Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോക സന്തുഷ്ട...

ലോക സന്തുഷ്ട പട്ടിക: 156 രാജ്യങ്ങളിൽ കുവൈത്തിന് 45ാം സ്ഥാനം

text_fields
bookmark_border
ലോക സന്തുഷ്ട പട്ടിക: 156 രാജ്യങ്ങളിൽ കുവൈത്തിന് 45ാം സ്ഥാനം
cancel

കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ സന്തുഷ്ടരായുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് ഭേദപ്പെട്ട സ്ഥാനം. 156 രാജ്യങ്ങൾ ഉൾപ്പെട്ട ലോക സന്തുഷ്ട പട്ടികയിൽ കുവൈത്ത് 45ാം സ്ഥാനമാണ് കരസ്ഥമാക്കിയത്. അതേസമയം, ജി.സി.സി രാഷ്ട്രങ്ങളിൽ അഞ്ചാം സ്ഥാനമേയുള്ളൂ കുവൈത്തിന്. ഒമാൻ ലോക സന്തുഷ്ട പട്ടിക പഠനത്തിൽ ഉൾപ്പെട്ടിരുന്നില്ല. അതേസമയം, പ്രവാസികൾ സന്തുഷ്ടരായുള്ള 117 രാജ്യങ്ങളുടെ പട്ടികയിൽ 34ാം സ്ഥാനം നേടാൻ കുവൈത്തിനായിട്ടുണ്ട്.

ലോകത്ത് ജനങ്ങളുടെ സന്തോഷവും സന്തുഷ്ടിയും കണക്കിലെടുത്താണ് 156 രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. പ്രവാസികളുടെയും കുടിയേറ്റക്കാരുടെയും സന്തോഷമായിരുന്നു വിദേശത്ത് ജനിച്ചവരുടെ സന്തുഷ്ടി പട്ടികക്ക് ആധാരമാക്കിയത്. ലോക സന്തുഷ്ട പട്ടികയിൽ ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇയാണ് ഒന്നാമത്. ലോക തലത്തിൽ 20ാം സ്ഥാനം കരസ്ഥമാക്കിയ യു.എ.ഇക്ക് പിന്നിൽ 32ാം സ്ഥാനത്തോടെ ഖത്തറാണ്. സൗദി അറേബ്യ 33ഉം ബഹ്റൈൻ 43ഉം സ്ഥാനത്താണുള്ളത്. അതേസമയം, പ്രവാസികളുടെയും കുടിയേറ്റക്കാരുടെയും സന്തോഷത്തിെൻറ പട്ടികയിൽ ലോക തലത്തിൽ 16ഉം ജി.സി.സി തലത്തിൽ ഒന്നും സ്ഥാനം ഒമാൻ സ്വന്തമാക്കി. ലോക തലത്തിൽ യു.എ.ഇക്ക് 19ഉം ഖത്തറിന് 26ഉം ബഹ്റൈനിന് 33ഉം കുവൈത്തിന് 34ഉം സൗദി അറേബ്യക്ക് 35ഉം സ്ഥാനമാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story