Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൗ തോട്ടത്തിൽ...

ഇൗ തോട്ടത്തിൽ ഉപരോധം തീരുന്നത് വരെ ഈത്തപ്പഴം സൗജന്യം

text_fields
bookmark_border
ഇൗ തോട്ടത്തിൽ ഉപരോധം  തീരുന്നത് വരെ ഈത്തപ്പഴം സൗജന്യം
cancel

ദോഹ: ഇനിയും ഈത്തപ്പഴം ആവശ്യമുള്ളവർക്ക് ഗുവൈരിയ്യയിലെ നാസർ അൽ നുഐമിയുടെ തോട്ടത്തിലേക്ക് പോകാം. ഇതുവരെ കാണാത്ത ‘ഓഫർ’ ആണ് അൽ നുഐമി പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറിനെതിരായ ഉപരോധം തീരുന്നത് വരെ അൽ നുഐമിയുടെ ഗുവൈരിയയിലെ ഫാമിൽ നിന്നും ഈത്തപ്പഴം സൗജന്യമായി എടുക്കാമെന്നതാണ് ജനങ്ങൾക്കുള്ള ഓഫർ.
മിഹൈരിജ–ഗുവൈരിയ ഫാമിൽ നിന്നും അവശേഷിക്കുന്ന ഈത്തപ്പഴങ്ങൾ സന്ദർശകർക്ക് സൗജന്യമായി നൽകുന്ന അൽ നുഐമിയുടെ നടപടി ഇതിനകം തന്നെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
എെൻറ രാജ്യത്തിന് വേണ്ടി എനിക്ക് ചെയ്യാൻ കഴിയുക ഇതാണ്. ഖത്തറിനെതിരായ ഉപരോധം തീരുന്നത് വരെ എെൻറ ഫാമിലെ ഈത്തപ്പഴങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി എടുക്കാം. അൽ നുഐമി പറഞ്ഞു. ഫാമിലെത്തുന്നവർക്ക് പറിക്കാൻ കഴിയുന്നില്ലെങ്കിൽ അതിനുള്ള സൗകര്യമൊരുക്കിക്കൊടുക്കണമെന്ന് തെൻറ ജോലിക്കാരോട് നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
1300ലധികം ഈത്തപ്പനകളാണ് നാസർ അൽ നുഐമിയുടെ തോട്ടത്തിലുള്ളത്. ഖത്തറിലുള്ള എല്ലാവർക്കും അവകാശപ്പെട്ടതാണ് തോട്ടത്തിലെ ഈത്തപ്പഴമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മറ്റു ഫാം ഉടമകൾക്ക് ഇതിൽ നിന്നുംപ്രചോദനമുൾക്കൊള്ളാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ അൽ നുഐമി, 1987ലാണ് ഫാം പുനർ നിർമ്മിക്കാൻ തീരുമാനിച്ചത്. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയിൽ നിന്നും ലഭിച്ച പിന്തുണയാണ് ഫാം വിജയിക്കാൻ കാരണമായതെന്ന് അദ്ദേഹം ഓർമ്മിക്കുന്നു.
എെൻറ രാജ്യത്തിനായി എനിക്ക് ഈ സാഹചര്യത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമിതാണെന്ന് അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarfree dates
News Summary - free dates, gulf news qatar
Next Story