Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യൻ യുവാക്കളുടെ...

ഇന്ത്യൻ യുവാക്കളുടെ ജയിൽ മോചനശ്രമം: മലയാളി അഭിഭാഷകൻ കെനിയയിലെത്തി

text_fields
bookmark_border
ഇന്ത്യൻ യുവാക്കളുടെ ജയിൽ മോചനശ്രമം:  മലയാളി അഭിഭാഷകൻ കെനിയയിലെത്തി
cancel

ദോഹ: മയക്കുമരുന്ന് കടത്ത് ആരോപിച്ച് കെനിയൻ ജയിലിൽ അടക്കപ്പെട്ട രണ്ട് ഇന്ത്യൻ യുവാക്കളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഖത്തറിലെ പ്രമുഖ മലയാളി അഭിഭാഷകൻ കെനിയയിലെത്തി.  കെനിയയിലെ മൊമ്പാസ ജയിലിൽ കഴിയുന്ന കൊല്ലം പത്തനാപുരം പിറവന്തൂർ പ്രഭാകരൻനായരുടെ മകൻ പ്രവീൺ, ദൽഹി സ്വദേശി വികാസ് എന്നിവരുടെ മോചനത്തിന് സഹായിക്കുന്ന രേഖകളുമായാണ് അഡ്വ. നിസാർ കോച്ചേരി കെനിയയിലെത്തിയത്. 
ഇന്നലെ മൊമ്പാസ ജയിലിൽ എത്തിയ അദ്ദേഹം കെനിയയിലെ ഇന്ത്യൻ ഹൈ കമ്മീഷണർ സഞ്ചീവ് കണ്ഡൂരി, മലയാളി അസോസിയേഷൻ പ്രവർത്തകരായ വിനീഷ്, പ്രശാന്ത് എന്നിവർക്കൊപ്പം യുവാക്കെള സന്ദർശിച്ചു.മർച്ചൻറ് നേവിയിൽ ചേരാനുള്ള പരിശീലനത്തിനുപോയവരാണ്  2014 ജൂൈല ഒമ്പതു മുതൽ  ജയിലിൽ എത്തപ്പെട്ടത്. 

പ്രവീൺ, വികാസ് ബൽവാൻ
 


യുവാക്കൾ ദൽഹിയിലെ ആൽഫാ മറൈനിലെ വിദ്യർഥികളായിരുന്നു. തുടർന്ന് ഇേൻറൺഷിപ്പിെൻറ ഭാഗമായി പാർക്ക് മാൻസൻ ഷിപ്പ്  മാേനജുമെൻറ്  എന്ന കമ്പനി വഴി 2013 ൽ നവംബർ 11 നാണ് അമിൻ ദരിയ എന്ന കപ്പലിൽ പരിശീലനത്തിന്പോയി. എന്നാൽ ഇൗ കപ്പൽ കെനിയയിൽ എത്തിയേപ്പാൾ പ്രവീണിനെയും  വികാസ് ബൽവാനെയും അറസ്റ്റ് ചെയ്യുകയായിരുന്നുവത്രെ. ഒപ്പമുണ്ടായിരുന്ന ആരിൽനിന്നോ മയക്കുമരുന്ന് കണ്ടെടുത്തതിനെ തുടർന്നാണ് ഇന്ത്യൻ യുവാക്കളും ജയിലിൽ അടക്കപ്പെടാൻ കാരണമായത്. എന്നാൽ മതിയായ തെളിവുകളോ കാരണങ്ങളോ ഇല്ലാതെ തെൻറ മകൻ കെനിയയിൽ ജയിലിൽ അടക്കപ്പെട്ടിരിക്കുന്നുവെന്ന് കാട്ടി മുൻ സൈനികൻ കൂടിയായ പ്രഭാകരൻനായർ ഇതുവരെയും മുട്ടാത്ത വാതിലുകളില്ല. കപ്പലിലെ ക്യാപ്ടൻ അടക്കമുള്ളവർ ഇന്ത്യൻ യുവാക്കൾ നിരപരാധികളാണന്ന് മൊഴി നൽകിയിരുന്നുവത്രെ. എന്നാൽ പിടികൂടപ്പെട്ടവർക്കൊപ്പം ഇവരും ജയിലിൽ അടക്കപ്പെട്ടു.
 സംഭവത്തെ തുടർന്ന് കേസ് നടത്തണമെന്നും തെൻറ മകനെ രക്പ്പെടുത്തണമെന്നും കാട്ടി അദ്ദേഹം ഇേൻറൺഷിപ്പിന് അയച്ച ഏജൻസിയെ സമീപിച്ചെങ്കിലും അവരിൽ നിന്നും നടപടി ഉണ്ടായതുമില്ല. ഇതിനിടെ പ്രഭാകരൻനായർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കും വിഷയത്തിൽ ഇടപെടണമെന്ന് അപേക്ഷ നൽകി. ഇതിനിടെ കെനിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെെട്ടങ്കിലും യുവാക്കൾക്കായി അഭിഭാഷകനെ െവക്കാൻ എംബസിക്ക് സാമ്പത്തികമില്ല എന്ന അറിയിപ്പ്  ലഭിച്ചു. ഇതിനിടെ കെനിയയിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ കേസ് വാദിക്കാൻ പ്രാദേശിക അഭിഭാഷകനെ വച്ചു. ഇതിനെ തുടർന്ന് കേസിെൻറ ബലത്തിനായി  യുവാക്കൾ പഠനത്തിെൻറ ഭാഗമായാണ് കെനിയയിൽ എത്തപ്പെട്ടതെന്ന് വ്യക്തമാക്കുന്ന രേഖകൾ നൽകണമെന്ന് കാട്ടി ഷിപ്പിംങ് മന്ത്രാലയം,  മുംബൈ ഷിപ്പിംങ്ങ് ഡയറക്ടർ ജനറൽ എന്നിവർക്ക് പ്രവീണിെൻറ പിതാവ് നിവേദനങ്ങൾ നൽകി. എന്നാൽ അതിന് ഫലമുണ്ടായില്ല. ഇതിനിടെ  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആഫീസിൽ ലഭിച്ച അേപക്ഷ പ്രകാരം മലയാളി അഭിഭാഷകനായ ഖത്തറിലെ നിസാർ കോേച്ചരിയെ കേസിെൻറ വിശദാംശങ്ങൾ അറിയിക്കുന്നതും കേസിൽ ഇടപെടാൻ നിർദേശിച്ചതും. കഴിഞ്ഞ വർഷം ആദ്യമായിരുന്നു ഇത്. ഇതിനെ തുടർന്ന്  കെനിയയിൽ പ്രതികൾക്കുവേണ്ടിയുള്ള അഭിഭാഷകനെ ബന്ധപ്പെടുകയും ഇന്ത്യയിൽ നിന്നും യുവാക്കൾ നിരപരാധികളാണന്ന് സ്ഥാപിക്കുന്ന രേഖകൾ  ലഭ്യമാക്കിയതായും  നിസാർ കോച്ചേരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മുമ്പ് ടോഗോ ജയിലിൽ കഴിഞ്ഞ മലയാളികളെ മോചിപ്പിക്കുന്നതിലും അഡ്വ.നിസാർ കോച്ചേരി ഇടെപട്ടിരുന്നു. 
യുവാക്കൾ ‘അപ്രസൻറീസ് ഷിപ്പ് ട്രയിനീസ്’ ആണന്ന് വ്യക്തമാക്കുന്ന  ഡയറക്ടർ ജനറൽ മുംബൈ ഷിപ്പിംങ്ങ് മുംബൈയിൽ നിന്നുള്ള കത്തും ഒപ്പം പോലീസിെൻറ ക്ലിയറൻസ് സർട്ടിഫിക്കറ്റുമായാണ് ഇദ്ദേഹം കെനിയയിൽ എത്തിയത്. ഇന്നും നാളെയും കോടതിയിൽ നടക്കുന്ന സാക്ഷി വിസ്താരത്തിൽ പ്രതികളുടെ അഭിഭാഷകൻ വഴി ഇൗ രേഖകൾ സമർപ്പിക്കുന്നതോടെ കേസിൽ വഴിത്തിരിവ് ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഇദ്ദേഹം പറയുന്നു.
 തെൻറ മകനെ ജയിലിൽ നിന്ന് മോചിപ്പിക്കാനായി എല്ലാ രാഷ്ട്രീയ േനതാക്കളെയും താൻ ഇതിനകം സന്ദർശിച്ചതായും ഇന്നലെ ഇൗ വിഷയത്തിൽ സഹായം അഭ്യർഥിച്ച് ബി.െജ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനെ കണ്ടതായും പ്രഭാകരൻനായർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar court
News Summary - qatar
Next Story