Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി ജിദ്ദ...

പ്രവാസി ജിദ്ദ കാമ്പയിൻ: ചർച്ചാസദസ്സ് സംഘടിപ്പിച്ചു

text_fields
bookmark_border
പ്രവാസി ജിദ്ദ കാമ്പയിൻ: ചർച്ചാസദസ്സ് സംഘടിപ്പിച്ചു
cancel
camera_alt

പ്രവാസി സാംസ്കാരിക വേദി ‘വിദ്വേഷ പ്രചാരണവും സംഘ്പരിവാർ അജണ്ടയും’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ച സംഗമം

ജിദ്ദ: പ്രവാസി സാംസ്കാരിക വേദി 'വിദ്വേഷ പ്രചാരണവും സംഘ്പരിവാർ അജണ്ടയും' എന്ന തലക്കെട്ടിൽ ചർച്ച സംഗമം സംഘടിപ്പിച്ചു.

വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക, വിഭജനരാഷ്ട്രീയത്തെ ചെറുക്കുക എന്ന തലക്കെട്ടിൽ സംസ്ഥാനത്തുടനീളം വെൽഫെയർ പാർട്ടി നടത്തുന്ന കാമ്പയിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

കേരളത്തിലെ സാമൂഹിക ഘടന തകർക്കുന്നതിന് ഫാഷിസ്റ്റ് ശക്തികളുടെ അജണ്ട കൂട്ടുപിടിച്ച് പാലാ ബിഷപ് നടത്തിയ പ്രസ്താവനയും അതിൽ സംസ്ഥാനസർക്കാർ കാണിച്ച നിസ്സംഗതയും മതേതരകേരളത്തിന് ആപത്താണെന്ന് സംഗമത്തിൽ അധ്യക്ഷത വഹിച്ച പ്രവാസി വെസ്റ്റേൺ പ്രോവിൻസ് പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ അഭിപ്രായപ്പെട്ടു.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി ഒരു സമുദായത്തെ അപരവത്കരിച്ച് തങ്ങളുടെ വിഷ അജണ്ടകൾ സാധിച്ചെടുക്കുക എന്ന സംഘ്പരിവാർ രാഷ്ട്രീയത്തെ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ ഒരുമിച്ചുനിന്ന് തടയേണ്ടതുണ്ടെന്ന് വിഷയം അവതരിപ്പിച്ച പ്രവാസി വൈസ് പ്രസിഡൻറ് നിസാർ ഇരിട്ടി പറഞ്ഞു.

ഫാഷിസം ധനവിനിമയത്തിലൂടെ സമൂഹത്തിൽ ഒറ്റുകാരെയും ഒപ്പം രാഷ്ട്രീയക്കാരെയും വിലക്കെടുക്കുന്നു.

ഇത്തരം സാമൂഹികവിരുദ്ധ നീക്കങ്ങളെ വോട്ടുബാങ്ക് രാഷ്ട്രീയവും അധികാരം നിലനിർത്തുക എന്നതും മുന്നിൽകണ്ട് സർക്കാറുകൾ വിദ്വേഷ പ്രചാരകർക്കൊപ്പം നിൽക്കുന്നത് അത്യന്തം ആപൽക്കരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്വേഷം നിർമിച്ചെടുക്കുന്ന ഇന്നത്തെ സംഘ്പരിവാർ കുപ്രചാരണങ്ങൾ, ഒരുകാലത്ത് അധികാരലക്ഷ്യം മുന്നിൽകണ്ട് ഇടതുപക്ഷ നേതാക്കൾ പ്രചരിപ്പിച്ചുവരുന്ന വിദ്വേഷ പ്രസ്താവനകളുടെ തനിയാവർത്തനമാണെന്ന് കെ.എം.സി.സി പ്രതിനിധി അബൂബക്കർ അരിമ്പ്ര അഭിപ്രായപ്പെട്ടു. സംഘ്പരിവാർ ചില ക്രിസ്തീയ നേതൃത്വത്തെ കൂട്ടുപിടിച്ച് കേരളത്തിൽ നിലനിൽക്കുന്ന സഹവർത്തിത്വവും നവോത്ഥാന മൂല്യങ്ങളും തകർത്ത് വംശീയമായ വിഭജനം നടപ്പാക്കാനുള്ള അജണ്ട തയാറാക്കുകയാണ്.

ഇതിന് സഹായകമായ അവസരം സൃഷ്ടിക്കുന്നതരത്തിലുള്ള നയ സമീപനങ്ങൾ ഇടതുപക്ഷ സർക്കാറിൽനിന്നുണ്ടാവുന്നത് േഖദകരമാണെന്ന് തനിമ ജിദ്ദ പ്രതിനിധി സഫറുല്ല മുല്ലോളി അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ പാർട്ടികൾ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മുൻനിർത്തി അല്ല പ്രവർത്തിക്കുന്നതെന്നും തുടർഭരണം നിലനിർത്തുന്നതിന് പ്രബല മത ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ച് തങ്ങളാണ് രക്ഷകർ എന്ന് വരുത്തിത്തീർക്കുകയാണ് ചെയ്യുന്നതെന്നും പ്രവാസി സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്ന് ഒ.ഐ.സി.സി പ്രതിനിധി സക്കീർ പറഞ്ഞു.

ഇടതുപക്ഷ പൊതുബോധം എന്നും പുരോഗമന വർത്തമാനങ്ങളിൽ പൊതിഞ്ഞുെവച്ച സവർണബോധം ആണെന്നും അത് സംഘ്പരിവാറിന് അടുത്തുനിൽക്കുന്നതാണെന്നും ഇസ്ലാഹി സെൻറർ പ്രതിനിധി പ്രിൻസാദ് അഭിപ്രായപ്പെട്ടു.

സംഘ്പരിവാർ കൂട്ടുകെട്ട് മുസ്ലിം വികാരം ഇളക്കിവിടുകയും മുസ്ലിം വിഭാഗത്തിൽ അടിമത്ത മനോഭാവം ബോധപൂർവം സൃഷ്ടിച്ചെടുക്കുന്നതിനുമുള്ള ശ്രമങ്ങളെ ധാർമികമായും ബുദ്ധിപരമായും സമൂഹം നേരിടേണ്ടതുണ്ടെന്ന് സിജി ജിദ്ദ ചാപ്റ്റർ പ്രതിനിധി അബ്ദുൽ അസീസ് പറഞ്ഞു.

പ്രോവിൻസ് ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡൻറ് ഉമർ ഫാറൂഖ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriate Campaign
News Summary - Expatriate Campaign: Discussion Forum Organized
Next Story