ഒരുവശം തളർന്ന ചങ്ങനാശ്ശേരി സ്വദേശി നാടണഞ്ഞു
text_fieldsകുവൈത്ത് സിറ്റി: പക്ഷാഘാതം മൂലം തളര്‍ന്ന ചങ്ങനാശ്ശേരിക്കാരനെ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷൻ കുവൈത്ത് തുടര്‍ചികിത്സക്ക് നാട്ടിലേക്ക് അയച്ചു. സംസാരശേഷിയും ചലന ശേഷിയും നഷ്ടപ്പെട്ട തങ്കച്ചന് ആൻറണിയെയാണ് നാട്ടിലേക്ക് കൊണ്ടുപോയത്.
ഗള്‍ഫ് എന്‍ജിനീയറിങ് കമ്പനിയുടെ കീഴില്‍ അല്‍ അദാന്‍ ആശുപത്രിയിലെ മെയിൻറനന്‍സ് സൂപ്പര്‍വൈസറായിരുന്ന തങ്കച്ചനെ ഈ മാസം ആറിനാണ് പക്ഷാഘാതത്തെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍തന്നെ പ്രവേശിപ്പിച്ചത്.
ഏതാനും ദിവസങ്ങള്‍ക്കുശേഷം, കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്ന നിലപാടില്‍ തുടര്ചികത്സ നിര്‍ത്തിവെച്ചു. ആദ്യഘട്ടത്തിൽ കമ്പനിയുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടായില്ലെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. കെ.ഡി.എ.കെ ഭാരവാഹികള്‍ തങ്കച്ചനെ സന്ദര്‍ശിച്ച് വിവരം സ്ഥാനപതി സിബി ജോര്‍ജിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം എംബസി ലേബര്‍ വിഭാഗം പിറ്റേന്നുതന്നെ കമ്പനി അധികൃതരെ ബന്ധപ്പെട്ടു. തുടര്‍ന്ന് കമ്പനിയുടെ ഭാഗത്തുനിന്ന് നടപടികള്‍ ദ്രുതഗതിയിലായി. സ്ട്രച്ചര്‍ പേഷ്യൻറിന്റെ കൂടെ പോകാനായി കമ്പനി ഒരു ജീവനക്കാരനെ തയാറാക്കി. കുവൈത്ത് എയര്‍വേസ് വിമാനത്തില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയ തങ്കച്ചനെ രാത്രിയില്‍തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.