Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒാണാട്ടുകരയിലെ...

ഒാണാട്ടുകരയിലെ കുത്തിയോട്ട ആചാര്യന് പറയാൻ 57 വർഷത്തെ അനുഭവം

text_fields
bookmark_border
ഒാണാട്ടുകരയിലെ കുത്തിയോട്ട ആചാര്യന് പറയാൻ 57 വർഷത്തെ അനുഭവം
cancel
camera_alt?????? ?????

മനാമ: ബഹ്റൈനിൽ വെള്ളിയാഴ്ച നടക്കുന്ന ഒാണാട്ടുകര ഫെസ്റ്റിൽ പെങ്കടുക്കാൻ എത്തിയ കുത്തിയോട്ട കലാരൂപത്തി െൻറ മുതിർന്ന ആചാര്യൻ നാരായണ പിള്ളക്ക് പങ്കുവെക്കാൻ കുത്തിയോട്ടത്തിെൻറ 57 വർഷത്തെ അനുഭവങ്ങൾ. ചെട്ടികുളങ ്ങര ഉൾപ്പടെ മാവേലിക്ക, കാർത്തികപ്പള്ളി താലൂക്കുകൾ തുടങ്ങിയ കാർഷിക പ്രദേശങ്ങൾ ഒത്തു ചേർന്ന സ്ഥലമാണ് ഓണാട്ടുകര എന്നറിയപ്പെടുന്നത്. ഇൗ പ്രദേശത്തിെൻറ പ്രധാന ഉത്സവമാണ് യുനെസ്കോ അംഗീകാരം നേടി ലോകശ്രദ്ധയാകർഷിച്ച ചെട്ട ിക്കുളങ്ങര കുംഭഭരണി. ഭരണിക്കു നിറപ്പകിട്ടേറുന്നത് വർണ്ണപൊലിമയാർന്ന അംബരചുംബികളായ കെട്ടുകാഴ്ചകളും അതിനോടനുബന്ധിച്ചു നടത്തുന്ന കുത്തിയോട്ട വഴിപാടുമാണെന്ന് നാരായണപിള്ള പറയുന്നു.

13 കരകൾ ചേർന്ന് നടത്തുന്ന ഇൗ ഉത്സവത്തിെൻറ പ്രത്യേകതയായി പകല്‍ വേളകളിൽ കെട്ടൊരുക്കുകൾ നടക്കും. ജാതിമതഭേദമന്യേ പതിമൂന്നു കരക്കാർ ഒത്തുചേർന്ന് അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകൾ ഒരു നാടിെൻറ സംസ്കാരത്തെ വിളിച്ചോതുന്ന മഹത്തായ മതസൗഹാർദ്ദത്തിെൻറ നേർക്കാഴ്ച കൂടിയാണ്. കെട്ടുകാഴ്ചയിലെ കുതിരക്ക് ഏതാണ്ട് 75 മുതൽ 80 അടിവരെ പൊക്കമുണ്ട്, എന്നാൽ തേരിന് കുതിരയെ അപേക്ഷിച്ചു താരതമ്യേന പൊക്കം അല്പം കുറവാണ്. ഇവയും അഴിച്ചെടുക്കാവുന്ന വിധം പല ഭാഗങ്ങളായാണ് നിർമ്മിച്ചിരിക്കുന്നത്. ഇത്രയേറെ പഴക്കമുള്ള കെട്ടുകാഴ്ചകൾ ഇന്നും അതേ പാരമ്പര്യത്തിലും തനിമയിലും നിലനിർത്തുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.

കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ കെട്ടൊരുക്കുകളുടെ പണിപുരയില്‍ സജീവമായിരിക്കും. കരയിലെ പുരുഷാരത്തിെൻറ കൈമെയ് മറന്നുള്ള അദ്ധ്വാനത്തിെൻറ ഫലപ്രാപ്തിയാണ് ഓരോ കെട്ടുകാഴ്ചകളെന്നും അദ്ദേഹം വിശദീകരിക്കുന്നു. അപ്പൂപ്പൻ വെന്നിയിൽ ശങ്കരപ്പിള്ള വൈദ്യൻ, അച്ഛൻ ദാമോദരൻപിള്ള എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചാണ് താൻ കുത്തിയോട്ടപ്പാട്ട് സ്വായത്തമാക്കിയത്. വിളക്കിെൻറ മുന്നിൽ സത്യം ചെയ്തും അതീവ ഭക്തിയോടെയുമാണ് ഇൗ അനുഷ്ഠാന കല അന്ന് പഠിപ്പിച്ചിരുന്നത്. 

പഴയ കാലത്ത് രാത്രികളിൽ ഒാരോ കരയിലും റാന്തൽ, പന്തങ്ങൾ ഒരുക്കിയായിരിക്കും പരിശീലനം. പരിശീലനം കഴിഞ്ഞാൽ പാതിരാത്രി എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജാതി മതസ്ഥരുമൊരുമിച്ചായിരുന്നു ഉത്സവത്തിനും കുതിരയെടുപ്പിനും കുത്തിയോട്ടത്തിനും അണിനിരന്നിരുന്നത്. കാലം ചെന്നപ്പോൾ ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിക്കാൻ കഴിഞ്ഞു. മാവേലിക്കര നവമിയിൽ താമസിക്കുന്ന ഇൗ 74കാരൻ കോളജ് വിദ്യാഭ്യാസത്തിനുശേഷം എയർഫോഴ്സിലും ബി.എസ്.എൻ.എലിലും ജോലി ചെയ്തു. തുടർന്ന് ഇപ്പോൾ കുത്തിയോട്ട കലാരൂപം പഠിപ്പിക്കാൻ സമയം നീക്കിവെച്ചിരിക്കുന്നു. ബഹ്റൈനിൽ മുൻ വർഷങ്ങളിലും ഒാണാട്ടുകര ഫെസ്റ്റിൽ പെങ്കടുക്കാൻ എത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story