കുവൈത്ത്, ചെക് റിപ്പബ്ലിക് സൗഹൃദ ഫുട്ബാൾ നവംബർ 11ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ഫുട്ബാൾ ടീം നവംബർ 11ന് ശക്തരായ ചെക് റിപ്പബ്ലിക്കിനെ നേരിടും. ഫിഫ റാങ്കിങ്ങിൽ 142ാമതുള്ള കുവൈത്തിനെ സംബന്ധിച്ചിടത്തോളം സമീപകാലത്ത് നേരിടുന്ന ഏറ്റവും ശക്തരായ എതിരാളികളാകും ചെക് റിപ്പബ്ലിക്. ഫിഫ റാങ്കിങ്ങിൽ 31ാമതാണ് ചെക്. നവംബർ 15ന് ലിത്വാനിയയുമായും കുവൈത്ത് കളിക്കുന്നുണ്ട്. ഫിഫ വിലക്ക് കാരണം രണ്ട് വർഷം അന്താരാഷ്ട്ര മത്സരങ്ങളിൽ പെങ്കടുക്കാൻ കഴിയാതിരുന്ന കുവൈത്ത് വിലക്ക് നീങ്ങി സജീവമായ ഘട്ടത്തിലാണ് കോവിഡ് മൈതാനങ്ങൾക്ക് പൂട്ടിട്ടത്. അടുത്ത വർഷം കൂടുതൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാൻ അസോസിയേഷൻ പദ്ധതിയിടുന്നുണ്ട്. പ്രതിഭയുള്ള താരങ്ങൾ ഏറെയുണ്ടെങ്കിലും അതനുസരിച്ച ഫലം ഉണ്ടാക്കാൻ കഴിയാത്തതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് മത്സര പരിചയത്തിെൻറ കുറവാണ്. ഇതു പരിഹരിക്കാനാണ് കൂടുതൽ സൗഹൃദ മത്സരങ്ങൾ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്നത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ നിരാശപ്പെടുത്തിയ ദേശീയ ടീം ബഹ്റൈനോട് ഏകപക്ഷീയമായ രണ്ടുഗോളിന് കീഴടങ്ങി ഫിഫ അറബ് കപ്പ് ഫുട്ബാൾ കളിക്കാനുള്ള അർഹതയും നഷ്ടപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം നടന്ന സൗഹൃദ മത്സരങ്ങളിലെല്ലാം നന്നായി കളിച്ചെങ്കിലും വിജയം അകന്നുനിന്നു. ഗോൾ നേടാൻ കഴിയാത്തതാണ് പ്രശ്നം. പ്രതിരോധം മികച്ചുനിൽക്കുന്നുവെങ്കിലും മുൻനിരക്കും മധ്യനിരക്കും താളം കണ്ടെത്താനാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.