Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്കാല രോഗീ...

കോവിഡ്കാല രോഗീ സുരക്ഷ: മാതൃകാ നടപടികളുമായി ബദർ അൽ സമ

text_fields
bookmark_border
കോവിഡ്കാല രോഗീ സുരക്ഷ:  മാതൃകാ നടപടികളുമായി ബദർ അൽ സമ
cancel
camera_alt??? ?? ????? ???????? ???????? ???????????? ????????
മസ്കത്ത്: കോവിഡിനെതിരായ പോരാട്ടത്തിെൻറ തുടക്കം മുതലേ മസ്കത്ത് ഗവർണറേറ്റിലെ ആരോഗ്യ പരിരക്ഷാ മേഖലയിലെ  സ്ഥാപനങ്ങൾക്ക് വെല്ലുവിളികളുടെ ദിനങ്ങളായിരുന്നു. രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ക്ഷേമവും ജീവനക്കാരുടെയും സുരക്ഷയും ഉറപ്പാക്കുകയെന്നതായിരുന്നു പ്രധാന വെല്ലുവിളി. ആശുപത്രിയും പരിസരവും രോഗാണുമുക്തമാക്കി നിലനിർത്തുന്നതിലും ശ്രദ്ധ ചൊലുത്തി.
മാതൃകാപരമായ നടപടികളിലൂടെ ഇൗ വെല്ലുവിളികളെയെല്ലാം മറികടന്ന ബദർ അൽ സമ ഹോസ്പിറ്റൽ ഗ്രൂപ്പ് ഒമാൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് കോവിഡ് വിരുദ്ധ പോരാട്ടത്തിെൻറ മുൻനിരയിലുണ്ട്.
മഹാമാരിയുടെ ആരംഭകാലം മുതൽ  ബദർ അൽസമയിൽ സ്ക്രീനിങ്ങും രോഗ പരിശോധനയും ചികിത്സയും നൽകിവരുന്നുണ്ട്. ആരോഗ്യ മന്ത്രാലയം ഒരുക്കിയ നിരവധി താൽക്കാലിക സംവിധാനങ്ങളിലും ഗ്രൂപ്പ് സേവനങ്ങൾ ലഭ്യമാക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി  രോഗികൾക്കും ജീവനക്കാർക്കും  രോഗലക്ഷണ പരിശോധനകൾ നടത്തിവരുന്നുണ്ട്. കൂടുതൽ പരിശോധനകൾക്കും സാമ്പിൾ ശേഖരിക്കുന്നതിനുമായുള്ള സ്ഥലങ്ങൾ പ്രത്യേകം െഎസോലേറ്റ് ചെയ്തിട്ടുമുണ്ട്. ഡോക്ടർമാർക്കും മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കും പി.പി.ഇ കിറ്റുകൾ നൽകുകയും പതിവായുള്ള രോഗാണുമുക്ത പ്രവർത്തനങ്ങളും നടത്തിവരുകയും ചെയ്യുന്നുണ്ട്.
നൂറുകണക്കിന് കോവിഡ് രോഗികൾക്കാണ് ബദർ അൽസമയിൽ ചികിത്സ നൽകിയത്. ചികിത്സ തേടിയ മുഴുവൻ പേർക്കും അസുഖം സുഖപ്പെട്ടിട്ടുണ്ട്. സ്വകാര്യആശുപത്രിയിലെ ചികിത്സ താങ്ങാൻ കഴിയാത്ത ചിലർക്ക് സൗജന്യ ചികിത്സ നൽകിയപ്പോൾ മറ്റു ചിലർക്ക് ബില്ലിൽ ഡിസ്കൗണ്ട് നൽകുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ളവരുടെ രോഗമുക്തി ഉറപ്പാക്കാൻ പ്ലാസ്മ ചികിത്സക്കും തുടക്കമിട്ടിട്ടുണ്ട്.
ആശുപത്രികളുടെയും മെഡിക്കൽ സെൻററുകളുടെയും സാധാരണ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധമില്ലാത്ത രീതിയിലാണ് കോവിഡ് രോഗികൾക്കായുള്ള െഎസോലേഷൻ സംവിധാനങ്ങൾ ഒരുക്കിയത്. മത്ര നസീം ഹോട്ടലിൽ ഒരുക്കിയ െഎസോലേഷൻ സംവിധാനമാണ് ഇതിൽ പ്രധാനപ്പെട്ടത്. എല്ലാ വിധ സുരക്ഷാ നടപടികളും പാലിച്ച് പ്രവർത്തിച്ചിരുന്ന െഎസോലേഷൻ സെൻററുകളിൽ രോഗികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു. റൂവി ബദർ അൽ സമയിലെ ഇേൻറണൽ മെഡിസിൻ വിഭാഗം മേധാവി ഡോ.എ.ബഷീർ മതിയായ മാർഗ നിർദേശങ്ങൾ നൽകി വരുകയും ചെയ്യുന്നുണ്ട്.
ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും കോവിഡ് വൈറസ് ബാധയേറ്റ ചുരുക്കം സംഭവങ്ങളും ഉണ്ടായി. ഇവർക്ക് സുരക്ഷിതമായ െഎസോലേഷൻ ചികിത്സാ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയിരുന്നു. രോഗമുക്തി നേടിയ ജീവനക്കാർ ആർ.ടി-പി.സി.ആർ പരിശോധനക്ക് ശേഷമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മാനസിക സമ്മർദം ഒഴിവാക്കുന്നതിനും കോവിഡ് കാലത്ത് ജോലിയിൽ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസവം, സർജറികൾ, െഎ.പി അഡ്മിഷൻ തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിലെല്ലാം രോഗാണുബാധ ഇല്ലെന്ന് ഉറപ്പിക്കാനുള്ള സുരക്ഷിത മാർഗങ്ങളാണ് ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികൾ പിന്തുടരുന്നത്.
കോവിഡിനെതിരായ പോരാട്ടത്തിൽ സ്വകാര്യ മേഖലയുടെ പ്രത്യേകിച്ച് ബദർ അൽ സമ ഗ്രൂപ്പിെൻറ  പങ്കാളിത്തം വലുതാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആശുപത്രികളുടെ വിഭാഗത്തിെൻറ ഡയറക്ടർ ജനറൽ ഡോ. മാസിൻ അൽ ഖാബൂരി പറഞ്ഞു. സർക്കാർ ആശുപത്രികൾ കഴിഞ്ഞാൽ കൂടുതൽ പേർക്ക് ചികിത്സ നൽകിയത് ബദർഅൽ സമയുടെ സ്ഥാപനങ്ങളിലാണ്. പാവപ്പെട്ടവർക്ക് ചികിത്സാ ആനുകൂല്ല്യങ്ങളടക്കം നൽകി. കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്ത് തീവ്ര പരിചരണ വിഭാഗത്തിലെ കിടക്കകൾ വർധിപ്പിക്കുന്നതടക്കം വിഷയങ്ങളിൽ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടിയതായും അദ്ദേഹം പറഞ്ഞു.
ആശുപത്രി മാനേജ്മെൻറിെൻറ ഭാഗത്ത് നിന്ന് മികച്ച പിന്തുണയും സംരക്ഷണയുമാണ് ലഭിക്കുന്നതെന്ന് റൂവി ബദർ അൽ സമയിലെ നഴ്സിങ് വിഭാഗം മേധാവി ജാൻസി ജോയി പറഞ്ഞു. പി.പി.ഇ കിറ്റുകളടക്കം സുരക്ഷാ ഉപകരണങ്ങൾ തടസമില്ലാതെ ലഭ്യമാക്കി. മറ്റ് സുരക്ഷാ മുൻകരതലുകളും മാനേജ്മെൻറ് സ്വീകരിച്ചിട്ടുണ്ടെന്ന് ജാൻസി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - safe practises for patient care in badar al sama
Next Story