മിലിപോൾ പ്രദർശനത്തിന് ഇന്ന് സമാപനം
text_fieldsദോഹ: രാജ്യത്തെ ആഭ്യന്തര സുരക്ഷയും സേവനങ്ങളും സിവിൽ ഡിഫൻസ് സംവിധാനങ്ങളും പൊതുജനങ്ങൾക്കും സന്ദർശകർക്കും മുമ്പാകെ വിവരിക്കുന്ന 'മിലിപോൾ'പ്രദർശനത്തിന് ഇന്ന് സമാപനം. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ചൊവ്വാഴ്ച പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ആൽഥാനിയാണ് 14ാമത് മിലിപോൾ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
സുരക്ഷ ഉറപ്പാക്കുന്ന വിവിധ ഉപകരണങ്ങളും തന്ത്രങ്ങളും ആയുധങ്ങളും മുതൽ തോക്കിലെ തിരകളും പഴയകാലത്ത് പൊലീസ് സേന ഉപയോഗിച്ച വാഹനങ്ങൾവരെ പ്രദർശിപ്പിക്കുന്നതാണ് മിലിപോൾ എക്സിബിഷൻ. ഇവക്കു പുറമെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷ ഉപകരണങ്ങളുടെ നിർമാതാക്കളായ കമ്പനികളും ഫാക്ടറികളുംവരെ പ്രദർശനത്തിന്റെ ഭാഗമാവുന്നുണ്ട്. ഖത്തർ ആഭ്യന്തര മന്ത്രാലയവുമായും മറ്റുമുള്ള വിവിധ കരാറുകൾക്കും മിലിപോൾ വേദിയായി.
ആദ്യദിനം 135 ദശലക്ഷം റിയാല്‍ മൂല്യമുള്ള കരാറുകളാണ് വിവിധ കമ്പനികളുമായി ഒപ്പുവെച്ചത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ സുരക്ഷ, സേഫ്റ്റി, സൈബര്‍ രംഗത്തെ വിദഗ്ധ കമ്പനികളുടെ നൂതന ഉല്പന്നങ്ങളും ഉപകരണങ്ങളുമാണ് പ്രദര്‍ശനത്തിലുള്ളത്. ഡ്രോണ്‍ ട്രാക്കറുകള്‍ ഉള്‍പ്പെടെ വിവിധ 'മെയ്ഡ് ഇന്‍ ഖത്തര്‍'ഉപകരണങ്ങളും ഇത്തവണയുമുണ്ട്. 200 ലധികം വരുന്ന പ്രാദേശിക, രാജ്യാന്തര പവിലിയനുകളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സിവില്‍ ഡിഫന്‍സിനു പുറമേ ഗതാഗതം, സൈബര്‍ സുരക്ഷ, തീരസേന-അതിര്‍ത്തി സുരക്ഷ വകുപ്പുകളുടെയും പ്രത്യേക സ്റ്റാളുകളുണ്ട്.
റോഡ് സേഫ്റ്റി റഡാറുകള്‍, നിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍, ഡ്രോണുകള്‍, ഡ്രോണ്‍ ട്രാക്കറുകള്‍, ആന്റി-ഡ്രോണ്‍ സംവിധാനങ്ങള്‍, സിവില്‍ ഡിഫന്‍സിന്റെ പുത്തന്‍ വാഹനങ്ങള്‍, അത്യാധുനിക സൈനിക സായുധ വാഹനങ്ങള്‍, ആയുധങ്ങള്‍, സായുധ കാറുകള്‍, യുദ്ധസമയങ്ങളില്‍ ഉപയോഗിക്കാനുള്ള ഹെല്‍മറ്റുകള്‍, ഗതാഗത മേഖലയിലെ സുരക്ഷ വാഹനങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. സഹോ
ദര, സൗഹൃദ രാജ്യങ്ങളിലെ ആഭ്യന്തര സുരക്ഷ മേധാവികളും പ്രദര്‍ശനം കാണാനെത്തുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ മ്യൂസിയത്തില്‍ വിവിധ പൊലീസ്, സുരക്ഷ യൂനിഫോമുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, പട്രോളിങ്ങിനുപയോഗിക്കുന്ന ബുള്ളറ്റ്, ബെന്‍സ് കാര്‍ എന്നിവയും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.