതം മൂലം മരിച്ച ഇന്ത്യക്കാരെൻറ മൃതദേഹം ഏഴുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു. മദീനയിൽ മഹാറാതുൽ ഇസ്തിഖ്ദാം മാൻപവർ കമ്പനിയിൽ റസ്റ്റാറൻറ് ജീവനക്കാരനായിരുന്ന ഉത്തർപ്രദേശ് സീതാപുർ സ്വദേശി മഹേഷ് കുമാറിെൻറ (34) മൃതശരീരമാണ് ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിങ്ങിെൻറ ഇടപെടൽ മൂലം നാട്ടിൽ അയച്ചത്. രണ്ടര വർഷം മുമ്പാണ് മഹേഷ് കുമാർ ഹോട്ടൽ ജോലി വിസയിൽ കമ്പനിയിൽ എത്തുന്നത്. മാർച്ച് 19ന് താമസസ്ഥലത്താണ് മഹേഷ് കുമാർ മരിച്ചത്. എന്നാൽ, കമ്പനി അധികൃതർ മഹേഷ് കുമാറിെൻറ ബന്ധുക്കളെയോ അടുത്ത സുഹൃത്തുക്കളെയോ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമായി.

കോവിഡ് മൂലമുണ്ടായ കർഫ്യു കാരണം കമ്പനി പ്രവർത്തിക്കാതിരുന്നതിനാൽ തുടർനടപടികൾ നടക്കാതെയുമായി. മൃതദേഹം മദീന കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. അതിനിടെ കർഫ്യൂ ഇളവിൽ കമ്പനി പ്രവർത്തനക്ഷമമായപ്പോഴാണ് മഹേഷ് കുമാർ മരിച്ച സംഭവം പലരും അറിയുന്നത്. ജിദ്ദയിലെ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വളൻറിയർ മുജീബ് കുണ്ടൂർ മുഖാന്തരം വിവരമറിഞ്ഞ് ഫോറം മദീന ഘടകം ഭാരവാഹികളായ കെ.പി. മുഹമ്മദ്, നിയാസ് അടൂർ, വെൽഫെയർ വിങ് കോഓഡിനേറ്റർ അബ്ദുൽ അസീസ് കുന്നുംപുറം, അഷ്റഫ് ചൊക്ലി എന്നിവരുമായി ബന്ധപ്പെട്ട് കമ്പനി അധികൃതരുമായി ചർച്ച ചെയ്യുകയും നടപടികൾ എളുപ്പമാക്കാനുള്ള നീക്കം നടത്തുകയും ചെയ്തു.

എസ്.ഡി.പി.ഐ ഉത്തർ പ്രദേശ് കമ്മിറ്റി വഴി സീതാപൂരിനടുത്ത ബെഹ്തി, സുൻദൗലി എന്ന സ്ഥലത്ത് മഹേഷ് കുമാറിെൻറ സഹോദരനെ കണ്ടെത്തി വിവരങ്ങൾ ധരിപ്പിക്കുകയും നടപടികൾ ത്വരിതപ്പെടുത്തുകയുമായിരുന്നു. നിർധന കുടുംബത്തിെൻറ അത്താണിയായ മഹേഷിന് ഭാര്യയും നാലു കുട്ടികളുമുണ്ട്.മദീനയിൽ നിന്നും റിയാദ് വഴി സൗദി എയർലൈൻസ് വിമാനത്തിൽ മൃതദേഹം ഡൽഹിയിലെത്തിച്ചു. അവിടെ വിമാനത്താവളത്തിൽ മഹേഷ് കുമാറിെൻറ സഹോദരൻ അജയ് കുമാർ, ഡൽഹിയിലെ എസ്.ഡി.പി.ഐ പ്രവർത്തകർ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahesh Kumar's bodyindian social forum welfare wing
Next Story