Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്...

കോവിഡ് സാഹചര്യമാണ്, ഹെൽത്ത് കാർഡ് പുതുക്കൂ

text_fields
bookmark_border
കോവിഡ് സാഹചര്യമാണ്, ഹെൽത്ത് കാർഡ് പുതുക്കൂ
cancel

ദോഹ: രാജ്യത്തുള്ള എല്ലാവരോടും ഹമദിെൻറ ഹെൽത്ത് കാർഡ് പുതുക്കാൻ ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തിലുണ്ടാകുന്ന പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചികിത്സക്കടക്കം ഹെൽത്ത് കാർഡ് അത്യാവശ്യമാണ്. ഇതിനാൽ പൗരന്മാരും താമസക്കാരും ഹെൽത്ത് കാർഡ് പുതുക്കണം. ഹമദ് ഹെൽത്ത് കാർഡിെൻറ കാലാവധി ഒരു വർഷമാണ്. ഇത് കഴിഞ്ഞാൽ 100 റിയാൽ കൊടുത്ത് കാർഡ് പുതുക്കാം. എന്നാൽ, പലരുടെയും കാർഡുകൾ വർഷങ്ങളായി കാലാവധി കഴിഞ്ഞുകിടക്കുകയാണ്. അടിയന്തരഘട്ടം വന്നാൽ മാത്രം പുതുക്കാമെന്ന ധാരണയിലാണ് പലരുമുള്ളത്. എന്നാൽ, പല ഘട്ടങ്ങളിലും പെട്ടെന്നുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾക്കായി ചികിത്സ തേടുേമ്പാഴാണ് ഹെൽത്ത് കാർഡ് ഇല്ലാത്തതിെൻറ പ്രയാസം മനസ്സിലാവുക. ഖത്തറിൽ സർക്കാർ മേഖലയിൽ വിദേശികൾക്കടക്കം ചികിത്സ സൗജന്യമാണ്. ഈ കാർഡാണ് ഖത്തറിലെ ചികിത്സക്കുള്ള അടിസ്ഥാന രേഖ. 100 റിയാൽ മുടക്കിയാൽ ഹെൽത്ത് കാർഡ് കിട്ടുമെങ്കിലും ഗുരുതരരോഗം വരുന്നതുവരെ കാത്തിരിക്കുകയാണ് മലയാളികളടക്കമുള്ളവർ. ഹെൽത്ത് കാർഡില്ലെങ്കിൽ ചികിത്സ ഏറെ സങ്കീർണമാകും. ഭീമമായ പണച്ചെലവും വരും.

നിലവിൽ നാട്ടിലെത്താൻ മുൻകൂട്ടിയുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന ചട്ടം നിലവിൽ വന്നുകഴിഞ്ഞു. ഖത്തറിൽ കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്തണമെങ്കിൽ ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഇതോടെ ഹെൽത്ത് കാർഡ് എടുക്കാനുള്ള നെട്ടോട്ടത്തിലാണിപ്പോൾ മലയാളികളടക്കമുള്ളവർ. കോവിഡ് സാഹചര്യത്തിൽ ഹെൽത്ത് കാർഡിെൻറ പ്രാധാന്യം ഇരട്ടിക്കുകയാണ്. കോവിഡ് പരിശോധന നടത്താനും കോവിഡ് വാക്സിൻ സ്വീകരിക്കാനും ഹെൽത്ത് കാർഡ് അത്യാവശ്യമാണ്. കാർഡില്ലാത്തവർക്ക് ഇത് രണ്ടും സാധ്യമല്ല. ഈ സാഹചര്യത്തിലാണ് എല്ലാവരും കാർഡ് പുതുക്കണമെന്ന് എച്ച്.എം.സി ആവശ്യപ്പെടുന്നത്.

എങ്ങനെ കാർഡ് പുതുക്കാം?

സർക്കാർ പോർട്ടലായ http://hukoomi.gov.qa വഴി 24 മണിക്കൂറും ഹെൽത്ത് കാർഡ് പുതുക്കാൻ കഴിയും. https://portal.www.gov.qa/wps/portal/services/renewHealthCardPortal എന്ന ലിങ്ക് വഴിയും കാർഡുകൾ പുതുക്കാനാകും. ഇതുമായി ബന്ധപ്പെട്ട് ഏത് ആവശ്യങ്ങൾക്കും എച്ച്.എം.സിയുടെ ഹെൽപ്ലൈനായ നെസ്മാക്കിെൻറ 16060 നമ്പറിൽ വിളിക്കാം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഹമദ് ആശുപത്രികൾ, റെഡ്ക്രസൻറ് ആശുപത്രികൾ എന്നിവിടങ്ങളിലൊക്കെ ചികിത്സ വേണമെങ്കിൽ അതിന്വേണ്ട അടിസ്ഥാന രേഖയാണ് ഹെൽത്ത് കാർഡ്. ഹെൽത്ത് കാർഡിെൻറ പിറകിൽ ഹെൽത്ത് സെൻറർ നമ്പർ ഉണ്ടാകും. അവിെടയാണ് ചികിത്സക്കായി ചെല്ലേണ്ടത്. വ്യക്തിഗത ഹെൽത്ത് കാർഡുള്ള ബാച്േലഴ്സിെൻറയും തൊഴിലാളികളുടെയും കാർഡിലെ നമ്പർ 21 ആയിരിക്കും. ഇവർ റെഡ്ക്രസൻറിെൻറ വർക്കേഴ്സ് ഹെൽത്ത് സെൻറററുകളിലാണ് പോകേണ്ടത്.

ഫാമിലി ഹെൽത്ത് കാർഡിൽ ഓരോരുത്തരുടെയും ഹെൽത്ത് സെൻററിെൻറ നമ്പർ ഉണ്ടാകും. അവിടെയാണ് ഇത്തരത്തിലുള്ളവർ ചികിത്സക്കായി പോകേണ്ടത്. യാത്ര ആവശ്യം, ജോലിമാറ്റം തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള കോവിഡ് ടെസ്റ്റിനും ഫാമിലി ഹെൽത്ത് കാർഡുള്ളവർക്ക് ഇങ്ങനെയാണ് സൗകര്യം. ഇവർക്ക് കോവിഡ് ടെസ്റ്റിന് 50 റിയാലാണ് ഫീസ് വേണ്ടത്. ഹെൽത്ത് കാർഡ് കാലാവധി കഴിഞ്ഞതാണെങ്കിൽ 156 റിയാൽ ആവശ്യമാണ്. 100 റിയാൽ കാർഡ് പുതുക്കുന്നതിനുള്ള സാധാരണ ഫീസ് ആണ്. നേരിട്ട് പോയാൽ ഹമദ് ആശുപത്രിയുടെ കാഷ് കൗണ്ടറിലോ പി.എച്ച്.സികളിലോ കാർഡ് പുതുക്കാനുള്ള സൗകര്യം ഉണ്ട്.

പുതിയ ഹെൽത്ത് കാർഡ് കിട്ടാൻ

ഖത്തർ ഐ.ഡി കാർഡുള്ള ആക്കും 100 റിയാൽ നൽകി ഹെൽത്ത് കാർഡ് എടുക്കാം. https://www.hamad.qa എന്ന സൈറ്റിൽ വിശദവിവരങ്ങളുണ്ട്. 107 എന്ന സഹായ നമ്പറിൽ വിളിച്ചാൽ മലയാളത്തിൽ അടക്കം വിവരങ്ങൾ ലഭിക്കും.



ബാച്ലേഴ്സിനും തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് എടുക്കാൻ നിലവിൽ അബൂഹമൂർ റിലീജ്യസ് കോംപ്ലക്സിന് അടുത്തുള്ള ഖത്തർ റെഡ്ക്രസൻറിെൻറ ഹെൽത്ത് സെൻററിൽ മാത്രമേ സൗകര്യമുള്ളൂ. കോവിഡ് സാഹചര്യം ആയതിനാലാണിത്. സാധുവായ ഖത്തർ ഐഡൻറിറ്റി കാർഡ്, ഒരു ഫോട്ടോ, 100 റിയാൽ എന്നിവയുമായാണ് എത്തേണ്ടത്. വ്യാഴം, വെള്ളി, ശനി ഒഴികെ എല്ലാ ദിവസവും ഈ സൗകര്യം ലഭ്യമാണ്. പുലർച്ച 5.30നാണ് ഇതിനുള്ള ടോക്കൺ നൽകുക. നിലവിൽ വൻ തിരക്കായതിനാൽ നേരത്തേ എത്തുന്നതാണ് നല്ലത്. ഒരേ കമ്പനിയിലെ രണ്ടിൽ കൂടുതൽ ആൾ ഉണ്ടെങ്കിൽ മൻദൂബിനെ ഇക്കാര്യം ഏൽപിക്കുകയാണ് വേണ്ടത്. മൻദൂബ് കാർഡുമായി ജീവനക്കാരുടെ രേഖകൾ സഹിതം വന്നാൽ ഒന്നിച്ച് ഹമദിൽ പോയി ഹെൽത്ത് കാർഡ് എടുക്കാനുള്ള നമ്പർ കൊടുക്കുന്നതാണ്.

സ്മാർട്ഫോണുകളിലൂടെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ പുറത്തിറക്കിയ ആപ് ആയ 'നെർആക്കും'വഴിയും കാർഡ് എടുക്കുകയും പുതുക്കുകയും ചെയ്യാം. 'ഞങ്ങൾ നിങ്ങളെ പരിചരിക്കുന്നു'എന്നാണ് 'നെർആക്കും'എന്ന അറബി വാക്കിെൻറ അർഥം. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ ലഭിക്കാനുള്ള െഹൽത്ത് കാർഡിനുള്ള അപേക്ഷ ആപ്പിലൂടെ നൽകാനാകും.

കുടുംബമായി താമസിക്കുന്നവർക്ക് ഹെൽത്ത് കാർഡില്ലെങ്കിൽ അവർക്ക് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഹെൽത്ത് കാർഡിനായി അപേക്ഷിക്കാം. കുടുംബാംഗങ്ങൾ കുടുംബനാഥെൻറ സ്പോൺസർഷിപ്പിലാവണം. ഇത്തരം നടപടിക്രമങ്ങൾ ശരിയായ രൂപത്തിൽ ആയാലേ ഫാമിലി ഹെൽത്ത് കാർഡുകൾ ലഭ്യമാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamad medical corporationhamad health card
Next Story