കാർഷിക-മത്സ്യവിഭവ മേഖലയിൽനിന്നുള്ള വരുമാനം ഉയർന്നു
text_fieldsമസ്കത്ത്: കാർഷിക-മത്സ്യ വിഭവ േമഖലയിൽനിന്നുള്ള വരുമാനത്തിൽ വർധന. ഒമാെൻറ ആഭ്യന്തര ഉൽപാദനത്തിൽ കാർഷിക-മത്സ്യവിഭവ േമഖലയുടെ വിഹിതം വർധിച്ചതായി കാർഷിക-മത്സ്യവിഭവ മന്ത്രാലയം അണ്ടർ സെക്രട്ടറി അഹമ്മദ് ബിൻ നാസർ അൽ ബക്രി അറിയിച്ചു.
ഇൗ വർഷത്തിെൻറ ആദ്യ പകുതിയിൽ ആഭ്യന്തര ഉൽപാദനത്തിെൻറ 13.2 ശതമാനം സംഭാവന നൽകാൻ ഇൗ മേഖലക്ക് സാധിച്ചതായി അണ്ടർ സെക്രട്ടറി പറഞ്ഞു. ഇതു രാജ്യത്തെ ആഭ്യന്തര ഉൽപാദനത്തിന് എണ്ണയിതര മേഖല നൽകുന്ന ഏറ്റവും വലിയ സംഭാവനയാണ്. രാജ്യത്തിെൻറ സാമ്പത്തിക പുരോഗതിക്ക് വൈവിധ്യമുള്ള പദ്ധതികൾ ആവശ്യമാണെaന്നും രാജ്യം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നതിന് തെളിവാണിതെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ വർഷം ആഭ്യന്തര വളർച്ചക്ക് ഇൗ രണ്ടു മേഖലകളിൽനിന്നുമുള്ള സംഭാവന യഥാക്രമം 2.4 ഉം 3.5 ശതമാനവും ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം കാർഷിക മേഖല പച്ചക്കറി, കന്നുകാലി, മത്സ്യമേഖലകളിൽനിന്നുള്ള ഉൽപാദനം 3.9 ദശലക്ഷം ടണ്ണായി ഉയർന്നിരുന്നു. അതിെൻറ മുൻ വർഷത്തെക്കൾ 1.4 ദശലക്ഷം കൂടുതലാണിത്. കഴിഞ്ഞ വർഷം ഇൗ മേഖലയിൽ ശരാശരി 10.2 ശതമാനം വളർച്ചയാണുണ്ടായത്. സർക്കാറിെൻറ പൂർണ പിന്തുണയും സർക്കാർ സ്വകാര്യ മേഖലകളുടെ പങ്കാളിത്തവും ഇൗ വളർച്ചക്ക് പ്രധാന കാരണമാണ്.
ഒമാനിൽ 1,55,000 കാർഷിക കന്നുകാലി ഭൂ ഉടമകളുണ്ട്. ഇവയിൽനിന്നുള്ള 88 ശതമാനം ഉൽപാദനവും കുടുംബ ഉപഭോഗത്തിനാണ് െചലവാകുന്നത്. ഗ്രാമങ്ങളിലെ ഭക്ഷ്യ സുരക്ഷക്കും രാജ്യത്തിെൻറ ഭക്ഷ്യ മേഖലക്കും വലിയ സംഭാവനയാണ് ഇവ നൽകുന്നത്. ഇൗ മേഖലയിൽ ഉൽപാദനം വർധിപ്പിക്കാനും രാജ്യത്തിെൻറ സ്വയം പര്യാപ്തതയുടെ തോത് വർധിപ്പിക്കാനും അധികം വരുന്നത് കയറ്റുമതി ചെയ്യാനുള്ള പ്രവണത ഉണ്ടാക്കാനും മന്ത്രാലയം പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കന്നുകാലി മേഖലയിൽ രാജ്യം കഴിഞ്ഞ ചില വർഷങ്ങളിൽ മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇൗ മേഖലകളിൽ നിരവധി സേവനങ്ങൾ നൽകിയാണ് സർക്കാർ ഇൗ മേഖലയിൽ പുരോഗതി ഉണ്ടാക്കിയത്. മൃഗാശുപത്രികൾ, മൃഗ ചികിത്സാ സൗകര്യങ്ങൾ, കുത്തിവെപ്പുകൾ, ഉടമകൾക്ക് മാർഗ നിർദേശങ്ങൾ നൽകൽ, മൃഗ സംരക്ഷണശാലകൾ നിർമിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. കഴിഞ്ഞ വർഷം അവസാനത്തെ കണക്കനുസരിച്ച് 3.6 ദശലക്ഷം കന്നുകാലികളാണ് രാജ്യത്തുള്ളത്. ഒമാനിൽ ഏറ്റവും കൂടുതലുള്ളത് ആടുകളാണ്. 2.34 ദശലക്ഷം കോലാടുകളാണ് ഒമാനിലുള്ളത്. 4,05,000 പശുക്കളും 6,17,000 ചെമ്മരിയാടുകളും 2,73,000 ഒട്ടകങ്ങളും ഒമാനിലുണ്ട്.
കോഴിയിറച്ചി ഉൽപാദന മേഖലയിലാണ് ഏറ്റവും കുടുതൽ ഉൽപാദനം. കോഴിയിറച്ചി ഉൽപാദനം 1.30 ലക്ഷം ടണ്ണായി ഉയർന്നിട്ടുണ്ട്. ഒരു ലക്ഷം ടൺ പാലുൽപാദനവും രാജ്യം നടത്തുന്നുണ്ട്.കഴിഞ്ഞ വർഷം ആഭ്യന്തര ഉൽപാദനത്തിൽ കാർഷിക-മത്സ്യവിഭവ മേഖലയുടെ 691 ദശലക്ഷം റിയാലായിരുന്നു. ഒമാെൻറ ആഭ്യന്തര ഭക്ഷ്യസുരക്ഷയുടെ 35 ശതമാനം സംഭാവന നൽകാൻ ഇൗ മേഖലക്ക് കഴിഞ്ഞ വർഷം കഴിഞ്ഞിരുന്നു. രാജ്യത്തിന് ആവശ്യമായ 67 ശതമാനം പാലും 57 ശതമാനം ഭക്ഷ്യ മുട്ടയും കോഴി ഇറച്ചിയുടെ 54 ശതമാനവും ഒമാനിൽ ഉൽപാദിപ്പിക്കുന്നുണ്ട്. 2021-2025 പത്താം പഞ്ചവത്സര പദ്ധതി കാലത്ത് ഉൽപാദനം 70 മുതൽ 80 ശതമാനം വരെ ഉയരുമെന്നാണ് കരുതപ്പെടുന്നതെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.