ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ട് മത്സരച്ചൂടിലേക്ക്
text_fieldsമനാമ: ആവേശഭരിതമായ പുതിയ സീസണിലെ മത്സരങ്ങൾക്ക് സഖീറിലെ ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ട് (ബി.െഎ.സി) സജ്ജമായി. പ്രമുഖ അന്താരാഷ്ട്ര, മേഖല, ദേശീയ ചാമ്പ്യൻഷിപ്പുകൾക്ക് സർക്യൂട്ട് വേദിയാകും. കഴിഞ്ഞ ദിവസം ബി.െഎ.സിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ബി.െഎ.സി ചീഫ് എക്സിക്യുട്ടിവ് ശൈഖ് സൽമാൻ ബിൻ ഇൗസ ആൽ ഖലീഫ പുതിയ സീസണിലെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ഏറ്റവും വലുതും തിരക്കുപിടിച്ചതുമായ സീസണിനാണ് ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എഫ്.െഎ.എ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിെൻറ ഇരട്ട മത്സരമാണ് സർക്യൂട്ടിൽ എത്തുന്ന പ്രമുഖ മത്സരങ്ങളിൽ ഒന്ന്. 2021 സീസണിലെ അവസാന രണ്ടു റൗണ്ടുകളാണ് ബഹ്റൈനിൽ നടക്കുന്നത്. ഒക്ടോബർ 29, 30 തീയതികളിലും തുടർന്ന് നവംബർ അഞ്ച്, ആറ് തീയതികളിലുമാണ് ഇൗ മത്സരങ്ങൾ നടക്കുക. 32 കാറുകളാണ് മത്സരത്തിൽ പെങ്കടുക്കുന്നത്. മുതിർന്നവർക്ക് അഞ്ച് ദിനാറും മൂന്ന് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 2.5 ദിനാറുമാണ് മത്സരം വീക്ഷിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക്. അടുത്ത വർഷം ജനുവരി 29ന് നടക്കുന്ന പ്രോആം 1000 മത്സരമാണ് മറ്റൊരു പ്രധാന ഇനം. 1000 കിലോമീറ്റർ ജി.ടി എൻഡ്യൂറൻസ് മത്സരത്തിൽ പ്രോആം കാറുകളാണ് പെങ്കടുക്കുക. യൂേറാപ്പിൽ നിന്ന് ഉൾപ്പെടെ നിരവധി ടീമുകൾ മത്സരത്തിൽ പെങ്കടുക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതായി ശൈഖ് സൽമാൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കാർട്ടിങ് മത്സരങ്ങളിൽ ഒന്നായ റോട്ടക്സ് മാക്സ് ചാലഞ്ച് ഗ്രാൻഡ് ഫൈനൽസിനും ഇൗ വർഷം അവസാനം ബഹ്റൈൻ വേദിയാകും. ഡിസംബർ 11 മുതൽ 18 വരെ നടക്കുന്ന മത്സരത്തിൽ 380 മത്സരാർഥികൾ പെങ്കടുക്കും. 2500ഒാളം ടീം അംഗങ്ങളും അതിഥികളും പെങ്കടുക്കും. ഇലക്ട്രിക് കാർട്ടുകൾ ആദ്യമായി പെങ്കടുക്കുന്നു എന്ന സവിശേഷതയും ഇൗ മത്സരത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.