Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒരു തുള്ളി, അത് ഒഴുകിപ്പരക്കുകയാണ്
cancel

‘റിയാദിലെ ജി.സി.സി ഉച്ചകോടിക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനിക്ക് സൗദി ഭരണാധികാരി സൽ മാൻ രാജാവ് ക്ഷണക്കത്ത് അയച്ചു’. ഇൗ സന്തോഷമാണ് 2018 അവസാനം എല്ലാവരും പങ്കുവെച്ചത്. ഗൾഫ് പ്രതിസന്ധിക്ക് അയ വുവരുന്നതിെൻറ സൂചനയായി ഇതിനെ പലരും കണ്ടു. എന്നാൽ ഒന്നും സംഭവിച്ചില്ല, ഉപരോധം ചർച്ചയാകാത്ത ഉച്ചകോടി സമ ാപിച്ചു. ഖത്തറിനെതിരെയുള്ള അയൽരാജ്യങ്ങളുടെ ഉപരോധം തുടരുകയും െചയ്യുന്നു. 2017 ജൂൺ അഞ്ചിന് പുലർച്ചെയാണ് ഇടിത് തീ പോലെ ആ വാർത്ത വരുന്നത്. സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഇൗജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചു! കാരണമായി പറഞ്ഞതാകെട്ട വ്യാജമായി ഉണ്ടാക്കിയതും.

ഖത്തർ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ക്യു.എൻ.എയുടെ വെബ്സൈറ ്റ് തകർത്ത് അമീറിെൻറ പേരിൽ തെറ്റായ പ്രസ്താവന ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ കുപ്രച ാരണമാണ് അമീറിനെതിരെ നടക്കുന്നതെന്നും ഇതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഖത്തർ ഒൗദ്യോഗികമായി അറിയിച്ചു. എന ്നാൽ ഖത്തറിെൻറ മുഴുവൻ അതിർത്തികളും അടക്കുകയാണ് ഉപരോധ രാജ്യങ്ങൾ ചെയ്തത്. സ്വയം പര്യാപ്തതയിലേക്കു ം നയതന്ത്രതലത്തിലെ കൂടുതൽ മേഖലയിലേക്കുമുള്ള കുതിച്ചുചാട്ടത്തിനും ഖത്തർ ഉപരോധത്തെ മാറ്റി എന്നതാണ് ശരി. ഹമ ദ് തുറമുഖം സജീവമാക്കി, ഖത്തർ എയർവേയ്സിെൻറ ചിറകുകൾ കൂടുതൽ ദൂരത്തിൽ പറത്തി... വിദേശകാര്യമന്ത്രി ശൈഖ് മുഹ മ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെ ചടുലമായ നീക്കങ്ങളിലൂടെ മറ്റ് രാജ്യങ്ങളിൽ ഖത്തറിെൻറ ശരിയായ നിലപാട ുകൾ വിശദീകരിച്ച് നയതന്ത്ര വിജയം നേടി. രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഉപരോധത്തിനിടയിലും നിലപാടുകളിൽ ഉറച്ച ് കരുത്തോടെ മുന്നോട്ടുപോകുമെന്ന വ്യക്തമായ സന്ദേശമാണ് ഖത്തർ കഴിഞ്ഞ വർഷവും നൽകിയത്.

ഉശിരൻ തീരുമാ നങ്ങളുടെ 2018
2006ലെ ദോഹ ഏഷ്യാഡിനോടനുബന്ധിച്ചുതുടങ്ങിയ വികസന പദ്ധതികളുടെ തുടർച്ചയാണ് എങ്ങും. സാമ്പത്തിക സ ുസ്ഥിരത അതിെൻറ ഏറ്റവും മികച്ച അവസ്ഥയിലാണ്. സൗദി കിരീടാവകാശി സൽമാൻരാജാവ് പോലും ഖത്തറിെൻറ സാമ് പത്തികാവസ്ഥയെ പ്രശംസിച്ചു എന്നതിൽ നിന്ന് എല്ലാം വ്യക്തം. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി തുടക്കം ക ുറിച്ച വികസനവിപ്ലവം മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തുടർന്നുവരികയാണ്. അമീറിെൻറ സ ്വപ്നപദ്ധതിയായ വിഷൻ 2030 പൂർത്തിയാകുന്നതിെൻറ ഒാരോ മാറ്റവും രാജ്യത്തിെൻറ മുക്കുമൂലകളിൽ കാണാം. ഒരു പ ിടി ഉശിരൻ തീരുമാനങ്ങൾ കൂടി എടുത്ത വർഷമാണ് ഖത്തറിന് 2018 എന്നത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുെട അന്താരാഷ ്ട്ര സംഘടന (ഒപെക്)യിൽ നിന്ന് 2019 ജനുവരി ഒന്നുമുതൽ ഖത്തർ പിൻവാങ്ങുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനെപ്പട്ടത്.

ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) കയറ്റുമതിയിൽ ലോകത്തെ മുൻനിരക്കാരെന്ന നിലയിൽ ഇൗ മേഖലയിൽ കൂടുതൽ ശ്രദ്ധകേന ്ദ്രീകരിച്ച് ആഗോള ശക്തിയാകാനാണ് രാജ്യത്തിെൻറ ലക്ഷ്യം. സംഘടനയിൽ നിന്ന് പിൻമാറുന്ന ആദ്യ ഗൾഫ്രാജ്യ മാണ് ഖത്തർ. ഒപെക് രാജ്യങ്ങളുടെ എണ്ണയുൽപാദനത്തിെൻറ രണ്ട് ശതമാനം മാത്രമാണ് ഖത്തറിേൻറത്. ഇതിനാൽ തന്നെ തീരുമാനം വൻപ്രതിഫലനം ഉണ്ടാക്കില്ല. എന്നാൽ എണ്ണയുടെ കാര്യത്തിൽ സ്വതന്ത്രമായ നിലപാടെടുക്കാൻ ഇത് രാജ്യത്തെ സഹായിക്കും. പ്രകൃതിവാതക ഉത്പാദനം പ്രതിവര്‍ഷം 7.7 കോടി ടണ്ണില്‍ നിന്ന് 11 കോടി ടണ്ണാക്കി ഉയര്‍ത്താൻ അടുത്തിടെ രാജ്യം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിലേക്ക് 7141 കോടി രൂപയുടെ എൽ.എൻ.ജി ആണ് ഖത്തർ കയറ്റുമതി ചെയ്തത്. മൊത്തം കയറ്റുമതിയുടെ 13 ശതമാനം വരുമിത്. മധ്യ പൗരസ്ത്യ മേഖലയിലും ഒപെകിലും രാഷ്ട്രീയ ചലനമുണ്ടാക്കാന്‍ ഖത്തറിെൻറ തീരുമാനത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ.

എണ്ണ–പ്രകൃതി വാതക മേഖലയിൽ ലാറ്റിനമേരിക്കയിൽ കൂടുതൽ ഇടപെടുന്നതിെൻറ ഭാഗമായി അർജൻറീനയിലെ രണ്ട് കമ്പനികളുടെ ഓഹരികൾ വാങ്ങുന്നത് സംബന്ധിച്ച് ഖത്തർ തീരുമാനത്തിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലേക്കുള്ള പ്രകൃതി വാതക കയറ്റുമതി വർധിപ്പിക്കാനുള്ള പദ്ധതിയും ഉണ്ട്. നിലവിൽ 80 ലക്ഷത്തിലധികം ടൺ പ്രകൃതി വാതകമാണ് ഖത്തർ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. ഖത്തറിെൻറ പ്രകൃതി വാതക ഉൽപാദനത്തിൽ 70ശതമാനത്തിലധികവും കയറ്റുമതി ചെയ്യുന്നത് ഏഷ്യൻ രാജ്യങ്ങളിലേക്കാണ്. ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നുണ്ടായ മനുഷ്യാവകാശലംഘനങ്ങൾെക്കതിരെ യു.എന്നിെൻറ പരമോന്നത കോടതിയിൽ ഖത്തർ നൽകിയ കേസിൽ അനുകൂലമായ ഇടക്കാല ഉത്തരവ് നേടിയെടുക്കാനും ഖത്തറിന് കഴിഞ്ഞിട്ടുണ്ട്.

ഇല്ല, വാറ്റും വരുമാന നികുതിയും
2019ലും വാറ്റ് (മൂല്യവർധിത നികുതി), വരുമാന നികുതി എന്നിവ ഖത്തറിൽ നടപ്പാക്കില്ലെന്നതടക്കമുള്ള നിർദേശങ്ങൾ സ്വദേശികൾക്കെന്ന പോലെ പ്രവാസികൾക്കും വൻ ആശ്വാസമാണ് നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന രാജ്യത്തിെൻറ മിച്ചബജറ്റാണ് കാരണം. 4.3ബില്യണ്‍ റിയാല്‍ മിച്ചം കൈവരിക്കാനാകുമെന്നാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. മൂന്ന് വർഷത്തിനിടയിലെ ആദ്യ മിച്ചബജറ്റാണ് വരാൻ പോകുന്നത്.
അതേസമയം, ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന എനർജി ഡ്രിങ്കുകൾക്കും സിഗരറ്റിനും 2019 ജനുവരി ഒന്നു മുതൽ 100 ശതമാനം നികുതി വർധിപ്പിച്ചതാണ് ഏറ്റവും ശ്രദ്ധേയം. ഇതോടൊപ്പം പഞ്ചസാരയുടെ അളവ് കൂടുതലുള്ള മറ്റു ശീതള പാനീയങ്ങൾക്ക് 50 ശതമാനം നികുതി ഏർപ്പെടുത്തുകയും ചെയ്യും.

സ്വയംപര്യാപ്തം, ഇനി കയറ്റുമതിയിലേക്ക്
സ്വയംപര്യാപ്തത കൈവരിക്കാനുള്ള അവസരമാണ് ഖത്തറിന് ഉപരോധം സമ്മാനിച്ചത്. അല്ലെങ്കിൽ നോക്കൂ... പാലിെൻറയും പാലുത്പന്നങ്ങളുടെയും ഉത്പാദനത്തില്‍ രാജ്യത്തിെൻറ സ്വയംപര്യാപ്തത ഏകദേശം നൂറുശതമാനത്തിലേക്കെത്തി. ഉപരോധത്തിന് മുമ്പ് കേവലം 28 ശതമാനം മാത്രമായിരുന്നു ഇത്. ബാക്കിയുള്ളവ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇവിടെ നിന്നാണ് ഇൗ കുതിച്ചുചാട്ടം. ബലദ്ന എന്ന ഖത്തറിെൻറ സ്വന്തം പാൽകമ്പനി രാജ്യത്തിന് ആവശ്യമായ പാൽ^പാൽ ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ചു. ഇനി കയറ്റി അയക്കാനുള്ള പദ്ധതിയിലാണ്. രാജ്യത്ത് ഇപ്പോള്‍ 16 ലക്ഷം കന്നുകാലികളും കമ്പനികളടക്കം 17,000 കന്നുകാലി വളര്‍ത്തുകേന്ദ്രങ്ങളുമുണ്ട്. പാലിെൻറയും പാലുത്്പന്നങ്ങളുടെയും പ്രതിദിന ശരാശരി ഉപയോഗം ഇപ്പോള്‍ ഏകദേശം 600 ടണ്‍ ആണ്. ഏകദേശം 616 ടണ്‍ ഖത്തറില്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഫ്രോസണ്‍ ചിക്കന്‍ ഉത്പാദനത്തില്‍ 98 ശതമാനം സ്വയംപര്യാപ്തത ആയി. ഉപരോധത്തിന് മുമ്പ് ഇത് 50 ശതമാനം മാത്രമായിരുന്നു. രാജ്യത്തെ പ്രതിദിന ഉപഭോഗം 60 ടണ്‍ ഫ്രോസണ്‍ ചിക്കനാണ്. പ്രതിദിന ഉപഭോഗത്തിെൻറ 59ശതമാനവും തദ്ദേശീയമായി ഉത്പാദിപ്പിക്കാനാകുന്നുണ്ട്.

ക്രൂയിസ് വിനോദസഞ്ചാരം, പുതിയ കപ്പൽ ചാൽ
ദിനേനയെന്നോണം ഹമദ് തുറമുഖത്ത് വമ്പൻ കപ്പലുകൾ നങ്കൂരമിടുന്നു. ക്രൂയിസ് വിനോദസഞ്ചാര മേഖല വൻ വളർച്ചയിലായതോടെ ലോകരാജ്യങ്ങൾ ഖത്തറിലെത്തുകയാണ്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് ശേഷം സീസൺ ആരംഭിച്ചതിന് ശേഷം ചെറുതും വലുതുമായ 14 ക്രൂയിസ് കപ്പലുകളാണ് ആയിരക്കണക്കിന് സഞ്ചാരികളുമായി എത്തിയത്. 2019 മെയ് അവസാനം വരെ നീളുന്ന സീസണിൽ 43 കപ്പലുകളിലായി 140000ലധികം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ-ഒമാൻ-കുവൈത്ത് സ്ഥിരം കപ്പൽ ചാൽ തുറന്നതോടെ ഇൗ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ആഢംബര ക്രൂയിസ് കപ്പൽ യാത്രക്കുള്ള അവസരവും ഒരുങ്ങി. ഖത്തറിൽ നിന്നും ഒമാനിലേക്കും കുവൈത്തിലേക്കുമുള്ള കപ്പൽ സർവീസ് രണ്ടാഴ്ചക്കകം ആരംഭിക്കും. ഗൾഫ് മേഖലയിലെ പ്രഥമ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ സർവീസാകും ഇത്. 870 യാത്രക്കാരെയും 670 കാറുകളെയും വഹിക്കാൻ ശേഷിയുള്ള 145 മീറ്റർ നീളമുള്ള ‘ഗ്രാൻഡ് ഫെറി’ കപ്പൽ റെഡിയാണ്. ആവശ്യക്കാരുണ്ടെങ്കിൽ സാധ്യതയനുസരിച്ച് റൂട്ട് ഇറാനിലേക്ക് കൂടി ദീർഘിപ്പിക്കും.

ഖത്തർ എയർവേയ്സും ഹമദ് തുറമുഖവും
ആകാശത്ത് ഖത്തർ എയർവേയ്സും വെള്ളത്തിൽ ഹമദ് തുറമുഖവും വികസനകുതിപ്പ് സാധ്യമാക്കുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 14 പുതിയ സ്ഥലങ്ങളിലേക്കാണ് ഖത്തർ എയർവേയ്സ് സര്‍വീസ് തുടങ്ങിയത്. ലോകത്തെ സുപ്രധാന ടൂറിസം, വ്യവസായ കേന്ദ്രങ്ങളിലേക്കെല്ലാം സര്‍വീസ് നടത്തുന്നു. 2017-18 ല്‍ എയര്‍ലൈന്‍ 20 വാര്‍ഷികം ആഘോഷിച്ചു. ഓര്‍ഡര്‍ ചെയ്ത 37 എണ്ണത്തില്‍ ആദ്യ എയര്‍ബസ് 1000^എ 350 സ്വന്തമാക്കിയത് ഫെബ്രുവരിയിലായിരുന്നു. കഴിഞ്ഞവര്‍ഷം 200ാമത് എയര്‍ക്രാഫ്റ്റും കമ്പനി സ്വീകരിച്ചു. എണ്ണിയാൽ തീരാത്ത പുരസ്കാരങ്ങളാണ് കമ്പനി ഇതിനകം നേടിയത്.
മധ്യേഷ്യയിലെ ഏറ്റവും വലിയ തുറമുഖ ഇടനാഴിയായ ജബൽ അലി ഫ്രീ സോൺ ഖത്തറിലേക്കുള്ള ചരക്ക് നീക്കം ഉപരോധത്തിന് ശേഷം പൂർണമായി തടഞ്ഞു. ഇതോടെയാണ് ഹമദ് തുറമുഖത്തിെൻറ പ്രവർത്തനം എത്രയും വേഗം തുടങ്ങാൻ അമീർ ഉത്തരവിട്ടത്. 120ൽപരം രാജ്യങ്ങളിൽ നിന്ന് നേരിട്ട് കപ്പൽ സേവനവും ചരക്ക് നീക്കവും നടത്താൻ കഴിയുന്ന തരത്തിലേക്ക് ഹമദ് തുറമുഖം മാറി. ഇന്ത്യ, ചൈന, മലേഷ്യ, പാക്കിസ്താൻ തുടങ്ങിയ പ്രമുഖ ഇറക്കുമതി രാജ്യങ്ങളുമായി നേരിട്ടുള്ള സർവീസാണ് ഇപ്പോൾ നടക്കുന്നത്.

വ്യാപാരവും വാണിജ്യവും
വ്യാപാര വാണിജ്യമേഖലയിൽ യൂറോപ്യൻ^ഏഷ്യൻ രാജ്യങ്ങളുമായി ഖത്തർ മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഖത്തർ^അമേരിക്ക വ്യാപാരബന്ധം കൂടുതല്‍ ശക്തിപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരകൈമാറ്റം 2018 ആദ്യ പത്തുമാസത്തിനുള്ളില്‍ 22 ബില്യണ്‍ റിയാലിലേക്കെത്തി. അഞ്ചാമത്തെ വലിയ വ്യാപാരപങ്കാളിയാണ് യു.എസ്. വ്യാപാരത്തിെൻറ 6.23ശതമാനവും അമേരിക്കയുമായാണ്. 650ലധികം യുഎസ് കമ്പനികളാണ് ഇവിടെയുള്ളത്.
ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രകൃതി വാതക കയറ്റുമതി(എൽഎൻജി) 2022 ആകുമ്പോഴേക്കും രണ്ടര മടങ്ങിലേറെയാണ് വർധിക്കുക. മൂന്നു വർഷത്തിനുള്ളിൽ പ്രകൃതി വാതക ഉപയോഗം എട്ട് ശതമാനത്തിൽ നിന്ന് 20 ശതമാനമാക്കി വർധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ പ്രതിവർഷം ഒരു കോടി ടൺ എൽഎൻജിയാണ് ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. 2022നുള്ളിൽ ഇത് രണ്ടു കോടി മുതൽ രണ്ടര കോടി ടൺ വരെയായി വർധിക്കുമെന്ന് ഇന്ത്യൻ അംബാസഡർ പി. കുമരൻ പറയുന്നു. ഖത്തറിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ 87% വർധനയാണ് 2018ൽ ഉണ്ടായത്.
ഭക്ഷ്യോൽപ്പന്നങ്ങൾ, ഇലക്ട്രിക്കൽ, എൻജിനീയറിങ് ഉൽപന്നങ്ങൾ, പഞ്ചസാര, ഓട്ടോമൊബൈൽ സ്പെയർ പാർട്ടുകൾ എന്നിവയുടെ ഖത്തറിലേക്കുള്ള കയറ്റുമതിയിലാണ് പ്രധാനമായും വർധന. 2018–19 സാമ്പത്തികവർഷത്തിൽ ഇന്ത്യയിൽ നിന്നു ഖത്തറിലേക്കുള്ള കയറ്റുമതിയിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നത്.

ഭ്രമണപഥത്തിലും ഖത്തർ
ഭ്രമണപഥത്തിൽ 2018ൽ ഖത്തർ വീണ്ടും കൈയൊപ്പ് ചാർത്തി. അടുത്തിടെയാണ് ഖത്തർ സ്ഹൈൽ ^2 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. ഖത്തർ സാറ്റലൈറ്റ് കമ്പനിയായ സ്ഹൈൽസാറ്റ് ആണ് േഫ്ലാറിഡയിലെ കേപ് കനാവറൽ കെന്നഡി സ്പേസ് സെൻററിലെ സ്പേസ് എക്സ് എന്ന വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് അയച്ചത്. വാർത്താമാധ്യമ മേഖലയിൽ വിശാലമായ സാധ്യതയാണ് സ്ൈഹൽ ^2ലൂടെ ലഭിക്കാൻ പോകുന്നത്. മികച്ച നിലവാരം പുലർത്തുന്ന ഉയർന്ന ശേഷിയുള്ളതാണ് ഉപഗ്രഹം. മധ്യേഷ്യയിൽ ഉടനീളം ഇതിെൻറ സേവനം ലഭ്യമാകും. പതിനാറ് വർഷം വരെ വിവരങ്ങൾ നൽകാൻ ശേഷിയുണ്ട്. 2013 ലാണ് ഖത്തർ ആദ്യമായി സ്ഹൈൽ സാറ്റ്–1 എന്ന പേരിൽ ഉപഗ്രഹം വിക്ഷേപിക്കുന്നത്.

വറ്റാത്ത കാരുണ്യം
ഉപരോധം കഠിനമായി തുടരുേമ്പാഴും ഖത്തർ അതിെൻറ കാരുണ്യവഴികൾ അടക്കുന്നില്ല. ഖത്തർ ചാരിറ്റി വഴിയും െഎക്യരാഷ്ട്രസഭ വഴിയും അഭയാർഥിക്ഷേമത്തിനായും മറ്റും വൻ തുകയാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഫലസ്തീൻ, സിറിയ പോലുള്ള രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്കും നിലക്കാത്ത വിവിധ സഹായവുമായി ഖത്തർ എന്നും കൂട്ടിനുണ്ട്. ഖത്തറിൽ കഴിയുന്ന അഭയാർഥികൾക്ക് പൂർണ അഭയാർഥി പദവി ലഭിക്കുന്നതിന് നിരവധി വഴികളാണ് ഒരുക്കിയിരിക്കുന്നത്. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയാത്ത അഭയാർഥികൾക്ക് അഭയം നൽകാൻ ഖത്തറും ഐക്യരാഷ്ട്രസഭ അഭയാർഥി ഹൈക്കമ്മീഷണറുമാണ് (യു.എൻ.എച്ച്.ആർ.സി) കൂടുതൽ കാര്യങ്ങൾ ചെയ്യുന്നത്. അഭയാർഥികൾക്ക് വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അല്ലെങ്കിൽ നേരിട്ട് ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ ഒാഫീസിലെത്തിയും അപേക്ഷിക്കാം. അഭയാർഥിയുടെ പ്രത്യേക പദവി ലഭിക്കുന്നതോടെ പല അവകാശങ്ങളും അവർക്ക് ലഭിക്കും. സാമ്പത്തിക സഹായം, താമസ സ്ഥലം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ജോലി അംഗീകാരം, മതസ്വാതന്ത്ര്യം എന്നിവയാണ് പ്രധാനം.

മന്ത്രിസഭയിലെ അഴിച്ചുപണി
2018ൽ മന്ത്രിസഭയിൽ സുപ്രധാന അഴിച്ചുപണിയാണ് അമീർ നടത്തിയത്. വാണിജ്യം, മുൻസിപ്പൽ–കാർഷികം, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകളിലാണ് പ്രധാനമായും ഇത്. ഡോ. ഈസ ബിൻ സഅദ് അൽജഫാലി അന്നുഐമിയാണ് പുതിയ നിയമ മന്ത്രി. അധിക ചുമതലയായി കാബിനറ്റ് വകുപ്പും നൽകിയിട്ടുണ്ട്. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽതുർക്കിയാണ് മുൻസിപ്പൽ കാർഷിക വകുപ്പ് മന്ത്രി. അലി ബിൻ അഹ്മദ് അൽകുവാരിയെ വാണിജ്യ–സാമ്പത്തിക വകുപ്പ് മന്ത്രിയായി നിയമിച്ചു. യൂസുഫ് ബിൻ മുഹമ്മദ് അൽഉഥ്മാൻ അൽഫഖ്റുവാണ് തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി. ഖത്തർ പെേട്രാളിയം സി.ഇ.ഒ സഅദ് ബിൻ ശരീദ അൽകഅബിയെ ഉൗർജ വകുപ്പ് സഹമന്ത്രിയായും നിയമിച്ചു.

ഗൾഫ് മേഖലയുടെ ലോകകപ്പ്
2022ൽ നടക്കുന്നത് ഗൾഫ്നാടിെൻറ മൊത്തം ചാമ്പ്യൻഷിപ്പാണെന്നാണ് ഖത്തർ നിലപാട്. ഒൗദ്യോഗിക കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. ഉദ്ഘാടന^സമാപന ചടങ്ങുകള്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിെൻറ രൂപരേഖ കഴിഞ്ഞ ദിവസം സുപ്രീംകമ്മിറ്റി പുറത്തുവിട്ടു. എട്ട് പ്രധാന സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഖത്തർ മുന്നോട്ട് വെച്ചിട്ടുള്ളത്. ഇതിൽ പുനർനിർമ്മാണം പൂർത്തിയാക്കിയ ഖലീഫ രാജ്യാന്തര സ്റ്റേഡിയം കഴിഞ്ഞ വർഷം മെയ് 19ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ കരങ്ങളാൽ ലോകത്തിന് സമർപ്പിച്ചുകഴിഞ്ഞു.
ഉദ്ഘാടന–കലാശപ്പോരാട്ടങ്ങൾ നടക്കുന്ന ലുസൈൽ സ്റ്റേഡിയം, അൽഖോറിലെ അൽ ബൈയത് സ്റ്റേഡിയം, അൽ വക്റ, ഖത്തർ ഫൗണ്ടേഷൻ, റയ്യാൻ, റാസ് ബൂ അബൂദ്, തുമാമ എന്നിവിടങ്ങളിലാണ് മറ്റു സ്റ്റേഡിയങ്ങൾ. ഇവയുടെ നിർമാണം ദ്രുതഗതിയിൽ നടക്കുകയാണ്.
2020ൽ തന്നെ സ്റ്റേഡിയങ്ങളിലേക്കുള്ള റോഡുകൾ സജ്ജമാകും.

പ്രത്യേക സാമ്പത്തിക മേഖലകൾ 2019ൽ
വൻനിക്ഷേപസാധ്യതകളുമായി പ്രവൃത്തി തുടങ്ങിയ രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയിലെ ആദ്യത്തേത് 2019 ആദ്യപാദത്തിൽ പ്രവർത്തന സജ്ജമാകും. മനാതഖിനാണ് (ഇക്കണോമിക് സോൺസ് കമ്പനി) ചുമതല. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരന്നുകിടക്കുന്ന പ്രത്യേക സാമ്പത്തിക മേഖലകളിൽ 250 പുതിയ േപ്ലാട്ടുകൾ ഉണ്ട്. ജെരി അൽസമുർ, വഖ്റ, ബിർകത്ത് അൽ അവാമിർ, അബ സലീൽ എന്നീ സാമ്പത്തിക മേഖലകളാണ് നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ തുറന്നിട്ടിരിക്കുന്നത്

ഒാൺഅറൈവൽ വിസ; വടികൊടുത്ത് അടി വാങ്ങി
ഗൾഫ് രാജ്യങ്ങൾ അനുവദിക്കുന്ന സൗകര്യങ്ങൾ ഇന്ത്യക്കാർ പലപ്പോഴും ദുരുപയോഗിക്കുന്നത് പതിവാണ്. ഇതോടെ പതിയെ ആ രാജ്യങ്ങൾ അത്തരം സേവനങ്ങൾ നിർത്തുകയോ നിയന്ത്രണം കൊണ്ടുവരികയോ ആണ് ചെയ്യുക. ഇതാണ് ഇന്ത്യക്കാരുടെ ഒാൺഅൈറവൽ വിസാകാര്യത്തിലും സംഭവിച്ചത്. ഒരു മാസത്തെ ഒാൺ അറൈവൽ വിസ ഒരു മാസം കൂടി പുതുക്കാൻ കഴിയുമായിരുന്നു. ഇൗ ആനുകൂല്യമാണ് ഖത്തർ നിർത്തിയത്. ഇത്തരത്തിൽ എത്തുന്നവർക്ക് ഒരു മാസം മാത്രമാണ് ഇനി ഖത്തറിൽ നിൽക്കാൻ കഴിയുക. ഇങ്ങനെ വരുന്ന ഇന്ത്യക്കാർക്ക് ബാങ്ക് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ വേണം. ഖത്തറിൽ താമസത്തിന് ഹോട്ടൽ ബുക്ക് ചെയ്തതിെൻറ രേഖയും ഇന്ത്യയിലേക്കുള്ള മടക്ക വിമാന ടിക്കറ്റും ഉണ്ടായിരിക്കണം എന്ന നിബന്ധനയും കർശനമാക്കി. ഒാൺഅൈറവൽ വിസ തൊഴിൽ വിസയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മലയാളികളടക്കമുള്ളവർ തട്ടിപ്പിനിരയായി ഖത്തറിൽ കുടുങ്ങിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളാണ് ഖത്തർ അധികൃതരെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.

മെഡിക്കല്‍ അടക്കം നാട്ടിൽ ചെയ്യാം
ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് ഇനി നാട്ടില്‍ നിന്ന് തന്നെ മെഡിക്കല്‍ അടക്കമുള്ള കാര്യങ്ങൾ ചെയ്യാം. സിംഗപ്പൂർ ആസ്ഥാനമായ ‘ബയോമെറ്റ് സ്മാർട്ട് െഎഡൻറിറ്റി സൊലൂഷൻസ്’ എന്ന ഏജൻസിയുമായി സഹകരിച്ചാണ് ഖത്തർ സർക്കാർ പുതിയ പദ്ധതി നടത്തുന്നത്. ഇതുസംബന്ധിച്ച കരാറില്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് ആൻറ് മെഡിക്കല്‍ ചെക്കപ്പ് സര്‍വീസും ബയോമെറ്റും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ഇന്ത്യയിൽ എറണാകുളം, മുംബൈ, ഡൽഹി, കൊൽക്കത്ത, ലഖ്നോ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ടാകും. ഇതടക്കമുള്ള നിരവധി സേവനങ്ങളും സൗകര്യങ്ങളുമാണ് ഖത്തർ പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story