കുത്തിവെപ്പെടുക്കാത്ത കുവൈത്തികൾക്ക് യാത്രവിലക്ക്; എതിർപ്പുമായി എം.പിമാർ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുവൈത്തികൾക്ക് വിദേശയാത്ര വിലക്ക് ഏർപ്പെടുത്തി. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.
അതേസമയം, ഇതിനെതിരെ ഏതാനും എം.പിമാർ രംഗത്തെത്തി. ഭരണഘടന വിരുദ്ധമായ തീരുമാനം പിൻവലിക്കണമെന്ന് ഉസാമ അൽ ഷാഹീൻ എം.പി പറഞ്ഞു. കുത്തിവെപ്പെടുക്കാൻ പൗരന്മാരെ പ്രേരിപ്പിക്കാൻ സർക്കാറിന് കഴിയും. എന്നാൽ, നിർബന്ധിതാവസ്ഥ സൃഷ്ടിക്കാൻ അവകാശമില്ല. രാഷ്ട്രീയമായും നിയമപരമായും ഇതിനെതിരെ പോരാടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അബ്ദുൽ കരീം അൽ കൻദരി, അഹ്മദ് അൽ ആസിമി എന്നിവരും സർക്കാർ തീരുമാനത്തിനെതിരെ പ്രതികരിച്ചു.
തീരുമാനം പിൻവലിച്ചില്ലെങ്കിൽ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിനെതിരെ കുറ്റവിചാരണ പ്രമേയം കൊണ്ടുവരുമെന്ന് അഹ്മദ് അൽ ആസ്മി എം.പി പറഞ്ഞു. കുവൈത്തിൽ രജിസ്റ്റർ ചെയ്ത സ്വദേശികളുകടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയായിട്ടുണ്ട്.
ഒരുവിഭാഗം കുവൈത്തികൾ രജിസ്റ്റർ ചെയ്യാത്തതായുണ്ട്. ഇവരെ പ്രേരിപ്പിക്കാനാണ് യാത്രവിലക്ക് ഏർപ്പെടുത്തിയത്. വിദേശത്തു പോയി വൈറസ് ബാധിച്ച കുവൈത്തികളെ സർക്കാറാണ് ചികിത്സിക്കുന്നത് എന്നതാണ് യാത്രവിലക്കിന് അധികൃതർ പറയുന്ന ന്യായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.