‘അന്ന് ഞാൻ ആത്മഹത്യ ചെയ്തിരുന്നെങ്കിലോ..?’
text_fieldsമനാമ: ബഹ്റൈൻ മലയാളി സമൂഹത്തിൽ അടുത്തിടെയായി ആത്മഹത്യകൾ വർധിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്ന് മജീഷ്യൻ ഗോ പിനാഥ് മുതുകാട് എഫ്.ബി പേജിലൂടെ പുറത്തുവിട്ട സന്ദേശം വൈറലായി. തനിക്ക് ഇഷ്ടമുള്ള രാജ്യമാണ് ബഹ്റൈനെന്നും അവിടെയുള്ള മലയാളികളും ഏറെ ഇഷ്ടപ്പെട്ടവരാണെന്നും പറയുന്ന അദ്ദേഹം അടുത്തിടെയായി നടക്കുന്ന ജീവനൊടുക്കലുകളിൽ വേദന പങ്കുവെച്ചാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്ത
ത്. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനായ കെ.ടി സലീമാണ് ആത്ഹത്യകൾ വർധിച്ചതായ കാര്യം തന്നെ അറിയിച്ചത്.
ഇതിനെ തുടർന്നുള്ള പത്രവാർത്തകളും തനിക്ക് അയച്ചുതന്നു. അടുത്തിടെ നടക്കുന്ന ഇന്ത്യൻ പ്രവാസികളുടെ മരണത്തിൽ 60 ശതമാനം പേരും മലയാളികളാണെന്നും കഴിഞ്ഞ 35 ദിവസത്തിനുള്ളിൽ ആറ് മലയാളികൾ ജീവനൊടുക്കിയതും നടുക്കത്തോടെ അറിഞ്ഞു. ഇനി താൻ പറയുന്ന കാര്യങ്ങൾ പ്രവാസി സുഹൃത്തുകൾക്കൾ മനസിലിരുത്തി കേൾക്കണമെന്ന അപേക്ഷയും മുതുകാട് മുന്നോട്ടുവെച്ചു. ബഹ്റൈെന പശ്ചാത്തലമായി തന്നെ ഞാൻ ചില കാര്യങ്ങൾ പറയാം. ഒരിക്കൽ അവിടെ ഫയർഎസ്കേപ്പ് നടത്തിയപ്പോൾ തനിക്ക് ഗുരുതരമായി പൊള്ളലേറ്റ കാര്യം എല്ലാവർക്കും അറിയാമെന്ന് കരുതുന്നു. മണ്ണെണ്ണക്ക് പകരം പെട്രോളും വൈക്കോലിന് പകരം കുതിരപ്പുല്ലും ഉപയോഗിച്ചതായിരുന്നു തീ ആളിപ്പടരാൻ കാരണം.
അങ്ങനെ അഗ്നിക്ക് മുന്നിൽ ഞാൻ തോറ്റുപോയി. വേദന കടിച്ചമർത്തി എത്രയോ ദിവസം ബഹ്റൈനിലുള്ള അമേരിക്കൻ മിഷൻ ആശുപത്രിയിൽ കിടക്കേണ്ടി വന്നു. പിന്നെ ഹോട്ടലിൽ കുറച്ചുദിവസം. 10 ാം വയസ് മുതൽ മാജിക് അവതരിപ്പിച്ച് തുടങ്ങിയ, രക്തത്തിൽപ്പോലും മാജിക് അലിഞ്ഞുചേർന്ന ആളാണ് ഞാൻ. എന്നാൽ മാജികിനെ എന്നന്നേക്കുമായി കൈെയാഴിയേണ്ടി വരുമെന്ന് ഡോക്ടർ വിധിയെഴുതി. എെൻറ മുന്നിൽ ഇരുട്ടായിരുന്നു. അന്ന് ഞാനും മാനസികമായി തളർന്നു.
ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചുപോയി. ഒന്നുചോദിക്കെട്ട. ഞാൻ അന്ന് ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇന്ന് ലോകത്തിൽ ഏറ്റവും സന്തോഷവാനായി ജീവിക്കാൻ എനിക്ക് കഴിയുമായിരുന്നോ. അനുഭവത്തിെൻറ വെളിച്ചത്തിൽ പറയുന്നത് കേൾക്കൂ. പരിഹാരം ഇല്ലാത്ത ഒരു കാര്യവും ഇല്ല. മരിക്കാൻ കാണിക്കുന്ന ധൈര്യം മാത്രം മതി നമ്മുടെ മുന്നിൽ ഉണ്ടാകുന്ന പ്രശ്നത്തെ അതിജീവിച്ച് മുന്നേറാൻ. മാനസിക പിരിമുറുക്കം അതേപടി കൊണ്ടുനടന്നാൽ വിഭ്രാന്തിയുടെ ലോകത്തേക്ക് എത്തപ്പെടും. നമ്മിൽ ആധിയുണ്ടാകും. ഇതിൽ നിന്നെല്ലാം അതിജിവിക്കാൻ എല്ലാപേർക്കും കഴിയും എന്നിരിക്കെ എന്തിന് മരണത്തിൽ അഭയം തേടണമെന്നും അദ്ദേഹം ചോദിക്കുന്നു.
വീഡിയോ കണ്ട് വിളിച്ചത് നിരവധി പ്രവാസികളെന്ന് മുതുകാട്
മനാമ: ബഹ്റൈൻ മലയാളി സമൂഹത്തിലെ ആത്മഹത്യകൾക്കെതിരെ ബോധവത്കരണത്തിലൂന്നിയുള്ള തെൻറ പോസ്റ്റ് കണ്ട് നിരവധിപേരാണ് വിവിധ രാജ്യങ്ങളിൽ നിന്ന് തന്നെ വിളിച്ചതെന്ന് ഗോപിനാഥ് മുതുകാട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ആത്മഹത്യയെ കുറിച്ച് ചിന്തിക്കേ
ണ്ട അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ പ്രവാസികളിൽ നല്ലൊരു പങ്കും സ്ത്രീകളായിരുന്നു. അവർ പറഞ്ഞ വിഷയങ്ങൾ പലതാണ് തിരക്കുള്ള സമയമായിട്ടുകൂടി താൻ എല്ലാവരെയും വിശദമായി കേട്ടു. പലരും വിങ്ങിപ്പൊട്ടുകയോ പൊട്ടിക്കരയുകയോ ചെയ്യുന്നുണ്ടായിരുന്നു. ഇത്തരം വിഷയങ്ങൾക്ക് പരിഹാരം നൽകാൻ എന്തുവേണമെന്ന് പ്രവാസി സംഘടനകൾ ഒരുമിച്ച് ചേർന്നിരുന്ന് ചർച്ച ചെയ്യണം. കേരളത്തിലെ പ്രളയാനന്തര പ്രതിസന്ധികളും നാശനഷ്ടങ്ങളും ചില പ്രവാസികളെ ബാധിച്ചതായും മനസിലായതായും അദ്ദേഹം പറഞ്ഞു.
വിഷാദരോഗത്തെ ‘അപ്രത്യക്ഷമാക്കാം’
1 മനോരോഗ വിദഗ്ധനെ കണ്ട് മരുന്ന് കഴിക്കുക. എന്നാൽ മരുന്ന് ഒരു സ്ഥിര പരിഹാരമല്ല. പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
2 വിഷാദരോഗം ഉണ്ടെന്ന് തോന്നിയാൽ സ്വയം മനസിന് ശക്തികൂട്ടുകയാണ് വേണ്ടത്. അതിന് ചില കാര്യങ്ങൾ ചെയ്യാം. ഒരിക്കലും ഒറ്റക്കിരിക്കിരിക്കാനുള്ള അവസരമുണ്ടാക്കരുത്.
3 സുഹൃത്തുക്കൾക്കൊപ്പം ഇടപഴകണം. അവരുമായി ചർച്ച െചയ്ത് മനസിെൻറ ഭാരം കുറക്കണം.
4 നിരന്തര വ്യായാമം ചെയ്യണം. ശാരീരികാരോഗ്യവും മാനസികാേരോഗ്യവും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു
5 മനസിനെ അസ്വസ്ഥമാക്കുന്ന വീഡിയോകളോ സിനിമകളോ കാണരുത്. അത്തരം സന്ദർഭങ്ങളിൽ നിന്ന് മാറി നിൽക്കുക.
6. ആര് പ്രേരിപ്പിച്ചിരുന്നാലും മദ്യമോ മയക്കുമരുന്നോ പോലുള്ളത്
ഉപയോഗിക്കരുത്.
7. എല്ലാവരും ഒരിക്കലെങ്കിലും വിഷാദരോഗത്തിലൂടെ കടന്നുപോകേണ്ടി സന്ദർഭങ്ങളുണ്ടാകും എന്ന് അറിയുക. പണക്കാരനോ പാവപ്പെട്ടവനോ പ്രമുഖനോ ആരായിരുന്നാലും ഇത്തരം അവസ്ഥകൾ എല്ലാവരിലും ഉണ്ടായേക്കാം.
8. ഭാവിയിൽ സന്തോഷം നമ്മെത്തേടി വരുമെന്ന കാര്യം മനസിൽ ഉറപ്പിക്കുക. കണ്ണാടിയിൽ നോക്കി ആത്മവിശ്വാസത്തോടെ മുഷ്ടി ചുരുട്ടിപ്പിടിച്ച് പറയണം ഇൗ പ്രതിസന്ധിയും ഞാൻ മറികടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.