Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൈബർ തട്ടിപ്പ്...

സൈബർ തട്ടിപ്പ് പലവിധം, വ്യക്തിവിവരങ്ങൾ നൽകരുത്

text_fields
bookmark_border
സൈബർ തട്ടിപ്പ് പലവിധം, വ്യക്തിവിവരങ്ങൾ നൽകരുത്
cancel

ദോഹ: വ്യക്തിവിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ചോദിച്ചുള്ള സന്ദേശങ്ങളുടെ ആധികാരികത അന്വേഷിക്കാ തെ അവയോട് പ്രതികരിക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിെൻറ കുറ്റകൃത്യ അന്വേഷണവിഭാ ഗത്തിലെ (സി.െഎ.ഡി) സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ വിഭാഗമാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്. വ്യക്തി വിവരങ്ങൾ നവീകരിക്കണമെന്ന് ആവശ്യെപ്പട്ടുള്ള സന്ദേശങ്ങളും ഇതിനായുള്ള ലിങ്കുകളും വിശ്വസിക്കരുത്. ഇത്തരം സ ന്ദർഭത്തിൽ സന്ദേശങ്ങളുടെ ആധികാരികത പരിശോധിച്ച് മാത്രമേ കാര്യങ്ങൾ ചെയ്യാവൂ. ഇല്ലെങ്കിൽ പണം തട്ടിപ്പിന് ഇരയാകുന്നതടക്കമുള്ളവ ഉണ്ടാകുമെന്നും വകുപ്പ് അധികൃതർ പറഞ്ഞു. വിശ്വസനീയമല്ലാത്ത ആളുകളുമായി വ്യക്തിവിവരങ്ങൾ പങ്കുവെക്കരുത്. തട്ടിപ്പുകാർ അടുത്തകാലത്തായി വ്യാജസേന്ദശങ്ങൾ നൽകുന്നത് പതിവാണെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ വിഭാഗം തലവൻ ലെഫ്റ്റനൻറ് കേണൽ അലി ഹസൻ അൽ ഖുബൈസി പറഞ്ഞു.

പ്രത്യേകിച്ചും വാട്സ് ആപിലും എസ്.എം.എസിലും ആണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ വരുന്നത്. കാര്യങ്ങൾ ശരിയായി മനസിലാക്കാതെ െക്രഡിറ്റ് കാർഡ് വിവരങ്ങൾ അടക്കം കൈമാറി വഞ്ചിതരായവരും നിരവധിയാണ്. 2018ൽ രജിസ്റ്റർ ചെയ്ത മൊത്തം സാമ്പത്തിക തട്ടിപ്പുകേസുകളിലെ 40 ശതമാനത്തിലധികവും സൈബർ തട്ടിപ്പുമായി ബന്ധെപ്പട്ടവയാണ്. സൈബർ കുറ്റവാളികൾ തട്ടിപ്പിനായി പല വഴികളാണ് ഉപയോഗിക്കുന്നത്. എന്നാൽ കൂടുതലും വാട്സ് ആപ്പും എസ്.എം.എസുകളുമാണ്. ഇത്തരം സന്ദേശങ്ങളിൽ പ്രത്യേക ലിങ്കുകളും ഉണ്ടാകും. പല തരത്തിലാണ് തട്ടിപ്പുകാർ ആളുകളെ വിശ്വസിപ്പിക്കുന്നത്. പ്രശസ്തമായ ബ്രാൻറുകളുടേതോ വെബ്ൈസറ്റുകളുടേതോ സ്റ്റോറുകളുടേതോ ചിത്രങ്ങളും വിവരങ്ങളും സന്ദേശങ്ങളിൽ ഉൾെപ്പടുത്തും.

ബാങ്കെളുടെ ലെറ്ററുകളും ദുരുപയോഗിക്കും. ഇതിനാൽ സന്ദേശങ്ങളുടെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തണം. എന്നിട്ട് മാത്രമേ പ്രതികരിക്കാൻ പാടുള്ളൂ. ടെലിഫോൺ, ടെക്സ്റ്റ് മെസേജ്, ഇ മെയിൽ എന്നിവയിലൂടെ അക്കൗണ്ട് വിവരങ്ങളോ വ്യക്തിവിവരങ്ങളോ ഒരു കാരണവശാലും കൈമാറരുത്. എല്ലാ മെസേജുകളുടെയും വിശ്വാസ്യത ഉറപ്പുവരുത്തിയാവണം പ്രതികരിക്കേണ്ടത്. ഫോണിൽ വിവരങ്ങൾ തേടുന്നയാളോട് കൃത്യമായ വിവരങ്ങൾ തിരിച്ചു േചാദിക്കണം. അയാളുടെ തിരിച്ചറിയൽ രേഖകളുെട കാര്യങ്ങളും അന്വേഷിക്കണം. തട്ടിപ്പിനിരയാവുന്നവർക്കും ഇത്തരം കാര്യങ്ങളിൽ വളരെ വലിയ പങ്കുണ്ട്. കാര്യങ്ങൾ അന്വേഷിക്കാതെ വ്യക്തി വിവരങ്ങളോ അക്കൗണ്ട് വിവരങ്ങളോ ൈകമാറുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇത് ഉപയോഗിച്ച് തട്ടിപ്പുകാർ ഉടമകളുെട അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുകയാണ്. വൻതുകയുടെ സമ്മാനത്തിന് നിങ്ങൾ അർഹനായി, നറുക്കെടുപ്പിൽ വിജയിച്ചിട്ടുണ്ട്,

സമ്മാനതുക കൈമാറാനായി ബാങ്ക് വിവരങ്ങൾ നൽകണം എന്നിങ്ങനെയുള്ള സന്ദേശങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കണം. ഇ മെയിൽ വിലാസം നവീകരിക്കുന്നതിനായി യൂസർനെയിം നൽകണമെന്നുമുള്ള സന്ദേശങ്ങളും വിശ്വസിക്കരുത്. തട്ടിപ്പുകൾ തടയാനായി മന്ത്രാലയം വൻസുരക്ഷാക്രമീകരണങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. പരാതിക്കാരുടെ സ്വകാര്യത സൂക്ഷിക്കും. തട്ടിപ്പിന് ഇരയാകുന്നവർക്ക് ക്രിമിനൽ കുറ്റാന്വേഷണ വകുപ്പിെൻറ (സി.െഎ.ഡി) അൽ ദുഹൈയിലിലുള്ള ആസ്ഥാനത്ത് നേരിെട്ടത്തി പരാതി നൽകാം. മെട്രാഷ് ടു ആപ്പിലൂടെയും പരാതികളും വിവരങ്ങളും നൽകാം. 2347444 എന്ന ഫോൺനമ്പറിലും പരാതികൾ നൽകാം. ഹോട്ട്ലൈൻ നമ്പർ ആയ 66815757ലും വിവരങ്ങൾ ൈകമാറാം. ccccmoi.gov.qa എന്ന ഇമെയിലിലും പരാതികളും വിവരങ്ങളും കൈമാറാമെന്നും മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story