Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസഹോദരനും...

സഹോദരനും വഴികാട്ടിയുമായിരുന്നു സ്പോൺസർ

text_fields
bookmark_border
സഹോദരനും വഴികാട്ടിയുമായിരുന്നു സ്പോൺസർ
cancel
camera_alt

അബുൽ അസീസ് സ്പോൺസറായ അലി ബിൻ ഹമദ് ബിൻ ഹരീബ് അൽ അറൈമിയോടൊപ്പം



കോഴിക്കോട് കക്കോടി പൂമക്കോത്ത് അബുൽ അസീസീന് സ്പോൺസറായ അലി ബിൻ ഹമദ് ബിൻ ഹരീബ് അൽ അറൈമി എന്നും വഴികാട്ടിയും ജ്യേഷ്ഠ സഹോദരനുമായിരുന്നു. 1983 മുതൽ ആരംഭിച്ച ഇൗ സുദൃഢബന്ധം 2012 ൽ സ്പോൺസർ മരിക്കുന്നതുവരെ നിലനിന്നു. ഇപ്പോൾ സൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ഹരീബ് ബിൾഡിങ് മെറ്റീരിയൽസിെൻറ സി.ഇ.ഒ ആയ അസീസിന് സ്പോൺസറെ പറ്റി പറയുേമ്പാൾ നൂറു നാവാണ്. സ്പോൺസറുടെ ദ്വിഭാഷിയായി ഒമാനിലെത്തിയ ഇദ്ദേഹത്തിെൻറ എല്ലാ ഉയർച്ചക്കും കാരണം അലി അൽ അറൈമി തന്നെയാണ്.

1983ൽ ചെറുപ്രായത്തിലാണ് അസീസ് സൂറിലെത്തുന്നത്. സ്പോൺസറുടെ വീട്ടിൽ നടക്കുന്ന എല്ലാ ചടങ്ങുകളിലും ഉണ്ടാവും. വീടിനകത്തും അടുക്കളയിലുമൊക്കെ ആദ്യകാലത്ത് അസീസ് കയറിയിറങ്ങിയിരുന്നു. ഒരിക്കൽ സ്പോൺസറുടെ ഭാര്യക്ക് അൽപം നീരസം വന്നതോടെ അലി അൽ അറൈമി വളരെ നല്ല രീതിയിലാണ് അക്കാര്യം തന്നെ മനസ്സിലാക്കി തന്നതെന്ന് അസീസ് ഇപ്പോഴും ഒാർക്കുന്നു. സ്പോൺസറായ അലിതന്നെ മുതൽ മുടക്കിക്കിയാണ് സൂറിൽ അൽ ഹരീബ് ബിൽഡിങ് മെറ്റീരിയൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ വ്യാപാരം തീരെ മോശവുമായിരുന്നു. ദിവസങ്ങൾക്കുശേഷം എങ്ങനെയുണ്ട് എന്ന് സ്പോൺസർ ചോദിച്ച േപ്പാൾ കച്ചവടം മോശമാണെന്നു പറയേണ്ടിവന്നു. എന്നാൽ, ഒരിക്കലും അങ്ങനെ പറയരുതെന്നും 'അൽ ഹംദുലില്ലാ' എന്നാണ് പറയേണ്ടതെന്നും പഠിപ്പിച്ചത് അദ്ദേഹമാണ്. നിരവധി ഒമാനികൾക്ക് സർക്കാർ സർവിസിലും മറ്റും ജോലി നേടി െക്കാടുത്തതിനാൽ എല്ലാവർക്കും പ്രിയെപ്പട്ട ആളായിരുന്നു സ്പോൺസർ. അദ്ദേഹം ഡിഗ്രിയില്ലാത്ത പണ്ഡിതനും നല്ല ഗുരുനാഥനുമായിരുന്നു.

ഇല്ലായ്മയിൽനിന്ന് കഠിനാധ്വാനത്തിലൂടെയാണ് ഉയരങ്ങളിലെത്തിയത്. അതിനാൽ ഇല്ലായ്മയുടെ എല്ലാ പ്രയാസങ്ങളും അറിയാമായിരുന്നു. 'ആരോഗ്യമുള്ളപ്പോൾ കാശില്ല, കാശുള്ളപ്പോൾ ആരോഗ്യമില്ല' എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. സ്പോൺസറോടൊത്തുള്ള നിരവധി രസകരമായ മുഹൂർത്തങ്ങളും അസീസിന് പറയാനുണ്ട്. ഒരിക്കൽ ദുബൈ യാത്രക്കിടെ സംസാരത്തിനിടെ അറബിഭാഷക്കു പകരം അറിയാതെ മലയാളം കടന്നുവന്നു. സംസാരത്തിെൻറ ആവേശത്തിനിെട അത് ഒാർത്തില്ല. ഒന്നും പറയാതെ സ്പോൺസർ കുടുകുടെ ചിരിക്കാൻ തുടങ്ങിയപ്പോഴാണ് അബദ്ധം മനസ്സിലാക്കിയത്. കേരളത്തിൽ വരണമെന്ന് വലിയ ആശയുണ്ടായിരുന്നു. മുന്നു പ്രവാശ്യം യാത്രക്ക് ഒരുങ്ങുകയും ചെയ്തിരുന്നു. എന്നാൽ, നടക്കാതെ പോകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanal marangal
News Summary - The sponsor was guide and brother
Next Story